Image

സ്‌കൂട്ടറില്‍ അമ്മയ്ക്കു പിന്നിലിരുന്ന മകന്‍ ടിപ്പറിടിച്ച് മരിച്ചു; റോഡില്‍ കിടന്ന മകനെ ആശുപത്രിയില്‍ എത്തിച്ചത് അച്ഛന്‍

Published on 07 October, 2017
സ്‌കൂട്ടറില്‍ അമ്മയ്ക്കു പിന്നിലിരുന്ന മകന്‍ ടിപ്പറിടിച്ച് മരിച്ചു; റോഡില്‍ കിടന്ന മകനെ ആശുപത്രിയില്‍ എത്തിച്ചത് അച്ഛന്‍

മരട്(കൊച്ചി): സ്‌കൂട്ടറില്‍ അമ്മയുടെ പിന്നിലിരുന്നു യാത്രചെയ്ത മകന്‍ ടിപ്പറിടിച്ച് മരിച്ചു. മരട് ടികെഎസ് റോഡ് അയ്യപ്പലെയ്‌നില്‍ കൃഷ്‌ണേന്ദുവില്‍ വിനോദ്കുമാര്‍-രാജി ദന്പതികളുടെ മകന്‍ വിശാല്‍ വി. നായര്‍ (12) ആണ് മരിച്ചത്. മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

ടിപ്പറിടിച്ച് റോഡില്‍ വീണുകിടന്ന വിശാലിനെ അവിചാരിതമായി അതുവഴി വന്ന അച്ഛന്‍ വിനോദ്കുമാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ടിപ്പറിന്റെ ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി അമലി(22)നെ തൃപ്പൂണിത്തുറ ട്രാഫിക് പോലീസ് അറസ്റ്റു ചെയ്തു. വാഹനവും കസ്റ്റഡിയില്‍ എടുത്തു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മരട് കാളാത്ര ജംഗ്ഷനിലായിരുന്നു അപകടം.

കുണ്ടന്നൂര്‍ ഭാഗത്തു നിന്നു വരികയായിരുന്ന സ്‌കൂട്ടറില്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. അമ്മ രാജി ഓടിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ഇരുന്നായിരുന്നു വിശാല്‍ യാത്ര ചെയ്തിരുന്നത്. ദേശീയ പാതയില്‍ നിന്ന് ഇടറോഡായ ടികെഎസ് റോഡിലേക്കു തിരിയാന്‍ നില്‍ക്കുന്ന സമയം പിന്നില്‍ നിന്നു വന്ന ടിപ്പര്‍ തട്ടുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക