Image

നവജാത ശിശു മരിച്ചെന്ന്‌ തെറ്റായി വിലയിരുത്തിയ ഡല്‍ഹി മാക്‌സ്‌ആശുപത്രിയുടെ ലൈസന്‍സ്‌ റദ്ദാക്കി

Published on 08 December, 2017
നവജാത ശിശു മരിച്ചെന്ന്‌ തെറ്റായി വിലയിരുത്തിയ ഡല്‍ഹി മാക്‌സ്‌ആശുപത്രിയുടെ ലൈസന്‍സ്‌ റദ്ദാക്കി

ന്യൂഡല്‍ഹി: നവജാത ശിശു മരിച്ചെന്ന്‌ തെറ്റായി വിലയിരുത്തിയ സംഭവത്തില്‍ ഡല്‍ഹി ഷാലിമാര്‍ ബാഗിലെ മാക്‌സ്‌ ആശുപത്രിയുടെ ലൈസന്‍സ്‌ റദ്ദാക്കി. ഡല്‍ഹി സര്‍ക്കാരിന്റേതാണ്‌ നടപടി. ആശുപത്രിക്ക്‌ വീഴ്‌ച വന്നുവെന്ന്‌ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. വീഴ്‌ചയുണ്ടെങ്കില്‍ ലൈസന്‍സ്‌ റദ്ദാക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

നവംബര്‍ 30നാണ്‌ ഷാലിമാര്‍ ബാഗിലെ മാക്‌സ്‌ ആശുപത്രിയില്‍ വര്‍ഷ എന്ന ഇരുപത്തൊന്നുകാരിക്ക്‌ ആണ്‌ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്‌. അതില്‍ പെണ്‍കുഞ്ഞ്‌ ജനിച്ചയുടന്‍ മരിച്ചു. ആണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഈ കുട്ടിയും മരിച്ചതായി പിന്നീടു ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇരട്ടകളുടെ മൃതദേഹം പ്ലാസ്റ്റിക്‌ ബാഗുകളിലാക്കി മാതാപിതാക്കള്‍ക്കു കൈമാറി. സംസ്‌കാര ചടങ്ങിനു തയ്യാറെടുക്കുമ്‌ബോള്‍ കുഞ്ഞിന്‌ അനക്കം കാണുകയായിരുന്നു. പിതംപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു വ്യക്തമായി. കുട്ടിയെ വീണ്ടും ചികില്‍സയ്‌ക്കു വിധേയമാക്കിയെങ്കിലും ബുധനാഴ്‌ച മരിച്ചു. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക