Image

ശംഖുമുഖത്ത് കനത്ത മഴ: വേദി തകര്‍ന്നു, ‘പടയൊരുക്കം’ സമാപനം മാറ്റി

Published on 30 November, 2017
ശംഖുമുഖത്ത് കനത്ത മഴ: വേദി തകര്‍ന്നു, ‘പടയൊരുക്കം’ സമാപനം മാറ്റി

ശംഖുമുഖംന്മ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനം മാറ്റിവച്ചു. ഡിസംബര്‍ ഒന്നിന് ശംഖുമുഖത്താണ് യാത്ര സമാപിക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി അറിയിച്ചിട്ടില്ല. സമാപന സമ്മേളനത്തിനായി ശംഖുമുഖത്ത് തയാറാക്കിയിരുന്ന വേദി കനത്ത മഴയില്‍ തകര്‍ന്നു വീണിരുന്നു. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശംഖുമുഖത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. 

സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്നതാണ്. സമ്മേളനം മാറ്റിയതിനാല്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്നതാണ്. സമ്മേളനം മാറ്റിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവും നീട്ടിവച്ചു. നവംബര്‍ ഒന്നിന് കാസര്‍കോടുനിന്നായിരുന്നു പടയൊരുക്കം ജാഥ തുടങ്ങിയത്. 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ടിയിരുന്ന പടയൊരുക്കം സമാപന സമ്മേളനം പ്രതികൂലമായ കാലാവസ്ഥ കാരണം മാറ്റിവച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി മാറ്റിവയ്ക്കുന്നതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക