Image

മുസ്ലിം യുവതികളെ പ്രേമിച്ച്‌ ഹിന്ദുവാക്കണമെന്ന്‌ ഹിന്ദു ജാഗരണ്‍ മഞ്ച്‌: 2100 മുസ്ലിം യുവതികളെ ഹിന്ദുക്കളെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാന്‍ നീക്കം

Published on 01 December, 2017
മുസ്ലിം യുവതികളെ പ്രേമിച്ച്‌ ഹിന്ദുവാക്കണമെന്ന്‌ ഹിന്ദു ജാഗരണ്‍  മഞ്ച്‌: 2100 മുസ്ലിം യുവതികളെ ഹിന്ദുക്കളെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാന്‍ നീക്കം


മുസ്ലിം യുവതികളെ പ്രണയിച്ച്‌ ഹിന്ദുക്കളാക്കണമെന്ന ആഹ്വാനവുമായി ഹിന്ദു ജാഗരണ്‍ മഞ്ച്‌. മുസ്ലിം യുവതികളെ ഹിന്ദുവാക്കാനുള്ള റിവേഴ്‌സ്‌ ലൗ ജിഹാദ്‌ പരിപാടി ആസൂത്രണം ചെയ്യുന്നുണ്ടെന്ന്‌ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഉത്തര്‍പ്രദേശ്‌ അധ്യക്ഷന്‍ അജ്ജു ചൗഹാന്‍ വെളിപ്പെടുത്തി. ആറ്‌ മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശിലെ 2100 മുസ്ലിം യുവതികളെ ഹിന്ദുക്കളെ കൊണ്ട്‌ വിവാഹം കഴിപ്പിക്കാനാണ്‌ നീക്കം. 

ആഗ്രയില്‍ ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുമ്പോഴാണ്‌ അജ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ലൗ ജിഹാദിനെ അനുകൂലിക്കുന്നവര്‍ക്കുള്ള ഉചിതമായ മറുപടിയാണ്‌ റിവേഴ്‌സ്‌ ലൗ ജിഹാദെന്ന്‌ അജ്ജു കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക്‌ മനസിലാകുന്ന ഭാഷയില്‍ തന്നെ മറുപടി നല്‍കണം. എല്ലാ ജില്ലകളിലും പ്രത്യേകം പരിഗണന കൊടുക്കണം. 



എല്ലാ ഹിന്ദുവീടുകളിലുമായി ഏകദേശം 2100 ഓളം മുസ്ലിം മരുമക്കള്‍ ഉണ്ടാകുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അജ്ജു പറയുന്നു. 150ഓളം ഹിന്ദു നേതാക്കള്‍ മുസ്ലിം പെണ്‍കുട്ടികളുമായി പ്രണയത്തിലാണ്‌. അവര്‍ വിവാഹിതരാകാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ യുവാക്കളുള്ള എല്ലാ ഹിന്ദു വീടുകളും സന്ദര്‍ശിച്ച്‌ റിവേഴ്‌സ്‌ ലൗ ജിഹാദിന്‌ ആഹ്വാനം നല്‍കും. മുസ്ലിം വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള കോളേജുകളും സംഘടന സന്ദര്‍ശിക്കും. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച്‌ മുസ്ലിം യുവതികളില്‍ ബോധവല്‍ക്കരണം നടത്തും. 

ഹിന്ദുക്കളെ വിവാഹം കഴിച്ചാല്‍ അവര്‍ക്ക്‌ തലാഖിനെ കുറിച്ചോ രണ്ടാം വിവാഹത്തെക്കുറിച്ചോ ആലോചിക്കേണ്ടി വരില്ലെന്നും ഹിന്ദു ജാഗരണ്‍ സമിതി പറയുന്നു. മുസ്ലീങ്ങളെക്കാള്‍ പുരോഗമനപരമായി ചിന്തിക്കുന്നവരാണ്‌ ഹിന്ദുക്കള്‍. മുസ്ലിം യുവാക്കള്‍ ചെയ്യുന്നത്‌ പോലെ തെറ്റിദ്ധരിപ്പിക്കുയല്ല, പകരം തങ്ങളുടെ ഉദ്ദേശം മുസ്ലിം യുവതികളോട്‌ വെളിപ്പെടുത്തണമെന്നും ചൗഹാന്‍ പറയുന്നു. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ച്‌ ഹിന്ദു കുടുംബത്തിലെത്തുന്ന മുസ്ലിം യുവതികള്‍ പിന്നീട്‌ ഹിന്ദുക്കളായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക