Image

എകെജി പരാമര്‍ശത്തില്‍ മാപ്പു പറയില്ല; പ്രകോപനത്തില്‍ വീഴരുതായിരുന്നുവെന്ന പുനര്‍വിചിന്തനമുണ്ട്‌; വി.ടി ബല്‍റാം

Published on 20 January, 2018
എകെജി പരാമര്‍ശത്തില്‍ മാപ്പു പറയില്ല;  പ്രകോപനത്തില്‍ വീഴരുതായിരുന്നുവെന്ന പുനര്‍വിചിന്തനമുണ്ട്‌;  വി.ടി ബല്‍റാം


കൊച്ചി: എകെജിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന നിലപാടില്‍ ഉറച്ച്‌ തൃത്താല എംഎല്‍എ വി.ടി. ബല്‍റാം. മാപ്പ്‌ പറഞ്ഞില്ലെങ്കില്‍ വഴി നടത്തില്ലെന്നെന്നാണ്‌ സിപിഎം ഭീഷണി. ആ ഭീഷണിക്ക്‌ വഴങ്ങാന്‍ ഉദ്ദേശ്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സിപിഎമ്മിന്റെ ഈ നിലപാടു പരിഹാസ്യമാണെന്നും ബല്‍റാം പറഞ്ഞു.

പ്രകോപനത്തില്‍ വീഴരുതായിരുന്നുവെന്ന പുനര്‍വിചിന്തനമുണ്ട്‌. ഒരു കമന്റിന്‌ അതേ ഭാഷയില്‍ മറുപടി നല്‍കിയതാണ്‌. വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ല. വിവാദം ഒഴിവാക്കാന്‍ സിപിഎം മുന്‍കൈയെടുക്കണം. തന്റെ പ്രതികരണം കോണ്‍ഗ്രസിന്റെ ശൈലിയല്ല. മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം സ്വാഭാവികം മാത്രമാണ്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണു താന്‍ പ്രതികരിച്ചത്‌. സിപിഎമ്മിനു മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യമുള്ളതെന്നും ബല്‍റാം പറഞ്ഞു.

എകെജിയുമായി ബന്ധപ്പെട്ടു താന്‍ നടത്തിയ പരാമര്‍ശം സിപിഎം പ്രവര്‍ത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങള്‍ക്കു നല്‍കിയ മറുപടിയാണെന്നും അത്‌ ഏറ്റവും ഉദാത്തമാണെന്ന്‌ അവകാശപ്പെടുന്നില്ലെന്നും നേരത്തേതന്നെ ബല്‍റാം വ്യക്തമാക്കിയിരുന്നു. ആ വാക്കുകള്‍ ഒരിടത്തും ഇനി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നിലയില്‍ ആ വിവാദം മുന്നോട്ടുകൊണ്ടുപോകാനും താല്‍പര്യമില്ലെന്നും ബല്‍റാം അന്നു പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക