അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അവരുടെ
രചനകളുടെ മേന്മയില്‍ ശ്രദ്ധിക്കണമെന്നാണു ഇ- മലയാളിയുടെ ഇത്തവണത്തെ
സാഹിത്യ പുരസ്കാര പരിശോധന സമിതി കണ്ടെത്തിയത്.
ഈ വര്‍ഷം ആഗോള തലത്തിലുള്ള
എഴുത്തുകാരുടെ രചനകളെ അവാര്‍ഡിനായി പരിഗണിക്കുന്നില്ല. എഴുത്തുകാരെ
പ്രോത്സാഹിപ്പിക്കാന്‍ രചനകള്‍ കഴിവതും നിരസിക്കാതെ ഇ-മലയാളി
പ്രസിദ്ധീകരിക്കുമെങ്കിലും സാഹിത്യ മേന്മയുള്ള രചനകളെ അംഗീകരിക്കുക എന്ന
നയമാണു ഇ-മലയാളി സ്വീകരിക്കുന്നത്. താഴെ പറയുന്ന വിഭാഗങ്ങള്‍ക്കാണു (കഥ,
കവിത, ലേഖനം, സാഹിത്യത്തിനുള്ള സമഗ്ര-സംഭാവന) പുരസ്കാരങ്ങള്‍
പ്രഖ്യാപിച്ചത്.
സാഹിത്യത്തിനുള്ള സമഗ്ര സംഭാവന: ജോണ്‍ വേറ്റം
സാഹിത്യത്തിലെ വിവിധ വിഭാഗങ്ങള്‍, കഥ, കവിത, ലേഖനം, നോവല്‍, നിരൂപണം,
കാഴ്ചപ്പാടുകള്‍, എന്നീ മേഖലകളില്‍ അഞ്ചു പതിറ്റാണ്ടോളമായി നാട്ടിലും
ഇവിടേയും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിവന്ദ്യ
എഴുത്തുകാരന്‍ ശ്രീ ജോണ്‍ വേറ്റത്തിനു ഇ-മലയാളിയുടെ "സമഗ്ര സാഹിത്യ
അവാര്‍ഡ്'' നല്‍കി ബഹുമാനിക്കുന്നു.
1. കഥ: 2017-ല്‍ ഇ-മലയാളിയില്‍ നല്ല കഥകള്‍ ആരും എഴുതിയില്ലെന്നു
വ്യസന പൂര്‍വ്വം അറിയിക്കട്ടെ. നല്ല കഥകള്‍ ആരും എഴുതിയില്ലെന്നല്ല ആരും
അയച്ചുതന്നില്ല എന്നാണു ഇതില്‍ നിന്നും വ്യക്തമാകുന്നത്. ശ്രദ്ധിക്കുക
ഇ-മലയാളിയില്‍ എഴുതുന്ന രചനകളെയാണു ഞങ്ങള്‍ പരിശോധിക്കുന്നത്.
2. കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം
നല്ല കവിതകളും വളരെ വിരളമായാണു പത്യക്ഷപ്പെട്ടത്. എങ്കിലും പ്രശസ്ത കവിയും
എഴുത്തുകാരനുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ "മീന്‍കാരന്‍ ബാപ്പ'
എന്ന കവിതയെ പരിശോധക സമിതിപുരസ്കാര യോഗ്യമായി പരിഗണിച്ചു.
3. ലേഖനം: ജോസഫ് പടന്നമാക്കല്‍
വ്യതസ്തമായ വിഷയങ്ങളെ ആസ്പദമാക്കി അപഗ്രഥന രീതിയോടെ ശ്രീ. ജോസഫ്
പടന്നമാക്കല്‍ രചിച്ച ലേഖനങ്ങളാണു ലേഖന വിഭാഗത്തില്‍ പ്രഥമഗണനീയമായത്,
അവാര്‍ഡിനഹര്‍തപ്പെട്ടത്.
4. നിങ്ങളുടെ പ്രിയ എഴുത്തുകാരന്‍/എഴുത്തുകാരി: കോരസണ്‍ വര്‍ഗ്ഗീസ്
വാല്‍ക്കണ്ണാടി എന്ന ലേഖന പരമ്പരിയിലൂടെ വായനക്കാര്‍ക്ക് സുപരിചിതനും,
അനവധിഎഴുത്തുകാരുടെ പ്രിയ എഴുത്തുകാരനുമായി അവര്‍ തന്നെ ശുപാര്‍ശ
ചെയ്യുകയും ചെയ്ത കോരസണ്‍ വര്‍ഗ്ഗീസ്സിനു ഈ അവാര്‍ഡ് കൊടുക്കാന്‍
ഇ-മലയാളിയും തീരുമാനിച്ചു.
5. ഇതര സാഹിത്യ വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക ്പ്രത്യേക അംഗീകാരം.
ആസ്വാദനം/പുസ്തകപരിചയം: ഡോക്ടര്‍ നന്ദകുമാര്‍ ചാണയിൽ
കഴിഞ്ഞപത്തുവര്‍ഷത്തിലേറെയായി ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയിലും,
വിചാരവേദിയിലും ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങളും മറ്റുസാഹിത്യ
ക്രുതികളും സശദ്ധം പഠിച്ച് അതേക്കുറിച്ച് എഴുതുകയും അതു ഇ-മലയാളിയുടെ
താളുകളിലേക്ക് അയച്ചു തരുകയും ചെയ്ത ഡോക്ടര്‍ നന്ദകുമാര്‍ ചാണയിൽ ഇ-മലയാളിയുടെ
പ്രത്യേക അംഗീകാരത്തിനു അര്‍ഹനായി.
ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം : സരോജ വര്‍ഗീസ്
അമേരിക്കന്‍ മലയാള സാഹിത്യത്തിലെ തറവാട്ടമ്മയായ ശ്രീമതി സരോജ വര്‍ഗീസ്
കൈവക്കാത്ത സാഹിത്യ വിഭാഗങ്ങളില്ല. അമേരിക്കന്‍ മലയാളി വനിതാ എഴുത്തുകാരികളില്‍ ആദ്യമായിസഞ്ചാര സാഹിത്യം, ജീവചരിത്രം,
ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവ എഴുതി സരോജ വര്‍ഗീസ് അമേരിക്കന്‍
മലയാള സാഹിത്യത്തില്‍ തനതായ ഇടം നേടിയിരിക്കുന്നു. ഈ വിഭാഗത്തില്‍
അവര്‍ നല്‍കിയ സംഭാവനകളെ മാനിച്ച് അവര്‍ക്ക് ഇ-മലയാളിയുടെ പ്രത്യേക അംഗീകാരം
നല്‍കുന്നു.
പ്രതികരണങ്ങളുടെ കുലപതി: സി. ആന്‍ഡ്രൂസ്
ശ്രദ്ധേയമായ ചിലപ്പോള്‍ വിവാദപരമായ പ്രതികരണങ്ങളിലൂടെ
ഇ-മലയാളിയുടെ താളുകളെ
എപ്പോഴും സജീവവും സമ്പന്നവുമാക്കിയ സി. ആന്‍ഡ്രൂസ്സിനെ ഇ-മലയാളി പ്രത്യേക
അംഗീകാരം നല്‍കി ആദരിക്കുന്നു.
രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രവാസാനുഭവങ്ങള്‍: ജോണ്‍ ബി കുന്തറ
അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ നിരീക്ഷണങ്ങള്‍,
പ്രശസ്തരുടെ തൂലിക ചിത്രങ്ങള്‍, പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ അങ്ങനെ
വിവിധ വിഷയങ്ങളില്‍ തന്റേതായ കാഴ്ചപ്പാടും ദര്‍ശനവും ലേഖനങ്ങളിലൂടെ
ആവിഷ്ക്കരിക്കുന്ന ഇ-മലയാളിയുടെ സ്വന്തം ലേഖകനായ ശ്രീ ജോണ്‍ ബി കുന്തറക്ക്
പ്രത്യേക അംഗീകരം നല്‍കുന്നു.
എല്ലാവര്‍ക്കും
ഇ-മലയാളിയുടെ വിജയാശംസകള്‍.!! 2018ല്‍ വിജയികളാകാന്‍ നല്ല നല്ല രചനകള്‍ ഇന്നു മുതല്‍ അയക്കാന്‍ തുടങ്ങുക.
എഴുത്തുകാർക്ക് ഇടയിലുള്ള വിലയിരുത്തൽ അവരുടെ കഴിവിനെ വളർത്താൻ സഹായിക്കും. നല്ല നല്ല രചനകൾ ഇനിയും പ്രതീക്ഷിക്കാം.
congratulations to all winners !
-Johnson Mathew, South Florida