വിയന്ന, ഓസ്ട്രിയ: സൂര്യ കിരണങ്ങള്‍ പോലെയാണു സ്ത്രീകളെന്നു ആനി ലിബു.
സ്ത്രീ വര്‍ഗ്ഗം സൂര്യകിരണങ്ങളാണ്. നമുക്കത് അനുഭവിച്ചറിയാനാകും, പക്ഷെ
തൊട്ടു നോക്കാനാവില്ല. കിരണങ്ങളുടെ സാന്നിധ്യം നാം അറിയുന്നുണ്ട്,
സൂര്യനില്‍ നിന്നുള്ള കിരണങ്ങള്‍ കൂടാതെ, ചെടികളുണ്ടാവില്ല,
ജന്തുജാലങ്ങളുണ്ടാവില്ല, മനുഷ്യര്‍ പോലും ഉണ്ടാവില്ല. നാം സ്ത്രീകള്‍
കൃത്യമായും സൂര്യകിരണങ്ങളെപ്പോലെയാണ്. നമ്മുടെ കുടുംബത്തിനു വേണ്ടിയും,
സമൂഹത്തിനു വേണ്ടിയും നാം ചെയ്യുന്ന സേവനങ്ങള്‍ അതുല്യമാണ്. ഇത് പക്ഷെ
അധികമാരും മനസ്സിലാക്കി അംഗീകരിക്കുന്നുണ്ടാവില്ല.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയയുടെ തലസ്ഥാനമായ
വിയന്നയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ വിമന്‍സ് ഫോറത്തില്‍
വനിതാ ശാക്തീകരണത്തെപ്പറ്റി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നുനാഫ
ഡയറക്ടറുംമീഡിയ കണക്റ്റ് ന്യൂയോര്‍ക്ക് എം.ഡിയുമായ ആനി ലിബു.
സഹോദരന്മാര്‍ഒത്തൊരുമിച്ചുവസിക്കുന്നത് എത്രമനോഹരം അതുപോലെമലയാളികള്‍ ഒരുമിച്ചുള്ള ഈ വേദി എത്രയോമനോഹരം അല്ലെ?
പുരുഷന്മാര്‍ സൂര്യോദയം തൊട്ട് സൂര്യാസ്തമനം വരെ ജോലിയെടുക്കും,
സ്ത്രീകളുടെ ജോലി ഒരിക്കലും തീരുന്നില്ല എന്നൊരു ചൊല്ലുണ്ട്. ഇത്
ഭാഷാഭേദമന്യെ എല്ലാ നാടുകളിലും പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ്. സ്ത്രീ
ഭാര്യയാണ്, സ്ത്രീ അമ്മയാണ്, എല്ലാം നമ്മള്‍ തന്നെ ചെയ്തു തീര്‍ക്കണം.
മൈക്രോ ക്രെഡിറ്റ്, മൈക്രോ ഫിനാന്‍സ് എന്നിവ പ്രാവര്‍ത്തികമാക്കുന്ന
ഗ്രാമീണ ബാങ്കിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ്
നോബല്‍ പുരസ്‌കാരം നേടി.
തീരെ ചെറിയ വായ്പകള്‍ പോലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ
പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. യൂനുസ് മറ്റൊരു
കാര്യവും മനസ്സിലാക്കിയിരുന്നു. വായ്പ കൊടുക്കുന്നത്
സ്ത്രീകള്‍ക്കാണെങ്കില്‍, അവര്‍ സമ്പന്നരോ ദരിദ്രരോ ആയിക്കൊള്ളട്ടെ, വായ്പ
തിരിച്ചടക്കാനുള്ള സാധ്യത പുരുഷന്‍മാരെ അപേക്ഷിച്ച് 94 ശതമാനം കൂടുതലാണ്.
അതിനാല്‍ വായ്പ നല്‍കുന്നതിലൂടെ ലഭിക്കുന്ന ലാഭം കുറയാനുള്ള സാധ്യത
കുറവാണെന്നുഅദ്ദേഹത്തിനു മനസ്സിലായി.
വരുമാനം കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നതില്‍ സ്ത്രീകള്‍ പ്രതിബദ്ധരാണ്,
വാസ്തവത്തില്‍ ഈ വായ്പകളെല്ലാം പുരുഷന്മാര്‍ക്കാണ് നല്‍കിയിരുന്നതെങ്കില്‍
(ഇവിടെ കൂടിയിരിക്കുന്ന എല്ലാ പുരുഷന്മാരോടും പരിപൂര്‍ണ്ണ
ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത്), അവര്‍ വായ്പ ലഭിച്ച സംഖ്യ കൊണ്ട്
കള്ള് കുടിക്കുകയോ, ബീഡി വലിക്കുകയോ അല്ലെങ്കില്‍ ഭാഗ്യക്കുറി ടിക്കറ്റ്
വാങ്ങിക്കുകയോ ആവും ചെയ്തിരിക്കുക.
മുഹമ്മദ് യൂനുസിന്റെ രേഖാമൂലമുള്ള ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നാം
ഓരോരുത്തരും നോബല്‍ സമ്മാനത്തിന് അര്‍ഹരാണെന്ന് ഓര്‍ക്കുക.!
ചുരുക്കിപ്പറഞ്ഞാല്‍, സ്ത്രീ വര്‍ഗ്ഗം തന്നെ മറ്റാരേക്കാളും ഏറ്റവും പ്രാമുഖ്യം അര്‍ഹിക്കുന്നത്.
കേരളത്തിന് സമീപഭാവിയില്‍ തന്നെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ലോകഠെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ വ്യക്തിതാല്പര്യങ്ങള്‍ മറന്നു
സ്ത്രീയും പുരുഷനും ഒരുമിച്ചു പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസം നേടുകയും
മറ്റുള്ളവര്‍ക്ക് അതു നല്‍കുകയുമാണ്ശാക്തീകരണത്തിനുള്ള ആദ്യ വഴി.
ഏതു വംശത്തിലായാലും അതിന്റെ നട്ടെല്ല് സ്ത്രീകള്‍ തന്നെയാണ്. പക്ഷെ അത് അംഗീകരിക്കപ്പെടുന്നില്ലെന്നതാണു ദുഖകരം
ഓരോ വ്യക്തിയ്ക്കും പല കഴിവുകളുണ്ടായിരിക്കും, ഈ കഴിവുകളെ ഏകീകരിച്ച്
നമുക്ക് സംഘടനയ്ക്ക് ശക്തിപകരാം, കെട്ടുറപ്പുള്ളതാക്കാം. ഇക്കാര്യത്തിനായി
ഒരേ മനസ്സോടെ പ്രവര്‍ത്തിക്കാം, ഓരോരുത്തര്‍ക്കും അവരവരുടേതായി
എന്തെങ്കിലും സമര്‍പ്പിക്കാനാകും, അങ്ങനെ കെട്ടുറപ്പുള്ള, സംഘടിത ശക്തിയായി
മാറിക്കൊണ്ട്, സമൂഹത്തിന് നാം ചെയ്യുന്ന സേവനം ഇനിയും
മെച്ചപ്പെടുത്താനാകും.
സ്ത്രീകള്‍ മെച്ചപ്പെട്ട പദവികള്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ വിമുഖത
കാണിക്കരുത്, (ഓഫീസ്, സംഘടന, രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ), അംഗീകാരം
എന്നത് വ്യക്തിവികാസത്തിന് വളരെ പ്രധാനമാണ്, നമ്മുടെ ആത്മവിശ്വാസത്തെ
ഊട്ടിയുറപ്പിച്ച് തൊഴില്‍ രംഗത്ത് കുതിച്ചുയരാന്‍ അംഗീകാരം കൂടിയേ തീരൂ.
ഇതില്‍ ഏറ്റവും പ്രധാന ചോദ്യം, ഏതുവിധേനയും, നിങ്ങള്‍ തന്നെ സ്വയം
ശാക്തീകരണം നേടണോ എന്നതാണ്. ഈ ചോദ്യത്തിന് എനിക്ക് വ്യക്തമായ ഒരു ഉത്തരം
നല്‍കാന്‍ ഇപ്പോള്‍ കഴിയില്ല, പക്ഷെ എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍
എനിക്ക് ഇത്രയും പറയാന്‍ കഴിയും, ചെയ്യുന്ന പ്രവൃത്തികളില്‍ ആത്മവിശ്വാസം
പുലര്‍ത്തുക, നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി അതിലും മെച്ചപ്പെട്ട രീതിയില്‍
മറ്റൊരാള്‍ക്ക് കഴിയില്ല എന്ന് നിങ്ങള്‍ തന്നെ ഉറപ്പുവരുത്തുക-ആനി ലിബു
പറഞ്ഞു.
ഓസ്ട്രിയലേയ്ക്ക് കുടിയേറിയ ആദ്യകാല മലയാളികളെചടങ്ങില്‍ ആദര്‍ച്ചു.
ജുഫാ സിറ്റി ഹോട്ടലില്‍ നടന്ന സമ്മേളനംഓസ്ട്രിയയുടെ സ്റ്റേറ്റ് സെക്രട്ടറി മുന ദുസ്ടര്‍ഉദ്ഘാടനം ചെയ്തു.
രാജശ്രീ സന്തോഷ് (എയര്‍ ഇന്ത്യ, വിയന്ന) വിശിഷ്ട അതിഥിയായിരുന്നു. ബീന
തുപ്പതി, മേഴ്‌സി തട്ടില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. നൈസി
കണ്ണമ്പാടം അവതാരകയായ സമ്മേനം ബീന വെളിയത്ത് ഏകോപിപ്പിച്ചു.