Image

ഫ്‌ളൈറ്റ് ടിക്കറ്റ് തട്ടിപ്പ്: പരാതിയുമായി മലയാളികള്‍ പെര്‍ത്ത് ഇന്ത്യന്‍ എംബസിയില്‍

Published on 27 October, 2017
ഫ്‌ളൈറ്റ് ടിക്കറ്റ് തട്ടിപ്പ്: പരാതിയുമായി മലയാളികള്‍ പെര്‍ത്ത് ഇന്ത്യന്‍ എംബസിയില്‍
  
 
പെര്‍ത്ത്: വ്യാജ ഫ്‌ളൈറ്റ് ടിക്കറ്റ് കൊടുത്ത് നൂറുകണക്കിന് ആളുകളില്‍നിന്നും പണം തട്ടിയ മെല്‍ബണിലെ മലയാളിയുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെര്‍ത്തിലെ മലയാളികള്‍ പരാതിയുമായി ഇന്ത്യന്‍ എംബസിയെ സമീപിച്ചു.

മെല്‍ബണ്‍, ഷെപ്പാര്‍ട്ടണ്‍ ബല്ലാറാട്ട്, സിഡ്‌നി, പെര്‍ത്ത്, ന്യൂ കാസില്‍, ബ്രിസ്‌ബേന്‍, അഡലെയ്ഡ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് പരാതിയുമായി കേരള ന്യൂസ് ഹെല്‍പ് ലൈനുമായി ബന്ധപ്പെടുകയും അതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തത്.

പെര്‍ത്തില്‍ ബിനോയി പോളിന്റെ നേതൃത്വത്തില്‍ പണം നഷ്ട്ടപ്പെട്ടവരുടെ പ്രതിനിധികള്‍ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വിഭാഗം മേധാവി ദേവേന്ദ്ര കുമാറിന് നിവേദനം നല്‍കി. പെര്‍ത്ത് ഇന്ത്യന്‍ കള്‍ചറല്‍ കമ്യൂണിറ്റി പ്രസിഡന്റ് ജോയി കോയിക്കര, ബേബി, സലിം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതിയുടെ പാപ്പര്‍ ഹര്‍ജിക്ക് ബദലായി കോടതിയെ സമീപിക്കുവാനും നാട്ടില്‍ ഇന്ത്യന്‍ ഗവണ്‍മെന്റില്‍ പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മലയാളികളില്‍നിന്നും ടിക്കറ്റിനായും വായ്പയായും നാലുലക്ഷത്തില്‍പരം ഡോളറാണ് പലര്‍ക്കായി നഷ്ട്ടപ്പെട്ടിരിക്കുന്നത്. ഇതിനിടെ ലിക്വഡേഷനില്‍ പകുതി പേരുടെ പേരു പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ധാരാളം പേര്‍ പരാതി കൊടുക്കാന്‍ മടിക്കുന്നതായും പരാതിക്കാര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക