Image

ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ (വാല്‍ക്കണ്ണാടി കോരസണ്‍)

Published on 23 November, 2017
ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ (വാല്‍ക്കണ്ണാടി കോരസണ്‍)
ഫ്‌ളോറിഡയിലെ കീ വെസ്റ്റില്‍ കണ്ട കാഴ്ചകള്‍

"തോന്നയ്ക്കല്‍ കണ്ട കാഴ്ചകള്‍" എന്ന ജോസഫ് മുണ്ടശ്ശേരി മാസ്റ്ററുടെ മാസ്റ്റര്‍പീസ് ഓര്‍ത്തുപോയി ഫ്‌ലോറിഡയിലെ കീ വെസ്റ്റ് കാണുവാന്‍ അവസരം കിട്ടിയപ്പോള്‍. കവി കുമാരനാശാന്റെ ജന്മസ്ഥലത്തു ചെന്നപ്പോള്‍ കണ്ട കാഴ്ചകളുടെ അനുസ്മരണമാണ് മുണ്ടശ്ശേരി മാസ്റ്റര്‍ അതിലൂടെ കുറിച്ചുവെച്ചത്. അമേരിക്കയുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാകാരന്‍ ഏര്‍ണെസ്‌റ് ഹെമിങ്‌വേ ഏറെക്കാലം താമസിച്ചു കഥകളുടെ ലോകം സൃഷ്ട്ടിച്ച കീ വെസ്റ്റ് എന്ന ദ്വീപില്‍ ചെന്ന് പെട്ടപ്പോള്‍ അതുപോലെ യുള്ള ഒരു വികാരമാണ് അനുഭവപ്പെട്ടത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും ഗള്‍ഫ് ഓഫ് മെക്‌സികോയുടെയും ഇടയിലായി, മുരിങ്ങക്ക പോലെ നീളത്തില്‍ ചിതറിക്കിടക്കുന്ന ദ്വീപുകള്‍ ചുരുങ്ങിയ സമയത്തില്‍ നടന്നു കണ്ടു, ഈയാത്രക്ക് ഹെമിംഗ്‌വേയുടെ എഴുത്തുപുര കാണുക എന്ന ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്.

ഫോര്‍ട്ട് ലോടലില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ സുഹൃത് ബാബു ഓര്‍മ്മപ്പെടുത്തി; വാടകക്ക് എടുത്ത കാര്‍ ആണെങ്കിലും ഒരു ധൈര്യത്തിന് എക്‌സ്ട്രാ ഇന്‍ഷുറന്‍സ് ഇരുന്നോട്ടെ ,അവിടെ വണ്ടി ഓടിക്കുന്ന കുറേപേര്‍ക്കെങ്കിലും വിസയോ ലൈസന്‍സോ ഇന്‍ഷുറന്‍സോ ഒന്നും കാണില്ല, ഇടിച്ചിട്ടു മുങ്ങിയാല്‍ പിന്നെ പെട്ട് പോകും എന്ന് അറിയാവുന്ന കൊണ്ടായിരുന്നു. എപ്പോഴും അസ്ഥിരമാണ് അങ്ങോട്ടുള്ള കാലാവസ്ഥയും യാത്രക്കുരുക്കുകളും. എന്നാലും സഹധര്‍മ്മിണിയോടോപ്പം ഒരു ദീര്‍ഘയാത്ര നടത്തിയിട്ടു കുറേക്കാലമായി. മറ്റു പരിപാടികള്‍ ഒന്നും ഇല്ലാതിരുന്നതിനാലും പിറ്റേദിവസമാണ് ന്യൂ യോര്‍ക്കിലേക്കു തിരികെ പോരേണ്ടന്തുഎന്നതിനാലും, ഒരു ആലസ്യത്തോടെ യാത്രയെ സമീപിക്കുവാനാണ് തുനിഞ്ഞത്. മാസങ്ങള്‍ക്കു മുന്‍പ് ചുഴലിക്കാറ്റില്‍ തകര്‍ന്നു തരിപ്പണമായ സ്ഥലമാണ്, അതിനാല്‍ കുറച്ചു ഭക്ഷണവും വെള്ളവും ഒക്കെ കൂടെ കൊണ്ടുപോകുവാന്‍ സുഹൃത് മിനി എടുത്തു വച്ചിരുന്നു. നാല് മണിക്കൂറോളം കടലിന്റെ നടുവിലൂടെ ഇരുവരി പാതയിലൂടെയുള്ള െ്രെഡവിനെപ്പറ്റി സുഹൃത് ബെന്നി വാചാലമായി സംസാരിച്ചത് കുറെ കാലമായി മനസ്സിന്റെ ആവേശമായി നുരഞ്ഞു പൊങ്ങി വന്നുകൊണ്ടിരുന്നു.

മയാമിയില്‍നിന്നും റൂട്ട് വണ്‍ എടുത്തു തിരിഞ്ഞപ്പോഴേക്കും എവിടുന്നോ പാഞ്ഞു വന്ന മഴ മേഘങ്ങള്‍ ആകെ ഇരുട്ടാക്കി. മഴ പെയ്യുന്നു എന്ന് റോഡില്‍ നിന്ന് തെറിക്കുന്ന വെള്ളവും അത് വണ്ടിയുടെ ചക്രത്തില്‍ അടിച്ചുയരുന്ന ബാഷ്പധാരയും കണ്ടു മനസിലാക്കാം; എന്നാല്‍ വണ്ടിയുടെ വിന്‍ഡ് ഷീല്‍ഡില്‍ ഒരു തുള്ളി മഴ വെള്ളം പോലും പതിക്കുന്നില്ല. കുറെ ദൂരം കഴിഞ്ഞപ്പോള്‍ വണ്ടിയുടെ മുകളില്‍ മാത്രം മഴ, റോഡ് ഉണങ്ങിക്കിടക്കുന്നു. റോഡിന്‍റെ ഒരു ലൈനില്‍ മാത്രം മഴ, മറ്റേ ഭാഗം നന്നേ ഉണങ്ങി കിടക്കുന്നു. മധുരമായി പടരുകയും നൊമ്പരമായി പെയ്യുകയും ചെയ്യുന്ന ഈ മഴനീര്‍കണങ്ങള്‍ ഇടയ്ക്കിടെ മാനസ ദേവന്റെ ചുംബന പൂക്കളായി ഹുദയത്തെ തലോടി കടന്നുപോയി. ദാ വന്നു, ദേ പോയി എന്ന് സുരേഷ് ഗോപി ഡയലോഗ്‌പോലെ, മഴ പൊടുന്നനെ അപ്രത്യക്ഷമായി. മനോഹരമായ മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന നീലാകാശവും കത്തി നില്‍ക്കുന്ന സൂര്യനും ഞൊടിയിടക്കുള്ളില്‍ തെളിഞ്ഞു വന്നു. ഇരു വശങ്ങളിലും കൈ വീശി യാത്രയാക്കുന്നു കടലിന്റെ കുഞ്ഞോളങ്ങളും പ്രകാശപൂരിതമായ വീഥികളും, വശീകരിക്കുന്ന നീലിമയും മാത്രം നിറഞ്ഞു നിന്ന ദ്ര്യശ്യങ്ങള്‍. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ ആകെ ഒറ്റ വഴി പാത, നടുക്ക് ഒരു വര മാത്രം ഉണ്ടായതിനാല്‍ വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പൊയ്‌ക്കൊണ്ടിരുന്നു. അപ്പോള്‍ ആതിരയുടെ ചില വരികള്‍ അറിയാതെ ഉണര്‍ന്നുവന്നു.

"നീളുന്ന ഒറ്റയടിപ്പാതയിലെ രണ്ടൊരങ്ങളനുനമ്മള്‍, നമുക്ക് മേലെ ഒരേ മഴയും വസന്തവും മഞ്ഞും പെയ്‌തൊഴിയുന്നു; ഒരേ ആളുകള്‍ നമ്മെ കടന്നു പോകുന്നു, അതെ, ഒരേ ചിന്തയും ഒരേ സ്വപ്നങ്ങളും ഒരേ ഓര്‍മ്മകളുമുള്ള, പരസ്പരം തിരിച്ചറിയാതെ സമാന്തരമായി പോകുന്ന രണ്ടോരങ്ങള്‍ , ഒരിക്കലും കണ്ടുമുട്ടാതെ നീളുകയാണ് അനന്തമായി"

ഏതോ ഒരു കക്ഷി അമ്പതു മൈല്‍ സ്പീഡില്‍ തന്നെ മുന്നില്‍ പോയ്‌കൊണ്ടിരുന്നതിനാല്‍, മറ്റു ഗതിയില്ലാതെ അതെ സ്പീഡില്‍ യാത്ര തുടര്‍ന്നു.

അമേരിക്കന്‍ തീരത്തുനിന്നു 160 മൈല്‍ ദൂരം വരും കീ വെസ്റ്റില്‍ എത്താന്‍ , എന്നാല്‍ 100 മൈല്‍ മതി ക്യബയുടെ തീരത്തു അടുക്കാന്‍. 113 മൈല്‍ ദൈര്‍ഖ്യമുള്ള യൂ. എസ്. വണ്‍ ഹൈവേയില്‍ 42 പാലങ്ങള്‍ കടന്നുവേണം "ഏക മനുഷ്യ കുടുംബം " എന്ന ആപ്ത വാക്യം നിലകൊള്ളുന്ന നഗരത്തില്‍ എത്തിച്ചേരാന്‍. അതില്‍ "സെവന്‍ മൈല്‍ ബ്രിഡ്ജ് " കടന്നു പോകുന്നത് ഒരു അനുഭവമാണ്. ചില ഭാഗങ്ങളില്‍ കപ്പല്‍ കടന്നു പോകേണ്ടതുകൊണ്ടു 65 അടി ഉയരത്തിലേക്ക് പാലം വില്ലു പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗത്തേക്ക് വണ്ടി ഓടിച്ചു കയറുമ്പോള്‍, ഇരുസൈഡിയിലും ഉള്ള കടലില്‍ നിന്നും മേഘങ്ങളിലേക്കു പറന്നുയുയരുന്ന പ്രതീതിയാണ്. താഴേക്ക് പായുമ്പോള്‍ തിളക്കമുള്ള നീല വെള്ളത്തിലെ കുമ്മായക്കല്ലുകളും പവിഴപുറ്റും ഹൃദയഹാരിയായ നയന ഭോജനമാണ്. നാമൊക്കെ മിക്കപ്പോഴും കംപ്യൂട്ടറിന്റെയോ സ്മാര്‍ട്‌ഫോണിന്റെയോ സമുദായത്തിന്റെയോ ഭാഷയുടെയോ ഒക്കെ ഒറ്റപ്പെട്ട ദ്വീപുകളില്‍ ജീവിക്കുകയാണ്. നമുക്ക്മുകളിലൂടെ നീണ്ടു പോകുന്ന ചില പാലങ്ങളാണ് നമ്മെയൊക്കെ, നാമറിയാതെ ബന്ധിപ്പിക്കുന്നത്. ഉള്‍ക്കടലില്‍ അവസാനിക്കുന്ന പാലങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ അസ്ഥിരമാകുന്ന ചില സത്യങ്ങളുടെ തൂണുകളിലല്ലേ?. ചൂണ്ടയിട്ട് മല്‍സ്യം പിടിക്കുന്ന അനവധിപേര്‍ ഇരു ഭാഗത്തും ഉണ്ടായിരുന്നു. ആഴമില്ലാത്ത കടല്‍ ആയതുകൊണ്ടോകം വലിയ തിരമാലകള്‍ അടിച്ചുയരുന്നതായിരുന്നില്ല. സര്‍വ്വനാശ സംഹാരിയിയ ചുഴലിക്കാറ്റുകളാണ് ഈ ഭൂമികളുടെ തീരാ ശാപം.

ഏതാണ്ട് 27,000 പേര്‍ താമസിക്കുന്ന 7.4 ചതുര്‍സ്ത്ര മൈലുകള്‍ക്കു കുറെ ഏറെ ചരിത്രം അവകാശപ്പെടാനുണ്ട്. ഏറ്റവും ഒടുവിലായി , 1962 ലെ ക്യൂബന്‍ മിസൈല്‍ െ്രെകസിസ് എന്ന അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ഉണ്ടാകാമായിരുന്ന ആണവയുദ്ധം ഈ പ്രദേശത്തെ ആഗോള ശ്രദ്ധയില്‍ നിര്‍ത്തി. അമേരിക്കയുടെ 90 മൈല്‍ ദൂരത്തു, ക്യൂബയില്‍ സോവിയറ്റ് ആണവ മിസൈലുകള്‍ സ്ഥാപിച്ചപ്പോള്‍ പ്രസിഡന്റ് കെന്നഡി ഒരു തുറന്ന യുദ്ധത്തിന് ഒരുങ്ങി. തര്‍ക്കത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍ 90 മൈല്‍ ദൂരത്തെക്കുറിച്ചു അദ്ദേഹം വാചാലനായിരുന്നു , പിന്നീട് കീ വെസ്റ്റില്‍ എത്തി ക്യൂബയ്ക്ക് നേരെ അദ്ദേഹം വിരല്‍ ചൂണ്ടിയിരുന്നു. ആ ചൂണ്ടലിലില്‍ ഒരു പക്ഷെ ലോകാവസാനത്തിന്റെ മുറവിളി ഉണ്ടായിരുന്നോ എന്നറിയില്ല; പക്ഷേ ആ വിരല്‍ തുമ്പില്‍ അമേരിക്കയുടെ ആത്മാഭിമാനം തുടുത്തു നിന്നിരുന്നു.

ബഹാമസ് ദ്വീപില്‍നിന്നും, അമേരിക്കന്‍ റെവല്യൂഷന്‍ സമയത്തു രക്ഷപെട്ടുവന്ന ഭരണപക്ഷക്കാരായ വെള്ളക്കാരായിരുന്നു കൂടുതലും ഇവിടെ താമസച്ചു തുടങ്ങിയത്. അവരെ കോങ്ക്‌സ് എന്നറിയപ്പെടാനാണ് അവര്‍ ആഗ്രഹിച്ചത്. കീ വെസ്റ്റില്‍ ജനിച്ച കോങ്ക്‌സിനെ "സീവാട്ടര്‍ കോങ്ക്‌സ് " എന്നും, ഏഴു വര്‍ഷത്തില്‍ ഏറെ ഇവിടെ താമസിച്ചവരെ "ഫ്രഷ് വാട്ടര്‍ കോങ്ക്‌സ് " എന്നുമാണ് വിളിക്കാറ്. എന്നാലും ഇവിടെ ക്യൂബയില്‍ നിന്നും ബോട്ടില്‍ എത്തിയ ഏറെ ആളുകള്‍ താമസിക്കുന്നണ്ട്. അവരെ കോങ്ക്‌സിന്റെ ഗണത്തില്‍ കൂട്ടാറില്ല. ക്യൂബയില്‍ നിന്നും അനധികൃതമായി എത്തിയവരെ പിടിക്കാന്‍ യു. എസ്. ബോര്‍ഡര്‍ സെക്യൂരിറ്റി ഹൈവേ സിസ്റ്റം ബ്ലോക്ക് ചെയ്യുകയും, ആ തടസ്സം ദിവസങ്ങള്‍ നീളുകയും, ദ്വീപിലെ കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തതില്‍ പ്രതിക്ഷേധിച്ചു് 1982 ല്‍ 'കോങ്ക്‌സ് റിപ്പബ്ലിക്ക്' എന്ന സ്വതന്ത്ര രാജ്യം പ്രഖ്യാപിക്കയും ചെയ്തിരുന്നു. അതില്‍പിന്നെ എല്ലാ ഏപ്രില്‍ 23 നും ഇതിന്റെ ഓര്‍മ്മ ഇവര്‍ ആഘോഷിച്ചുവരുന്നുണ്ട്.

അമേരിക്കയുടെ ഏറ്റവും തെക്കേയറ്റത്തെ മുനമ്പ് ഇവിടെയായതിനാല്‍, ഇവിടെ നിന്നും ഗ്ലാസ് ബോട്ടില്‍ ക്യൂബയുടെ അടുത്തു വരെ പോകുന്ന യാത്ര രസകരമാണ്. ഗ്ലാസ് ബോട്ട് ആയതിനാല്‍ ആഴമില്ലാത്ത കടലിന്റെ അടിഭാഗം വ്യക്തമായി ബോട്ടില്‍ നിന്ന് തന്നെ കാണാന്‍ പറ്റും, വിവിധതരം മത്സ്യങ്ങളും കടല്‍ ജീവികളെയും നേരിട്ട് കാണാന്‍ സാധിക്കും. ഞങ്ങള്‍ ചെന്ന ദിവസം കാറ്റ് പ്രതികൂലം ആയിരുന്നതിനാല്‍ ബോട്ട് യാത്ര നിരോധിച്ചിരുന്നു.

ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്തു 'കിഴവനും കടലും' എന്ന ഹെമിങ്‌വേയുടെ കഥ കേട്ടത് ഗോപിസാറിന്റെ ചുണ്ടില്‍നിന്നായിരുന്നു. രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ട്ടപ്പെട്ട ഗോപിസാറിന്റെ ജീവിതാനുഭവത്തില്‍ തട്ടിയതുകൊണ്ടാവാം കഥയ്ക്ക് ഒരു വൈകാരികമായ തലം സൃഷ്ടിക്കപ്പെട്ടത്. നിശ്ചലമായ, തുറിച്ചുനിന്ന ആ നേത്രങ്ങളില്‍ നിന്നും കിഴവന്‍ സാന്റിയാഗോ ഞങ്ങളുടെ ഹൃദയത്തിലേക്ക് തുഴഞ്ഞു കയറുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ കഥ നടക്കുന്ന സ്ഥലവും ഹെമിങ്‌വേയുടെ ഈ എഴുത്തുപുരയും കാണാന്‍ ആകുമെന്ന് വിചാരിച്ചില്ല.

84 ദിവസം തുടര്‍ച്ചായി മീന്‍ പിടിക്കാന്‍ ഇറങ്ങിയിട്ടും ഒന്നും കിട്ടാതെ തിരിച്ചുവന്ന കിഴവന്‍ സാന്റിയാഗൊ 85 ആം ദിവസം പുറം കടലില്‍ പോകുന്നു

ഒരു വലിയ മീനിനെ പിടിക്കുന്നു. ആ മീന്‍ ബോട്ട് വലിച്ചുകൊണ്ട് ദിവസങ്ങളോളം കടലില്‍ ഓടുകയാണ്. പരവശനായ സാന്റിയാഗോ ഒരു വിധം മീനിനെ ബോട്ടില്‍ ചേര്‍ത്തുവച്ചു തിരിച്ചുവരുന്നവഴി സ്രാവുകള്‍ മീനിനെ തിന്നാന്‍ ശ്രമിക്കയും, സാന്റിയാഗോ സ്രാവുകളെ ആക്രമിക്കുന്നു, അവ വീണ്ടും അക്രമിച്ചുകൊണ്ടേയിരുന്നു, അപ്പോഴേക്കും സാന്റിയാഗൊയുടെ എല്ലാ ആയുധങ്ങളും നഷ്ട്ടപ്പെട്ടു, മുറിവേറ്റു അവശനായിക്കഴിഞ്ഞിരുന്നു. തിരികെ കരയില്‍ എത്തുമ്പോള്‍ മീനിന്റെ ഒരു വലിയ അസ്ഥികൂടം മാത്രാണ് അവശേഷിച്ചത്. ഇതിനിടെ കടന്നു വരുന്ന കഥാതന്തുവാണ് കഥയുടെ ഉല്‍കൃഷ്ടത. നഷ്ടങ്ങളിലും പരാജയങ്ങളിലും പിടിച്ചു നിര്‍ത്താനാവുന്ന ജീവന്റെ ഉള്‍പ്രേരണയാണ് നമ്മെ ഓരോ നിമിഷങ്ങളിലും മുന്‍പോട്ടു കൊണ്ടുപോകുന്ന ശക്തി, നേട്ടങ്ങള്‍ ഒക്കെ താല്‍ക്കാലികം മാത്രം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

കാര്‍ പാര്‍ക്ക് ചെയ്തു 907 വൈറ്റ് ഹെഡ് സ്ട്രീറ്റിലുള്ള ‘ഹെമിങ്‌വേ ഹൗസിലേക്കു’ നടന്നപ്പോള്‍ പത്തിരുപത് പേര്‍ അവിടെ മുറ്റത്തു നില്‍പ്പുണ്ട്. ചെറിയ കൂട്ടങ്ങളായി ആ പഴയ മാളികയിലേക്കു കടന്നു. 1931 മുതല്‍ 1939 വരെ ഈ വീടിന്റെ അകത്തങ്ങളില്‍ വിവധ കഥകള്‍ രൂപപ്പെടുകയായിരുന്നു. 'പുസ്തകത്തോളം വിശ്വസ്തരായ കൂട്ടുകാരില്ല ' (ദെയ്ര്‍ ഈസ് നോ ഫ്രണ്ട് ആസ് ലോയല്‍ ആസ് എ ബുക്ക് )എന്ന് ആലേഖനം ചെയ്ത കവാടം പുസ്തകരാധകരുടെ പരസ്യ പ്രമാണമാണ്. ഹെമിംഗ്‌വേ ഉപയോഗിച്ച എല്ലാ വസ്തുക്കളും ദേശീയ ചരിത്ര അതിരടയാളമായി അവിടെ സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'ഡെത്ത് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍, ഫോര്‍ ഹും ദി ബെല്‍ ടോള്‍സ് , ദി സ്‌നോ ഓഫ് കിളിമജ്ഞരോ , ദി ഷോര്‍ട് ഹാപ്പി ലൈഫ് ഓഫ് ഫ്രാന്‍സിസ് മകംബെര്‍' തുടങ്ങിയ കൃതികള്‍ ഈ അകത്തളങ്ങളിലാണ് പിറവിയെടുത്തത്. വിശാലമായ നടപ്പന്തല്‍ പൊതിഞ്ഞു നില്‍ക്കുന്ന ചുറ്റുവട്ടം, മുളകളും തെങ്ങും മറ്റു മരങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്ന മുറ്റം , അതിനിടയിലൂടെ കല്ല് പതിച്ച നടപ്പാതകള്‍, വിശാലമായ എഴുത്തുപുര ഒക്കെ ഒരു എഴുത്തുകാരനെ വ്യാമോഹിപ്പിക്കുന്ന എല്ലാ ഘടകങ്ങളും അവിടെ ഒന്ന് ചേര്‍ന്നിരിക്കുന്നു. ഒരു എഴുത്തുകാരന് ചിന്തകള്‍ പിറവിയെടുക്കുമ്പോള്‍ അവക്കു സുഗമമായി രൂപപ്പെടാനുള്ള ഏകാഗ്രതയും ധ്യാനവും ആ അന്തരീക്ഷത്തില്‍ ഇപ്പോഴും ജ്യലിച്ചു നില്‍ക്കുന്നുണ്ട്.

ആറും ഏഴും വിരലുകളുള്ള പൂച്ചകളാണ് അവിടുത്തെ മറ്റു പ്രധാന ആകര്‍ഷണം. ഹെമിങ്‌വേ ഓമനിച്ചു വളര്‍ത്തിയ പൂച്ചകളുടെ പിന്‍തലമുറയിലുള്ള അറുപതോളം പൂച്ചകള്‍ ഈ വീടിന്റെ വിവിധ ഭാഗങ്ങളില്‍ ആലസ്യത്തോടെ കിടന്നുറങ്ങുന്നുണ്ട്. കസേരകളിലും ഹെമിങ്‌വേ കിടന്നുറങ്ങിയ കട്ടിലും ഒക്കെ ഇന്ന് അവരുടെ വരുതിയിലാണ്. അവക്കുവേണ്ട എല്ലാ അവകാശങ്ങളും അദ്ദേഹം എഴുതി വച്ചിരുന്നു. ഇതില്‍ ചില പൂച്ചകളെ ഉണര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു, ' എന്തുവാടേ ഇതൊക്കെ, വന്നു കണ്ടിട്ട് പൊയ്ക്കൂടേ " എന്ന നിസ്സംഗ ഭാവത്തില്‍ ഒരു ഇളിച്ച നോട്ടം, പിന്നെയും വീണ്ടും മയക്കത്തിലേക്ക്.

1950 ല്‍ "ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ' എഴുതിയപ്പോള്‍ തന്നെ , തന്റെ ഏറ്റവും നല്ല രചനയാണെന്നു അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 1953 ല്‍ ഈ പുസ്തകത്തിന് പുലിറ്റ്‌സര്‍ അവാര്‍ഡ് നേടി . 1954 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും അദ്ദേഹത്തെ തേടി എത്തി. തുടെരെയുള്ള അപകടങ്ങള്‍ കാരണം നോബല്‍ സമ്മാനം സ്വീകരിക്കാന്‍ സ്‌റ്റോക്ക്‌ഹോമില്‍ പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പകരം കൊടുത്തയച്ച പ്രസംഗത്തില്‍ ഒരു എഴുത്തുകാരന്റെ ഏകാന്തതയുടെ തടവറകളും ഒടുങ്ങാത്ത വ്യഥകളും അയാള്‍ മാത്രം അനുഭവിക്കുന്ന നിസ്സാഹായത അയാളെ നിത്യതയുടെ പടവിലേക്കു തള്ളിയിടുകയാണ് എന്ന് പറഞ്ഞിരുന്നു. ദീര്‍ഘനാള്‍ അദ്ദേഹം അമേരിക്കയുടെ ശത്രുപക്ഷത്തു നിലയുറപ്പിച്ച ക്യൂബയിലാണ് താമസിച്ചത് , അതുകൊണ്ടു തന്നെ അമേരിക്കന്‍ സര്‍ക്കാരിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അസാധാരണമാംവിധം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അദ്ദേഹത്തെ വിഷാദരോഗത്തില്‍ താഴ്ത്തി. 1961 ഏപ്രില്‍ മാസത്തിലെ ഒരു ശരത്കാല സന്ധ്യയില്‍ ; രോഗത്തില്‍ നിന്നും, വിഷാദത്തില്‍നിന്നും എഴുത്തുകാരന്റെ നിത്യതയിലേക്കു സ്വയം പ്രവേശിച്ചു.

'Away is more close than you think'
ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ (വാല്‍ക്കണ്ണാടി കോരസണ്‍)
ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ (വാല്‍ക്കണ്ണാടി കോരസണ്‍)
ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ (വാല്‍ക്കണ്ണാടി കോരസണ്‍)
ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ (വാല്‍ക്കണ്ണാടി കോരസണ്‍)
ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ (വാല്‍ക്കണ്ണാടി കോരസണ്‍)
ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ (വാല്‍ക്കണ്ണാടി കോരസണ്‍)
ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ (വാല്‍ക്കണ്ണാടി കോരസണ്‍)
Join WhatsApp News
Tom abraham 2017-11-23 14:50:53

" away is more closer than you think "

Hemingway will not say 'more closer.' 
Ha ha ha .....
Korason 2017-11-24 09:26:47
This is the most unkindest Ha ha ha...
SchCast 2017-11-24 09:45:18

After a very long time, I am reading a brief travelogue in Malayalam. The flow of the description gives the reader the flow of a river and the historical milestones very distinct on the path of travel. The author very cleverly connects Hemmingway and his writing and it conveys a flair that is uncommon in contemporary emalayalee articles.

I see that Tom is upset over a seemingly grammar error… However, in order to give emphasis to the context you are referring, it is permissible. Haven’t you read….

The line is from Shakespeare's Julius Caesar, 1601:

Antony:
If you have tears, prepare to shed them now.
You all do know this mantle: I remember
The first time ever Caesar put it on;
'Twas on a summer's evening, in his tent,
That day he overcame the Nervii:
Look, in this place ran Cassius' dagger through:
See what a rent the envious Casca made:
Through this the well-beloved Brutus stabb'd;
And as he pluck'd his cursed steel away,
Mark how the blood of Caesar follow'd it,
As rushing out of doors, to be resolved
If Brutus so unkindly knock'd, or no;
For Brutus, as you know, was Caesar's angel:
Judge, O you gods, how dearly Caesar loved him!
This was the most unkindest cut of all;

Korason brings very relevant articles that fit the period and life we live. Congratulations for giving the feeling of a reading good article.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക