Image

ജോസഫ്ചാണ്ടി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാര്‍ഥകമായ രണ്ടു പതിറ്റാണ്ട്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 September, 2017
ജോസഫ്ചാണ്ടി:  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാര്‍ഥകമായ രണ്ടു പതിറ്റാണ്ട്
കേരളമാകെ വിദ്യാര്‍ത്ഥികള്‍ക്ക്‌ സുപരിചിതനായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അമേരിക്കന്‍ മലയാളി ജോസഫ്ചാണ്ടി നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ക്രിസ്റ്റ്യന്‍ ചാരിറ്റബിള്‍മിഷനും , ഇന്ത്യന്‍ ജീവകാരുണ്യചാരിറ്റബിള്‍ ട്രസ്റ്റുംസാര്‍ത്ഥകമായ പ്രവര്‍ത്തന മികവിന്റെ ഇരുപത്തൊന്നുവര്‍ഷം പൂര്‍ത്തിയാക്കി , ഇരുപത്തിരണ്ടാം വര്‍ഷത്തിലേക്ക്. 

കഴിഞ്ഞ ഇരുപത്തൊന്നുവര്‍ഷമായി കേരളത്തിലുടനീളവും , അടുത്തയീടെയായി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും , തെരഞ്ഞെടുക്കപ്പെട്ട രണ്ടരലക്ഷത്തിലധികം , സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കും , ഇരുപതിനായിരത്തോളം കോളേജ്‌വിദ്യാര്‍ത്ഥികള്‍ക്കും ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പ് നല്‍കികഴിഞ്ഞു. ഓരോവര്‍ഷവും പന്തീരായിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആയിരംകോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ന്ല്‍കി വരുന്നു. പഠിക്കാന്‍ സമര്‍ഥരും എന്നാല്‍ സാമ്പത്തികവിഷമതയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കാണ്‌ സാകോളര്‍ഷിപ്പ് നല്‍കുന്നത്.

വിദ്യാഭ്യാസസ്‌കോളര്‍ഷിപ്പുകള്‍ക്കു പുറമേ അനാഥര്‍ക്കും, ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും , സാധു പെണ്‍കുട്ടികളുടെ വിവാഹത്തിനും , സ്വയം തൊഴില്‍സംരംഭങ്ങള്‍ക്കും , ഭവനനിര്‍മ്മാണത്തിനും , ചികില്‍സയ്ക്കും , സാധുക്കള്‍ക്കു ഭക്ഷണത്തിനും , വികലാംഗര്‍ക്കുംമെല്ലാം ട്രസ്റ്റ്‌സഹായം നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലും ദത്തെടുക്കപ്പെട്ട സാധുകുടുംബങ്ങള്‍ക്കും മാസംതോറും സഹായം നല്‍കി വരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരോവര്‍ഷവും നല്‍കുന്ന സഹായധനം ഒരു കോടിരൂപയാണ്.

2017 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്‌ വിതരണം ജൂണ്‍ 21-ാം തീയതികോട്ടയംമോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സമ്മേളനത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. പതിനായിരങ്ങള്‍ക്കു ഭക്ഷണവും, സാന്ത്വനവും  നല്‍കുന്ന ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റിന് ഒന്നരലക്ഷം രൂപ നല്‍കികൊണ്ടാണ്ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചത്.

 തുടര്‍ന്നു നൂറുകണക്കിനു വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകളും , സാധുക്കള്‍ക്കും, രോഗികള്‍ക്കും  ധനസഹായവും വിതരണംചെയ്തു. ജനുവരി 26 ന് കിടങ്ങൂര്‍സെന്റ്‌ മേരീസ്ഹയര്‍സെക്കണ്ടറിയില്‍ നടന്ന .യോഗത്തില്‍ വച്ച്കിടങ്ങൂര്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലും തെരഞ്ഞെടുക്കപ്പെട്ട സാധുക്കള്‍ക്ക് ഭവനനിര്‍മ്മാണത്തിന് സഹായമായി പതിനായിരംരൂപ വീതം നല്‍കി . പിന്നീട് ഒരു മാസക്കാലം, കേരളത്തിലെ എല്ലാജില്ലകളിലും , കര്‍ണ്ണാടകയിലെ ബല്‍ത്തങ്ങാടിയിലും , തമിഴ്‌നാട്ടിലെതിരുനല്‍വേലിയിലും , വിവിധ കോളേജുകളിലും സ്‌കൂളുകളിലും നടന്ന അമ്പതിലേറെ പൊതുയോഗങ്ങളില്‍ വച്ച്‌വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും മറ്റ്‌സഹായങ്ങളുംവിതരണംചെയ്തു.

 ഗ്രാമ , നഗരസഭാസാരഥികള്‍ എം.എല്‍. എ മാര്‍ , മന്ത്രിമാര്‍ , ബിഷപ്പുമാര്‍, കലാകാരന്‍മാര്‍ തുടങ്ങി നൂറുകണക്കിനു നേതാക്കള്‍ സ്‌കോളര്‍ഷിപ്പു വിതരണത്തിനു നേതൃത്വം നല്‍കി . എല്ലായിടത്തുംമാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി നേരിട്ടെത്തുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ട്രസ്റ്റ്‌കോഓര്‍ഡിനേറ്റര്‍മാരായ ഡോ.എം ആര്‍ ഗോപാലകൃഷ്ണന്‍ , പി.ബി.കുരുവിള എന്നിവരും നേതൃത്വം നല്‍കി. വിവിധ ജില്ലകളിലെ ട്രസ്റ്റ്‌കോഓര്‍ഡിനേറ്റര്‍മാരായ കോളേജധ്യാപകരും, സ്‌കൂളധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്കു ഉടനീളം സഹകരിച്ചു. കാലാവസ്ഥയുടേയും ഹര്‍ത്താലുകളുടേയും പ്രതികൂലസാഹചര്യങ്ങള്‍ക്കിടയിലും എല്ലായിടത്തും എത്തിച്ചേര്‍ന്ന്ഇക്കൊല്ലത്തെ സ്‌കോളര്‍ഷിപ്പ്വിതരണം വന്‍ വിജയമായി.

 മിക്ക സ്ഥലങ്ങള്‌ലും ജോസഫ് ചാണ്ടിയുടെ സഹധര്‍മ്മണിയും , ട്രസ്റ്റ്ഡയറക്ടറുംമായ ശ്രീമതി മേരിജോസഫും എത്തിച്ചേര്‍ന്നുവെന്നുള്ളത്   ഇക്കൊല്ലത്തെ പ്രധാന പ്രത്യേകതയാണ്. കേരള, തമിഴ്‌നാട് , കര്‍ണ്ണാടക സ്‌കോളര്‍ഷിപ്പുകള്‍ നേരിട്ടെത്തി വിതരണം ചെയ്തതിനു പുറമേ , ഇന്ത്യയിലെ എല്ലാ സംസഥാനങ്ങളിലേക്കുമുള്ള സ്‌കോളര്‍ഷിപ്പു കള്‍ , സംസഥാനകോഓര്‍ഡിനേറ്റര്‍മാര്‍ക്കു അയച്ചുകൊടുത്തു.

2017 - ജൂലൈ 19 ന് മൂലേടം എന്‍.എസ്.എം.സി.എം.എസ് .എല്‍.പി.എസില്‍ നടന്ന മഹാസമ്മേളനത്തോടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌സമാപനമായി. ഈ സമ്മേളനത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കു പുറമേ, വിവിധ വിദ്യാലയങ്ങള്‍ക്കു അഞ്ചുകമ്പ്യൂട്ടറുകളും വിതരണം ചെയ്തു. രോഗികല്‍ക്കും, ദത്തുകുടുംബങ്ങള്‍ക്കുമുള്ള ധനസഹായവും നല്‍കിഒരു മാസം നീണ്ടുനിന്ന വിദ്യാഭ്യാസസ്‌കോളര്‍ഷിപ്പ ്‌ വിതരണപരിപാടികള്‍ വിജയകരമായി പൂര്‍ത്തിയായി.

ജോസഫ്ചാണ്ടി:  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാര്‍ഥകമായ രണ്ടു പതിറ്റാണ്ട് 	ജോസഫ്ചാണ്ടി:  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാര്‍ഥകമായ രണ്ടു പതിറ്റാണ്ട് 	ജോസഫ്ചാണ്ടി:  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാര്‍ഥകമായ രണ്ടു പതിറ്റാണ്ട് 	ജോസഫ്ചാണ്ടി:  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാര്‍ഥകമായ രണ്ടു പതിറ്റാണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക