ഞാന്‍ സംഘപരിവാറോ, കോണ്‍ഗ്രസ്സോ, കമ്യുണിസ്‌റ്റോ, മറ്റേതോ പാര്‍ട്ടിയുടെ പ്രതിനിധിയോ, നിരീശ്വരവാദിയോ അല്ല. ഹിന്ദു മതത്തില്‍ ജനിച്ചുവളര്‍ന്ന, ഓരോ മതവും അതിന്റെ വിശ്വാസങ്ങളെ തനതായ അര്‍ത്ഥത്തില്‍ പിന്തുടരണമെന്നു വിശ്വസിയ്ക്കുന്ന ഒരാള്‍ മാത്രം.
പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള യുവതികള്‍ക്ക് ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടെ സന്നിധാനമായ ശബരിമലയില്‍ പ്രവേശനം ഇല്ല എന്ന ചിട്ട വര്ഷങ്ങളോളം പഴക്കമുള്ള ഒന്നാണ്. ഈ വിശ്വാസത്തെ മറികടന്നു യുവതികള്‍ക്ക് അവിടെ പ്രവേശനം വേണമെന്നുള്ള വാദം അനിവാര്യമായ ഒന്നാണെന്നുള്ള അഭിപ്രായത്തിനോട് യോചിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല ഈ വാദം ഹിന്ദുമതത്തിനിടയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷിയ്ക്കുകയും ഇത് ഹിന്ദു കൂട്ടായ്മയെ ബാധിയ്ക്കുകയും ചെയ്യുന്നു. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഈ വിശ്വാസത്തെ മാറ്റിമറിക്കാന്‍ നടത്തുന്ന ശ്രമം മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് രക്തം കുടിയ്ക്കുന്ന കുറുക്കന്റെ പ്രവണതയല്ലേ? യുഗങ്ങളായി കൈമാറി പോന്ന പൈതൃകത്തെ ഉയര്‍ത്തിപിടിയ്‌ക്കേണ്ട ഹിന്ദുക്കള്‍തന്നെ ഇത്തരം പുതിയ അവകാശങ്ങള്‍ ഉന്നയിച്ച് മതസംഹിതയ്ക്കു വിള്ളലേല്‍പ്പിയ്ക്കുകയല്ലേ? ശബരിമലയില്‍ എല്ലാ മതത്തിലുള്ള പെണ്‍കുട്ടികള്‍ക്കും പ്രായംചെന്ന സ്ത്രീകള്‍ക്കും പ്രവേശനം അനുവദിയ്ക്കുന്നു അപ്പോള്‍ ഇവിടെ യുവതികള്‍ക്ക് പ്രവേശനം ലഭിയ്ക്കാനുള്ള അവകാശവാദവുമായി ഒരു വിഭാഗം ജനങ്ങള്‍. അതെ സമയം ഗുരുവായൂരില്‍ ഹിന്ദുമതത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും പ്രായംചെന്ന സ്ത്രീകള്‍ക്കും പ്രവേശനമുണ്ട് പക്ഷെ അവിടെ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിയ്ക്കുന്നില്ല. ഇവിടെ അഹിന്ദുക്കള്‍ക്ക് പ്രവേശനം ലഭിയ്ക്കുന്നതിനുള്ള അവകാശവാദവുമായി കുറെ പേര്‍. ഈ അവകാശവാദങ്ങളുടെയതൊക്കെ പരിണിത ഫലം ഹിന്ദുക്കള്‍ക്കിടയിലുള്ള കെട്ടുറപ്പിന്റെ ബലം കുറയുന്നു എന്നതാണ്. ഈ പ്രവണത മറ്റൊരു മതത്തിനിടയിലും കാണപ്പെടാത്ത ഒന്നാണ്. അതുമാത്രമല്ല വിരലിലെണ്ണാവുന്ന ജനങ്ങള്‍ ഉന്നയിയ്ക്കുന്ന ഇത്തരം അവകാശവാദങ്ങള്‍ പിന്നീട് രാഷ്ട്രീയവത്കരിയ്ക്കുമ്പോഴാണ് അതിന്റെ തീവ്രത കൂടുന്നത്.
സ്ത്രീ ശക്തി, സ്ത്രീ സമത്വം, സ്ത്രീകള്‍ക്ക് മുന്‍ഗണന എന്നിആശയങ്ങളില്‍ ഉറച്ച് വിശ്വസിയ്ക്കുകയും അത്തരത്തിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അകത്തളങ്ങളില്‍ പുരുഷന്റെ അടക്കി ഭരണം മൂലം, പുറത്തെ ലോകമെന്തെന്നറിയാതെ പുരുഷന്റെ വികാരശമത്തിനായും, വെപ്പുകാരിയായും കുട്ടികളെ പരിചരിച്ചും സ്വയം ജീവിയ്ക്കാന്‍ മറക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ അന്തര്‍ലീനമായ കഴിവുകള്‍ തെളിയിയ്ക്കാനും പുറത്തെ ലോകമെന്തെന്നു മനസ്സിലാക്കാനും അവര്‍ക്ക് സ്വയം വ്യക്തിത്വം നിലനിര്‍ത്താനുമായി തുടങ്ങികുറിച്ച ഇത്തരം ആശയങ്ങള്‍ക്ക് തീര്‍ത്തും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ ഉദ്ധാരണത്തിനായി തുടങ്ങി വച്ച സംരംഭങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്നു. പക്ഷെ ശബരിമല സന്നിധാനത്തില്‍ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന കലാകാലങ്ങളോളം പഴക്കമുള്ള ഹിന്ദു വിശ്വാസത്തെ ചോദ്യം ചെയ്ത് നിയമ സംഹിതകളിലൂടെ അതും ഒരു അവകാശമാക്കി പിടിച്ചുപറ്റേണ്ട ആവശ്യം സ്ത്രീ സമൂഹത്തിന്റെ നേട്ടത്തിന്, ഉദ്ധാരണത്തിനു അനിവാര്യമായ ഒന്നാണോ?
ശബരിമല ദര്‍ശനത്തിനായി 41 ദിവസത്തെ വൃതമെടുക്കണം. മണ്ഡലകാലം ഒന്നുമുതലാണ് വൃതാരംഭം. ആ ദിവസം കുളിച്ച് ശുദ്ധിയായി മനസ്സില്‍ അയ്യപ്പസ്വാമിയെ ധ്യാനിച്ച് കഴുത്തില്‍ മാലയും, കറുത്ത വസ്ത്രവും ധരിയ്ക്കുന്നു. മാലയും കറുത്തവസ്ത്രവുമിട്ട ഇവരെ 'സ്വാമി' എന്നാണു സംബോധന ചെയ്യുന്നത്. മാലയിട്ടു വസ്ത്രം മാറി വൃതമെടുത്ത് കഴിഞ്ഞാല്‍ ഈ സ്വാമിമാരുടെ ജീവിതം സന്യാസത്തിനു തുല്യമാണ്. അതായത് അവര്‍ ആ കാലഘട്ടത്തില്‍ സര്‍വ്വ സുഖസൗകര്യങ്ങളും ത്യജിച്ച് ഭക്തി മാര്‍ഗ്ഗത്തിലൂടെ മാത്രം സഞ്ചരിയ്ക്കുന്നു. മാംസാഹാരങ്ങള്‍ ഉപേക്ഷിച്ച് സസ്യാഹാരം മാത്രം കഴിയ്ക്കുക, പട്ടുമെത്തകള്‍ ഉപേക്ഷിച്ച് വെറുമൊരു പായയിലുള്ള ശയനം, ഭാര്യാ ഭര്‍ത്തൃ ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടാതിരിയ്ക്കുക പാദരക്ഷകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക, സിനിമ നാടകം പോലുള്ള നേരം പോക്കുകളില്‍ ശ്രദ്ധിയ്ക്കാതിരിയ്ക്കുക, തലമുടിയും താടിയും കളയുകയോ അതുപോലെ മറ്റേതെങ്കിലും അകാരഭംഗികളില്‍ ശ്രദ്ധിയ്ക്കാതിരിയ്ക്കുക എന്നിവ ഈ സന്യാസജീവിതത്തിന്റെ ഭാഗങ്ങളാകുന്നു. വൃശ്ചികമാസത്തിലെ കുളിര്‍കാറ്റില്‍ തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ച് ശരണം വിളികളോടെ ക്ഷേത്രദര്ശനം പതിവാകുന്നു. സന്ധ്യാസമയങ്ങളില്‍ കൂട്ടായ ഭജനകളിലും പ്രാര്‍ത്ഥനകളിലും പങ്കുകൊള്ളുന്നു, മൃഷ്ടാന്നത്തോടുള്ള ആസക്തിവെടിഞ്ഞു ഒരു നേരം മാത്രം ഭക്ഷണം കഴിയ്ക്കുന്നു. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ വ്രതമനുഷ്ഠിയ്ക്കുന്ന സ്വാമിമാര്‍ക്കു മുന്നില്‍പോലും വരാറില്ല. ശബരിമലയ്ക്കുപോകാന്‍ വൃതമെടുക്കുന്ന സ്വാമിയുടെ വീടും പരിസരവും ഭക്തിസാന്ദ്രവും, സ്വച്ഛവുമാക്കി വയ്ക്കുന്നു. കെട്ടുമുറുക്കി ഒരു സ്വാമി മലകയറുന്നതിനായി ഇറങ്ങിത്തിരിച്ചാല്‍ ആ കുടുംബത്തിലുള്ളവര്‍ക്ക് ദര്ശനം കഴിഞ്ഞു തിരിച്ചെത്തുംവരെ വേവലാതിയായിരുന്നു. കല്ലും, മുള്ളും നിറഞ്ഞ ഘോരവനങ്ങള്‍ക്കിടയിലൂടെയുള്ള കാല്‍നടയായ യാത്ര അത്രയ്ക്കും ദുസ്സഹമായിരുന്നു. കെട്ടുമുറിക്കി പോയ ആ വ്യക്തി മാത്രമല്ല മുഴുവന്‍ കുടുംമ്പത്തിലെ അംഗങ്ങളും അയ്യപ്പ ഭക്തിയില്‍ മുഴുകുന്നു. ഇങ്ങനെ വ്രതാനുഷ്ടാനത്തിലും, ചിട്ടകളിലും മുഴുകി താനറിയാതെ ഭക്തിസാന്ദ്രമാകുന്ന മനസ്സുമായി കയറിയെത്തുന്ന സ്വാമിമാരാല്‍ ചൈതന്യം തുളുമ്പുന്ന പുണ്യഭുമിയായി ശബരിമല.
എന്നാല്‍ കാടുകള്‍ തെളിഞ്ഞു റോഡുകളായി, ഭക്തിസാന്ദ്രമായ ശബരിമലയാത്ര വിനോദം കണ്ടെത്താനും, 'സ്വാമി ശരണം' എന്ന വാക്കിലൂടെ പണം ഉണ്ടാക്കുവാനും ശ്രമം തുടങ്ങി. കറുത്ത വസ്ത്രമോ, മാലയോ വൃതമോ ഇല്ലാതെ ഒരു വിനോദയാത്ര പോകുന്ന ലാഘവത്തോടെ ഇന്ന് ജനങ്ങള്‍ മലചവിട്ടുന്നു. എല്ലാ സുഖസൗകര്യങ്ങളും വെടിയുന്നതിനുപകരം അവിടെയും കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. കുളിച്ചൊരുങ്ങി സ്വന്തം കാറില്‍ രാവിലെ പോയി അമ്പലദര്‍ശനം നടത്തുന്നത് ഇന്ന് സമൂഹത്തില്‍ ചിലര്‍ക്ക് ഒരു ഫാഷന്റെ ഭാഗമായിരിയ്ക്കുന്നു. ശബരിമല ദര്‍ശനവും ഭാവിയില്‍ ഇത്തരത്തില്‍ ഒരുഫാഷന്റെ ഭാഗമായി തീര്‍ന്നേക്കാം. ശബരിമല സന്ദര്‍ശനത്തിലെ അനുഷ്ഠാനങ്ങളില്‍ വന്നിരിയ്ക്കുന്ന ഈ മാറ്റങ്ങള്‍, ഭക്തിയ്ക്കുമുന്നില്‍ നമ്രമുഖിയായി നിന്നിരുന്ന ശബരിമലയിലെ പ്രകൃതി യെ ചിലപ്പോഴെല്ലാം ക്ഷുഭിതയാകുന്നു. ഭക്തിയുടെ പരിശുദ്ധിയുടെ ചൈതന്യത്തിന്റെ നറുമണം പേറി വീശുന്ന ഇവിടുത്തെ കാറ്റില്‍ പലപ്പോഴും വിശ്വാസക്കുറവിന്റെ, കച്ചവടത്തിന്റെ ദുര്‍ഗന്ധം കലരുന്നു. 10 നും 50 നും ഇടയ്ക്കു പ്രായമുള്ള യുവതികള്‍ക്ക് ശബരിമല സന്നിധാനത്തില്‍ പ്രവേശനമില്ല എന്ന വിശ്വാസത്തെ നിയമത്തിനുമുന്നില്‍ ചോദ്യം ചെയ്ത് ഈ പുണ്യഭുമിയെ ഒരു വിവാദ ഭൂമിയാക്കണോ എന്നുള്ള തീരുമാനം ഹിന്ദു കൂട്ടായ്മയ്ക്കും, നിയമത്തിനും വിട്ടുകൊടുക്കാം.
ശബരിമലക്ഷേത്രത്തില്‍ യൗവനയുക്തരായ സ്ത്രീകളുടെ പ്രവേശനം ഒരിക്കലും അനുവദിക്കാന്‍ പാടില്ല എന്നാണ് എന്റെ വെക്തിപരമായ അഭിപ്രായം. കോടതികള്‍ നിലവില്‍ വരുന്നതിനുമുമ്പ് ശബരിമലയും അയ്യപ്പനും ഉണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യനന്മയ്ക്കുവേണ്ടിയാണ്. വിലക്കുകള്‍ ലംഘിച്ച് ശബരിമലയില്‍ പ്രവേശ എന്നുപറയുന്ന തൃപ്തി ദേശായിയെ പോലുള്ളവർക്ക് ശബരിമലയുടെ പവിത്രതയെക്കുറിച്ച് എന്ററിയാം. ശബരിമലയിലെയും ഗുരുവായൂരിലെയും പ്രശനങ്ങൾ ഉയർത്തിക്കാട്ടി ഹിന്ദുക്കളെ തമ്മിൽ അടിപ്പിച്ചു കലക്കവെള്ളത്തിൽ മീൻപിടിക്കുക എന്നുമാത്രമേ ഇവിടുത്തെ രാഷ്ട്രീയക്കാർക്കുള്ളൂ. മുട്ടനാടിൻ്റെ ഉപമ കൊള്ളം.
ശീർഷകം നന്നായി ലേഖനത്തിനു ചേരുന്നുണ്ട്.
Appreciate the opinion of Vidhyadhran and several others here. As a writer I recognize Jyothilakshmi’s style of writing. But I can’t agree to her reactionary ideas. India could not progress because of the influence religion exerted on human minds. British had to come here to force the upper caste to give freedom to people to think independently, and to give freedom to the downtrodden. As I mentioned before we could not produce inventions or discoveries but to imitate others for development as our minds are still in chains of blind religious beliefs. Until writers come out of it to give direction to people we won’t progress, and become role models for others. It is possible that the false sense of security that religion is offering as a force for protection that people still find protection in it. Intolerance is plain in writer’s words here, and this can be due to the protection mind is seeking in religion, and not seeing that God love all, and we have to reflect God's love to others irrespective or religion.
This topic discussed here many times. Thanks for the advice not to worry. But it is my right worry or not. As a writer I worry about many subjects. I am worried that as a society we are loosing many values we uphold. Writing ‘oomakathu’ now is ok with many. What type of values we are teaching our children? A writer needs to have courage to say what he think right openly. Such people are using this column for propaganda.
ശ്രീമതി ജ്യോതിലക്ഷ്മിയുടെ ബ്രഹ്മചാരി ദേവനും ...... വായനക്കാരെ പല തട്ടിൽ നിർത്താൻ സാധിച്ചു. വിദ്യാധരൻ മാഷിന്റെ കമെന്റിൽ അവർ പറയുന്നു നായർ സമുദായത്തിന്റെ ഒന്നിച്ചുള്ള നിൽപ്പാണ് പ്രാധാന്യം എന്ന് എഴുതി കണ്ടു. ശ്രീമതി ജ്യോതിലക്ഷ്മി ഇതിൽ നായർ സമുദായത്തെ പറ്റി പ്രദിപാദിച്ചിട്ടില്ല. ഹിന്ദുമതത്തിൽ എന്താ നായർ സമുദായം മാത്രമേ ഉള്ളോ.
സമൂഹം മതപരമായ കാര്യങ്ങളിൽ ഒത്തിരി പിറകോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഒരു വസ്തുത ആണ് എന്ന് ജോർജ് സാറും എഴുതികണ്ടു. അത് ഹിന്ദുമതത്തിൽ മാത്രം ആണോ?. എന്നാൽ ക്രിസ്തിയ ദേവാലയത്തിൽ എന്റുകൊണ്ട് ഒരു കത്തനാർ അച്ഛനുപകരം അമ്മ വരുന്നില്ല. മുസ്ലിം ദേവാലയത്തിൽ ഒരു സ്ത്രീ മുക്രി ആകുന്നില്ല. ഇവിടെയും സ്ത്രീകൾക്ക് തുല്യ സ്ഥാനം വേണ്ടേ?. ശ്രീമതി ജ്യോതിലക്ഷ്മിയുടെ അടുത്ത ലേഖനം ഇതിനെക്കുറിച്ചാകട്ടെ. തൂലിക പടവാളാക്കുക.
മാറ്റുമതുകളീ നിങ്ങളെത്താന് ....''