റിച്ചാര്‍ഡ്സണ്‍, ടെക്സസ്: മൂന്നു
വയസിനുള്ളില്‍ മഹാദുഖങ്ങളേറ്റു വാങ്ങിയ ഷെറിന്‍ മാത്യൂസിന്റേതെന്നു
കരുതുന്ന മ്രുതദേഹം കണ്ടെത്തിയത് കലുങ്കിന് താഴെ നിന്നെന്നു സംഭവസ്ഥലത്ത്
എത്തിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍, കൈരളി ടി.വിയുടെ
ജോസ് പ്ലാക്കാട്ട് എന്നിവര്‍ അറിയിച്ചു. മൃതദേഹം പൈപ്പിനുള്ളില്‍
എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍
മ്രുതദേഹം വയ്ക്കാന്‍ താല്‍ക്കാലിക ഷെഡ് പോലീസ് തയ്യാറാക്കി.
രണ്ട് സ്ത്രീകള്‍ നടന്നു പോയപ്പോള്‍ അവരുടെ പട്ടിയാണു മ്രുതദേഹത്തിന്റെ
സൂചന നല്‍കിയതെന്നും പറയുന്നു. എന്നാല്‍ പോലീസ് തന്നെയാണ് മൃതദേഹം
കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
രണ്ടു മണിയോടെ ചെറിയാനും ജോസും എത്തി. മൂന്നേകാല്‍ ആയപ്പോഴും മ്രുതദേഹം പുറത്ത് എടുത്തിട്ടില്ല.
റെയില്പാലത്തിനു സമീപമാണു കലുങ്ക്. ഷെറിന്റെ വീടിനു സമീപത്തു കൂടിയാണു
റെയില്പാത കടന്നു പോകുന്നത്. കലുങ്കിലേക്ക് അവിടെ നിന്നു ഒരു മെലില്‍
കൂടുതല്‍ വരില്ല.
ഷെറിന്റെ അന്വേഷണത്തിനു മുന്‍പന്തിയില്‍ നിന്ന ഫാ. എ.വി. തോമസ് ആണു വിവരമറിഞ്ഞു ആദ്യം സ്ഥലത്തെത്തിയത്.
നിറയെ വീടുകള്‍ കലുങ്കിനടുത്തായി ഉണ്ട്. അത്തരമൊരു സ്ഥലത്ത് മ്രുതദേഹംഎങ്ങനെ എത്തി എന്നാണറിയേണ്ടത്.
മ്രുതദേഹത്തിനു എത്ര ദിവസം പഴക്കമുണ്ടെന്നും വ്യക്തമല്ല.
see video by Jose Plackat on youtube link on top right