Image

അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലപാതകം: നാളെ ഹര്‍ത്താലിന്‌ ബിജെപി

Published on 23 February, 2018
അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലപാതകം: നാളെ ഹര്‍ത്താലിന്‌ ബിജെപി
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ്‌ ആദിവാസി യുവാവ്‌ മധു മരിച്ച സംഭവത്തില്‍പ്രതിഷേധിച്ച്‌ ബിജെപി നാളെ മണ്ണാര്‍ക്കാട്‌ താലൂക്കില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.
 സംഭവത്തില്‍ പ്രതികളെ അറസ്റ്റ്‌ ചെയ്യാതെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന്‌ മധുവിന്റെ അമ്മയും ബന്ധുക്കളും. നാട്ടുകാരാണ്‌ മധുവിനെ മര്‍ദ്ദിച്ച്‌ കൊന്നതെ
ന്നും   സ്ഥലത്തെ െ്രെഡവര്‍മാരാണ്‌ ഇത്‌ ചെയ്‌തതെന്നും മധുവിന്റെ  അമ്മ മല്ലി പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന്‌ മന്ത്രി എ.കെ ബാലന്‍ തിരുവനന്തപുരത്ത്‌ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാത്ത തരത്തിലുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്‌ മധുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്‌. ആര്‍.ഡി.ഒ ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

 കൊലപാതകികളെ പിടികൂടാതെ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന്‌ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ മധുവിന്റെ ബന്ധുക്കള്‍.
ഇന്നലെ വൈകുന്നേരമാണ്‌ കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന്‌ സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മര്‍ദ്ദിച്ചത്‌.

മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന്‌ പുറത്താണ്‌ താമസിച്ചിരുന്നത്‌. കാട്ടിനുള്ളില്‍ നിന്ന്‌ പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട്‌ അഴിച്ച്‌ കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട്‌ മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന്‌ പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്‌തു.

നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ്‌ ഇയാളെ പൊലീസിന്‌ കൈമാറിയത്‌. പൊലീസ്‌ എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക