Image

ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ തലയോട്ടിയുടെ ഭാഗം കാണാതായി; രണ്ട്‌ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്‌

Published on 08 February, 2018
 ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌  തലയോട്ടിയുടെ ഭാഗം കാണാതായി; രണ്ട്‌ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്‌

ബംഗളൂരു: ബംഗളൂരുവില്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായ 25 കാരന്റെ തലയോട്ടിയുടെ ഭാഗം കാണാതായതിനെ തുടര്‍ന്ന്‌ രണ്ട്‌ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്‌.

വൈറ്റ്‌ ഫീല്‍ഡിലെ വൈദേഹി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ ആന്‌ഡ്‌ റിസര്‍ച്ച്‌ സെന്ററിലെ ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്‌, ഡോ. രാജേഷ്‌ ആര്‍ റായ്‌കര്‍ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌.
ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം ചിക്കമംഗലൂര്‍ സ്വദേശിയായ മഞ്‌ജുനാഥിന്റെ തലയോട്ടിയുടെ വലതുഭാഗമാണ്‌ നഷ്ടമായത്‌.

മഞ്‌ജുനാഥിന്‌ തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ജീവന്‍ രക്ഷിക്കണമെങ്കില്‍ അടിയന്തിര ശസ്‌ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ശസ്‌ത്രക്രിയ നടത്തിയത്‌. എന്നാല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ പിന്നാലെ ഇപ്പോള്‍ തല ചെറുതായി ചൊറിയുന്നതുപോലും തച്ചോറിന്‌ ക്ഷതമുണ്ടാക്കുമെന്ന്‌ മഞ്‌ജുനാഥ്‌ പറഞ്ഞു.

ഐ.പി.സി സെക്ഷന്‍ 338 പ്രകാരമാണ്‌ വൈദേഹി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌. ആരോപണം അന്വേഷിച്ചുവരികയാണെന്നും പ്രഥമദൃഷ്യാ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ കണ്ടാല്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുമെന്നും പൊലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫെബ്രുവരി 2 നാണ്‌ കടുത്ത തലവേദനയെ തുടര്‍ന്ന്‌ മഞ്‌ജുനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.' 

 ശസ്‌ത്രക്രിയയ്‌ക്ക്‌ പിന്നാലെ വീട്ടിലെത്തിയ ശേഷമാണ്‌ തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായതായി അറിയുന്നത്‌. ആശുപത്രിയില്‍ തിരിച്ചെത്തി ചോദിച്ചപ്പോള്‍ തലയോട്ടിയുടെ ആ ഭാഗം ചവറ്റുകുട്ടയില്‍ തള്ളിയെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന്‌ മഞ്‌ജുനാഥിന്റെ അമ്മ  ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക