Image

മാരാമണ്ണില്‍ എട്ടുനാള്‍ നീണ്ട വചന പ്രഘോഷണത്തിന് സമാപനം

Published on 18 February, 2018
മാരാമണ്ണില്‍ എട്ടുനാള്‍ നീണ്ട വചന പ്രഘോഷണത്തിന് സമാപനം
കോഴഞ്ചേരി: രൂപാന്തരം പ്രാപിച്ച മനുഷ്യന്‍ ദൈവത്തിന്റെ മനുഷ്യമുഖം പ്രതിഫലിപ്പിക്കാന്‍ തയാറാവണമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത. മാരാമണ്ണില്‍ എട്ടുനാള്‍ നീണ്ട വചന പ്രഘോഷണത്തിന് സമാപനം കുറിച്ച് സന്ദേശം നല്‍കുകയായിരുന്നു മെത്രാപ്പോലീത്ത. വൃദ്ധസമാനമായ ഇന്നത്തെ സമൂഹത്തിന്റെ ലക്ഷ്യബോധം നഷ്ടപ്പെട്ടു. മനുഷ്യര്‍ തമ്മിലുള്ള ബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. 

വിശ്വാസികള്‍ എഴുന്നേറ്റുനിന്ന് പരമ്പരാഗത ഗാനംപാടി ആശീര്‍വാദം ചൊല്ലിയതോടെ 123ാമത് മാരാമണ്‍ കണ്‍വെന്‍ഷന് സമാപനമായി. 

ഡോ. രാജ്കുമാര്‍ രാമചന്ദ്രന്‍ വചനപ്രഘോഷണം നടത്തി. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, മന്ത്രി മാത്യു ടി. തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്‍േറാ ആന്റണി എം.പി, എം.എല്‍.എമാരായ വീണ ജോര്‍ജ്, രാജു എബ്രഹാം, മുന്‍ എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, മാലേത്ത് സരളാദേവി, ജോസഫ് എം. പുതുശ്ശേരി എന്നിവര്‍ സമാപന യോഗത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക