ആദ്യ ദിനത്തില്‍ പ്രേക്ഷകരുടെ കൈയ്യടി നേടി `അയാം നോട്ട് എ വിച്ച്'
Published on 09 December, 2017
കുഞ്ഞുപ്രായത്തില്‍ തന്നെ മന്ത്രവാദിനിയായി മുദ്ര കുത്തപ്പെട്ട ഒരു
പെണ്‍കുട്ടിയുടെ ജീവിതം എങ്ങനെയായി തീരും? അവള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍
എന്തൊക്കയാകും? ആരായിരിക്കും അവല്‍ക്ക് ഈ സംഘര്‍ഷങ്ങളെ മറികടക്കാന്‍ തുണയാവുക.
ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് റുങ്കാനോ ന്യോനിയുടെ അയാം
നോട്ട് എ വിച്ച് എന്ന ചിത്രം പറയുന്നത്.
മന്ത്രവാദിനികള്‍
എന്നാരോപിക്കപ്പെട്ട സ്‌ത്രീകള്‍ റിബണുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഏറെ നിഗൂഢതകള്‍ഒളിപ്പിച്ചു വച്ചു കൊണ്ട് ചില
സംഭവങ്ങള്‍ ഗ്രാമത്തില്‍ അരങ്ങേറുന്നു. റിബണുകളാല്‍ ബന്ധിക്കപ്പെട്ട സ്‌ത്രീകളാണ്
ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഈ റിബണുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരായാല്‍
അവര്‍ മറ്റുള്ളവരെ കൊല്ലും എന്നാണ് വിശ്വാസം. തങ്ങള്‍ മന്ത്രവാദിനികളല്ലെന്ന്
തെളിയിക്കാനായി ചില കടുത്ത പരീക്ഷണങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നു. റിബണുകള്‍
പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരായാല് ഇവര്‍ക്ക് പിന്നീട് ആടായി ജീവിക്കേണ്ടി വരും
എന്നും വിസ്വാസമുണ്ട്. ഇങ്ങനെ വിചിത്രമായ വിശ്വസങ്ങളാല്‍ നയിക്കപ്പടുന്നവാണ് ഈ
ഗ്രാമത്തിലെ ആളുകള്‍.
അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസം എന്നു
തോന്നിയേക്കാമെങ്കിലും പലരും ഇത്തരം വിശ്വാസങ്ങളുടെ പുറകേ പോകാറുണ്ട് എന്ന്
ചിത്രം വ്യക്തമാക്കുന്നു. ശൂല എന്ന മന്ത്രവാദിനിയെ കാണാന്‍ എത്തുന്നത് ഒരു പോലീസ്
ഓഫീസറാണ്. മന്ത്രവാദിനിയെന്ന നിലയ്‌ക്ക് തന്റെ കേസുകള്‍ വിജയിക്കാനുള്ള സഹായം
അവളില്‍ നിന്നു ലഭ്യമാകുമോ എന്നാണ് അയാള്‍ക്കറിയേണ്ടത്. കുറ്റക്കാരെ കണ്ടെത്താന്‍
ആദ്യം ശൂല മുതിര്‍ന്നവരുടെ സഹായം തേടുന്നു. എന്നാല്‍ പിന്നീട് ഈ കാര്യത്തിനായി ശൂല
തനിച്ച് സമൂഹത്തിലേക്കിറങ്ങുന്നു അതും ഒറ്റയ്‌ക്ക്.
സംസാരിക്കാനുള്ള
സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും ചിത്രം ചര്‍ച്ച
ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയം ഇന്ത്യന്‍ സിനിമകളില്‍ അധികം കൈകാര്യം
ചെയ്‌തിട്ടില്ലെങ്കിലും സമാനമായ സംഭവങ്ങള്‍ മറ്റു പല തരത്തിലും അരങ്ങേറുന്നുണ്ട്.
ഏതായാലും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് അയാം നോട്ട് എ വിച്ച്
എന്ന ചിത്രം സ്വന്തമാക്കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല