മോസ്കോ: പത്തുമാസം പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കൗമാരക്കാരി അമ്മയ്ക്കു പത്തു വര്‍ഷം തടവ്. പടിഞ്ഞാറന്‍ റഷ്യയിലെ റോസ്തോവിലാണു സംഭവം. വിക്ടോറിയ കുസ്നെറ്റ്സോവ എന്ന പതിനേഴുകാരിയെയാണു കോടതി ശിക്ഷിച്ചതെന്നു ഡെയ്ലി മെയ്ല് റിപ്പോര്‍ട്ട് ചെയ്തു.
വിക്ടോറിയയുടെ ഭര്‍ത്താവ് സൈനിക സേവനത്തിനു വീടുവിട്ടുപോയ സമയത്ത് കുഞ്ഞിനെ വീട്ടില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയും വീടുവിടുകയായിരുന്നു.