Image

റഷ്യയില്‍ നരഭോജി ദന്പതികള്‍ 30 പേരെ കൊന്നുതിന്നു

Published on 28 September, 2017
റഷ്യയില്‍ നരഭോജി ദന്പതികള്‍ 30 പേരെ കൊന്നുതിന്നു

മോസ്‌കോ: നരഭോജികളായ റഷ്യന്‍ ദന്പതികള്‍ മുപ്പതോളം മനുഷ്യരെ കൊന്നു തിന്നതായി കോടതിയില്‍ സമ്മതിച്ചു. ദിമിത്രി ബാക്ഷീവ് എന്ന മുപ്പത്തഞ്ചുകാരനും ഭാര്യ നതാലിയയുമാണ് പ്രതികള്‍.

ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് വികൃതമാക്കപ്പെട്ട നിലയില്‍ മൃതദേഹം കാണപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലാകുന്നത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ നരഭോജികളാണിവരെന്നു വ്യക്തമാകുകയായിരുന്നു.

ഇവരുടെ വീട്ടില്‍നിന്നു കണ്ടെത്തിയ നിരവധി ഭക്ഷ്യ വസ്തുക്കളില്‍ മനുഷ്യ മാംസം അടങ്ങിയിട്ടുള്ളതായി സംശയിക്കുന്നു. ഇവയുടെ ഡിഎന്‍എ പരിശോധന നടത്തിവരുകയാണ്. മനുഷ്യ മാംസം കടിച്ചുപിടിച്ച ദിമിത്രിയുടെ ഫോട്ടോഗ്രാഫും പുറത്തുവന്നിരുന്നു. ഇവരുടെ വീട്ടു വളപ്പില്‍നിന്നു കിട്ടിയ ചാക്കുകളില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളാണുള്ളതെന്നും സംശയിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക