Image

സംഘപരിവാര്‍ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന്‌ കവി കുരീപ്പുഴ

Published on 07 February, 2018
സംഘപരിവാര്‍ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന്‌  കവി കുരീപ്പുഴ

കൊല്ലം അഞ്ചല്‍ കോട്ടുക്കലില്‍ തിങ്കളാഴ്‌ച്ച രാത്രി തനിക്കെതിരെ നടന്നത്‌ സംഘം ചേര്‍ന്നുള്ള ആസൂത്രിത ആക്രമണമാണെന്നാണ്‌ സംഭവത്തെക്കുറിച്ചു മാധ്യമങ്ങളോട്‌ കുരീപ്പുഴയുടെ പ്രതികരണം.വടയമ്പാടി സമരത്തെക്കുറിച്ച്‌ സംസാരിച്ചതിന്റെ പേരില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരാണ്‌ തന്നെ ആക്രമിച്ചതെന്നാണ്‌ കൈയ്യേറ്റ ശ്രമത്തിനു തൊട്ടുപിന്നാലെ അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.

കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ അമ്പതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞിറങ്ങവേയായിരുന്നു മലയാളത്തിന്റെ പ്രിയ കവിയെ സംഘം ചേര്‍ന്നെത്തിയ ആക്രമികള്‍ കൈയ്യേറ്റം ചെയ്‌തത്‌.

 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വര്‍ഗ്ഗീയതയെക്കുറിച്ചും വടയമ്പാടിയില്‍ നടക്കുന്ന ജാതി മതില്‍ വിരുദ്ധ സമരത്തെക്കുറിച്ചും ഉദ്‌ഘാടന പ്രസംഗത്തില്‍ കുരീപ്പുഴ സംസാരിച്ചതില്‍ പ്രകോപിതരായാണ്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരുടെ കൈയ്യേറ്റം.


ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞ്‌ കുരീപ്പുഴ കാറില്‍ കയറിപ്പോഴായിരുന്നു കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച്‌ തുറന്ന്‌ കൈയ്യേറ്റം ചെയ്‌തത്‌. വാഹനവും അക്രമികള്‍ കേടുവരുത്തിയിരുന്നു.

 ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട്‌ പാടിയതുപോലെയാണ്‌ തനിക്കു നേരെ ആക്രമുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക