Image

സെല്‍ഫി കച്ചിത്തുരുമ്പായി, പ്രതി പിടിയില്‍

ജോര്‍ജ് തുമ്പയില്‍ Published on 09 February, 2018
സെല്‍ഫി കച്ചിത്തുരുമ്പായി, പ്രതി പിടിയില്‍
ന്യൂയോര്‍ക്ക്: സെല്‍ഫി പ്രിയരെക്കുറിച്ചുള്ള വാര്‍ത്ത മിക്കവാറും കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു സെല്‍ഫി കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി എന്ന വാര്‍ത്തയ്ക്ക് അല്‍പ്പം ജനപ്രീതി കൂടും. സംഭവം കാനഡയില്‍ നിന്നാണ്. രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്ത യുവതിയാണ് ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കുന്നത്. സംഭവം നടന്നത് 2015 ല്‍. അന്നു കൊല്ലപ്പെട്ട തന്റെ സുഹൃത്ത് ബ്രിട്ടാനിയ ഗാര്‍ഗോളിന്റെ (18) കൂടെ നില്‍ക്കുന്ന ചിത്രമാണ് ചെയെനെ റോസ് അന്റണിയെ (21) ഇപ്പോള്‍ കുടുക്കിയത്. കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി റോസ് തന്നെയാണെന്ന് തെളിയിക്കാന്‍ ഈ സെല്‍ഫിക്കു കഴിഞ്ഞു. ഗാര്‍ഗോള്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമെടുത്ത ചിത്രമായിരുന്നത്രേ ഇത്. ചിത്രത്തില്‍ റോസ് ധരിച്ച മാല ഗാര്‍ഗോളിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചിരുന്നുവെന്നാണ് കാനഡ പൊലീസ് പറയുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു രണ്ട് വര്‍ഷം മുമ്പ് സസ്‌കാറ്റണില്‍നിന്ന് ഗാര്‍ഗോളിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റക്കാരിയായി കണ്ടെത്തിയ റോസിനെ കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഗാര്‍ഗോള്‍ റോസിന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. എന്നാല്‍ സംഭവം നടക്കുന്ന ദിവസം ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഗാര്‍ഗോളിനെ റോസ് കൊലപ്പെടുത്തുകയായിരുന്നുവത്രേ. എന്നാല്‍ ഇതൊന്നും റോസിന് ഓര്‍മ്മയില്ല. പക്ഷേ, സെല്‍ഫി എല്ലാം പുറത്തു കൊണ്ടുവന്നു. അങ്ങനെ സെല്‍ഫി കൊണ്ട് ചില ഉപകാരങ്ങളുമുണ്ടെന്ന് ഇപ്പോള്‍ പിടികിട്ടിയില്ലേ.

സെല്‍ഫി കച്ചിത്തുരുമ്പായി, പ്രതി പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക