Image

എ.കെ.ജിയെ ശിശുപീഡകനായി ചിത്രീകരിച്ച ബല്‍റാമിനെ പിന്തുണച്ച്‌ സി.പി.ഐ നേതാവ്‌

Published on 08 January, 2018
എ.കെ.ജിയെ ശിശുപീഡകനായി ചിത്രീകരിച്ച ബല്‍റാമിനെ പിന്തുണച്ച്‌ സി.പി.ഐ നേതാവ്‌


കോട്ടയം: എ.കെ.ജിയെ ശിശുപീഡകന്‍ എന്ന്‌ അവഹേളിച്ച വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച്‌ സി.പി.ഐ നേതാവ്‌ കെ. അജിത്ത്‌. എ.കെ.ജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ യുക്തിസഹമാണെന്ന്‌ വൈക്കം മുന്‍ എം.എല്‍.എ കൂടിയായ അജിത്ത്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു. 

എ.കെ.ജിയുടെ ജീവിതകഥയിലെ ഭാഗങ്ങളാണ്‌ ബല്‍റാമിനെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും തെറി വിളിക്കാതെ അതിന്‌ മറുപടി പറയണമെന്നും അജിത്ത്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു. അതേസമയം ഏതാനും മണിക്കൂറുകള്‍ക്കകം അജിത്ത്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ പിന്‍വലിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ പോസ്റ്റ്‌ പിന്‍വലിച്ചതെന്നാണ്‌ സൂചന.

കെ. അജിത്ത്‌ പിന്നീട്‌ പിന്‍വലിച്ച ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌

എ.കെ ഗോപാലന്‍ 1940 കളില്‍ സഖാവ്‌ കുമാരപ്പണിക്കരുടെ അന്തരവളായ സുശീലയുമായി ഉണ്ടായ ഊഷ്‌മളമായ ബന്ധം വിവാഹത്തില്‍ കലാശിച്ചു. 9 വര്‍്‌ഷം നീണ്ടുനിന്ന കാത്തിരിപ്പ്‌ ഞങ്ങളുടെ ജീവിതത്തില്‍ മാധുര്യം കൂട്ടിയെന്ന്‌ എ.കെ.ജി 'എന്റെ ജീവിതകഥ'യില്‍ എഴുതിയിട്ടുണ്ട്‌. ഇതാണ്‌ ബാലറാമിനെക്കൊണ്ട്‌ ചില ചോദ്യങ്ങള്‍ തോന്നിച്ചതെന്ന്‌ മനസ്സിലാക്കുന്നു. സുശീലയുടെ ജനനത്തീയത്തി 29/12/1929 ത്‌ അതായത്‌ 1942ല്‍ ചേര്‍ത്തല താലൂക്കില്‍ ,മുഹമ്മ വില്ലേജില്‍ ചിറപ്പാണ്‌ ചിറ കരുണാകപണിക്കരുടെ വീട്ടില്‍ 38 വയസ്സുതുകാരനും വിവാഹിതനായ എ.കെ.ജി ഒളിവില്‍ താമസിക്കുമ്‌ബോള്‍ സുശീലയ്‌ക്ക്‌ 13 വയസ്സ്‌ മാത്രം. 

13 വയസ്സുള്ള പെണ്‍കുട്ടിയുമായി തന്നെക്കാള്‍ 25 വയസ്സ്‌ പ്രായംകൂടുത്തലുള്ള ഒരാള്‍ എങ്ങനെ പെരുമാറിയെന്ന യുക്തിസാഹമായ ചോദ്യമാണ്‌ ബല്‍റാം ഉന്നയിച്ചത്‌. അതുമ്‌ബൊരു വിഭാര്യന്‍. ഇത്‌ ബല്‍റാമിന്റെ കണ്ടെത്തല്‍ അല്ല. എ.കെ.ജി യുടെ ആത്മകഥയായ 'എന്റെ ജീവിത കഥ യില്‍ എ.കെ.ജി തന്നെരേഖപ്പെടുത്തിയിട്ടുള്ളതാണ്‌. കമ്മ്യുണിസ്റ്റ്‌കള്‍ ചെയ്യേണ്ടത്‌ ഇതിന്‌ യുക്തിസഹമായ മറുപടി നല്‍കുക എന്നതാണ്‌ .അല്ലാതെ വെറുതെ തെറി പറഞ്ഞിട്ട്‌ കാര്യമില്ല

Join WhatsApp News
Philip 2018-01-08 14:09:08
ഇത് മാർക്സിസ്റ്റു പാർട്ടി കൂടുതൽ പറഞ്ഞു നാറ്റിക്കാതിരിക്കുന്നതാണ് നല്ലതു... ഇപ്പോൾ എല്ലാവര്ക്കും കഥ പിടി കിട്ടി... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക