Image

മഹിളാ നേതാവിന്‌ അശ്ലീല സന്ദേശം; ബി.ജെ.പി നേതാവിനെ ചുമതലകളില്‍ നിന്നും പുറത്താക്കി

Published on 07 November, 2017
മഹിളാ നേതാവിന്‌ അശ്ലീല സന്ദേശം; ബി.ജെ.പി നേതാവിനെ ചുമതലകളില്‍ നിന്നും പുറത്താക്കി



കൊച്ചി: മഹിളാ മോര്‍ച്ച നേതാവിന്‌ മൊബൈല്‍ ഫോണിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ച ബി.ജെ.പി മധ്യമേഖല സംഘടന സെക്രട്ടറി കാശിനാഥിനെ ചുമതലകളില്‍ നിന്ന്‌ നീക്കി.
യുവതിയുടെ ഭര്‍ത്താവ്‌ ബി.ജെ.പി സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക്‌ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ നടപടി. ആലുവ സ്വദേശിയായ കാശിനാഥ്‌ എ.ബി.വി.പി മുന്‍ സംസ്ഥാന നേതാവാണ്‌. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിരുന്നു.

കഴിഞ്ഞയാഴ്‌ച ആലപ്പുഴയില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിലാണ്‌ മധ്യമേഖല സംഘടനാ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ ഇയാളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്‌.
തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുതലയുള്ള കാശിനാഥിന്റെ ശല്യം സഹിക്കാതെയാണ്‌ മഹിളാ മോര്‍ച്ച നേതാവിന്റെ ഭര്‍ത്താവ്‌ നേതൃത്വത്തിനും ആര്‍.എസ്‌.എസ്‌ ജില്ലാ ഘടകത്തിനും പരാതി നല്‍കയത്‌.

സമ്പര്‍ക്കം എന്ന പേരില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മധ്യമേഖലാ സെക്രട്ടറി ചെങ്ങമനാട്ടെ മഹിളാ മോര്‍ച്ച നേതാവുമായി ഇടപെടാറുണ്ടായിരുന്നു. തുടര്‍ന്ന്‌ വീഡിയോ ചാറ്റിനുള്ള ആപ്പായ ഐ.എം.ഒ ഉപയോഗിച്ച്‌ യുവതിക്ക്‌ അശ്ലീല സന്ദേശം അയക്കുകയായിരുന്നു.
ഇത്‌ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ്‌ യുവതിയെ കൊട്ടാരക്കയിലെ വീട്ടിലേക്ക്‌ മാറ്റി. 

 എന്നാല്‍ യുവതിയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി ആലുവ മണ്ഡലം ഭാരവഹിയുടെ നേതൃത്വത്തില്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും വീടുകയറി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു.
തുടര്‍ന്നാണ യുവതിയുടെ ഭര്‍ത്താവ്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടുള്ളവര്‍ക്ക്‌ നേരിട്ട്‌ പരാതി നല്‍കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക