Image

ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തില്‍ മറയുന്നത് (ജയ് പിള്ള)

Published on 26 February, 2018
ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തില്‍ മറയുന്നത് (ജയ് പിള്ള)
അപ്രസക്തമായ പലതിനെയും പ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തുന്നതാണ് എഴുത്തുകളും തലക്കെട്ടുകളും.വളച്ചൊടിക്കുന്ന അസത്യങ്ങള്‍ ആണ് സത്യങ്ങള്‍ ആയി മാറി വരുന്നത്,അതുമല്ല എങ്കില്‍ സത്യങ്ങളെ വളച്ചൊടിക്കുന്നതാണ് അസത്യം .

ഗോത്ര വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി മാറിവരുന്ന സര്‍ക്കാരുകള്‍ പല പദ്ധതികള്‍ പ്രഗ്യാപ്പിക്കുകയും,അവ പലവഴികളിലൂടെ പല പാതകളിലേയ്ക്ക് ഒഴുകുകയും ചെയ്യുന്നു.ഓരോ ആദിവാസി വിദ്യാ സമ്പന്നനും,ചെറുത് നില്‍പിനു വീണ്ടും വിധത്തില്‍ പ്രാപ്തനാകുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിലെ മുതല്‍ മുടക്കുകാര്‍ അനുവദിക്കുകയില്ല.കാരണം പലതാണ്.നമ്മുടെ ഗോത്ര മേഖലയില്‍ നടക്കുന്ന,അവരോടു കാണിക്കുന്ന അവജ്ഞകള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ജനം അറിയാത്ത ഒരു ചരട് പിടുത്തം ആദിവാസി വന മേഖലയില്‍ നടക്കുന്ന പല രഹസ്യ നീക്കങ്ങളും പലരും അറിയുന്നില്ല (മാധ്യമങ്ങള്‍ അറിയാതെ ഇരിന്നിട്ടും ഇല്ല) .

കേരളത്തില്‍ വികസിച്ചു വരുന്ന രണ്ടു പദ്ധതികള്‍ ആണ് ടൂറിസവും,ആയുര്‍വേദ കൃഷിയും,ഉത്പന്നങ്ങളും,പരമ്പരാഗത ചികത്സാ രീതികളും.സര്‍ക്കാര്‍ ,വിദേശികളും,സ്വദേശികളും ആയ പല മുതല്മുടക്കുകാരെയും ഈ പദ്ധതിയിലേയ്ക്ക് ക്ഷണിക്കുന്നു.പലരും മുതല്‍ മുടക്കുന്നു.കേരളത്തിന്റെ വാന്‍ മേഖലയില്‍ നിന്നും അതിരുകള്‍ കടക്കുന്ന പല ഔഷധങ്ങള്‍,ധാതുക്കള്‍,മൃഗങ്ങളുടെ ഇറച്ചി,പാമ്പിന്‍ തുകല്‍,വിഷം എന്നിവയുടെ കടത്തുന്ന യദാര്‍ത്ഥ കണക്കുകള്‍ എവിടെ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മധു എന്ന ചെറുപ്പക്കാരന്റെ മരണം കേരളത്തെ ആകെ ദുഃഖത്തില്‍ ആഴ്ത്തി,പലരും ആത്മാര്‍ത്ഥമായി വേദനിച്ചു,ചിലര്‍ നവ മാധ്യമങ്ങളില്‍ അക്ഷര,ഫോട്ടോ ഷോപ്,കവിത വിക്രയങ്ങളിലൂടെ വളരെ ശ്രദ്ധയോടെ അവസരോചിതമായ കണ്ണുനീര്‍ തൂവി.ആരെയും കുറ്റം പറയുകയല്ല.
കുറച്ചു വര്ഷങ്ങള്ക്കു മുന്‍പ് ഇടുക്കി കട്ടപ്പന,ഏലപ്പാറ,കുമളി,വണ്ടിപ്പെരിയാര്‍ മേഖലകളില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍,കോട്ടയം,ചങ്ങനാശ്ശേരി ടൗണ്‍ കളിലേയ്ക്ക് ബസ്സുകളിലും,ജീപ്പുകളിലും ഒക്കെ ആയി ഇടക്കൊക്കെ യാത്ര ചെയ്യുമായിരുന്നു.ഈ സിലിണ്ടറുകളില്‍,നിറച്ചിരുന്നതു എന്തെല്ലാം ആയിരുന്നു എന്ന് പല പ്രമുഖ നേതാക്കള്‍ക്കും,മാധ്യമങ്ങള്‍ക്കും അറിവുള്ളതും ആയിരുന്നു.പല പത്ര പ്രസിദ്ധീകരണങ്ങള്‍ക്കും കഴിയുന്ന രീതിയില്‍ പലതും റിപ്പോര്‍ട്ട് ചെയ്തിട്ടും ഉണ്ട് എങ്കിലും ഇന്നുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല,പ്രസിദ്ധീകരിച്ചതും കണ്ടിട്ടില്ല..
മധുവിനെ കാട്ടി കൊടുത്ത് ഫോറസ്‌ററ് ജോലിക്കാര്‍ ആണെന്ന് പറയുന്നു.അതില്‍ സത്യം ഉണ്ടായിരിയ്ക്കാം.

അട്ടപ്പാടി ആദിവാസി മേഖലയില്‍ മനുഷ്യരെ കൊലചെയ്യുന്നു എങ്കില്‍ അതിനു പിന്നില്‍ കാടുകയരി ഇറങ്ങുന്ന ചില കച്ചവടക്കാര്‍ കൂടി ഉണ്ട് എന്നത് വ്യക്തം.വനത്തില്‍ അമൂല്യമായ മാത്രം ലഭിക്കുന്ന ധാതു ലാവണങ്ങളും ,മറ്റു വന സമ്പത്തുകളെയും നിസ്സാരമായി കടത്തി കൊണ്ട് പോകുന്ന,മാഫിയകള്‍.

കാട്കക്കുന്നതില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളും.,ഉദ്യോഗസ്ഥരും ഒരു ഇടനിലക്കാരന്‍ മാത്രമാണ്.
ആദിവാസി മരണത്തില്‍ കണ്ണുനീര്‍ ഒഴുക്കി ജന ശ്രദ്ധ അകറ്റുമ്പോള്‍ കേരള ജനതയെ ,നമ്മുടെ കാടിനെ കൊള്ളയടിയ്ക്കപ്പെടുന്നത് ആരും അറിയുന്നില്ല,കണ്ടാലും കാണുന്നില്ല. ഗവേഷണങ്ങളുടെയും,ടൂറിസത്തിന്റെയും ,പേരില്‍ കാടുകയറുന്നവര്‍ ഭയക്കുന്നത് അവിടുള്ള മൃഗങ്ങളെയല്ല മറിച്ചു കാട് സ്വര്‍ഗ്ഗമെന്നു കരുതുന്ന അവിടുത്തെ ആദിവാസി ഉടയോരെ ആണ്.അവരെ ഭയപ്പെടുത്തി ഓടിക്കേണ്ടത്,മനോരോഗികള്‍ എന്ന് മുദ്ര കുത്തേണ്ടത്,നിരക്ഷരന്‍ ആയി നിലനിത്തേണ്ടത് വന്‍ മാഫിയകളുടെയും,കൊള്ളക്കാരെ സഹായിക്കുന്ന ചുരുക്കം ചില പ്രമാണിമാരുടെയും മാത്രം അജണ്ടയും,ആവശ്യവും മാത്രമാണ്.ഇതില്‍ ചുവപ്പെന്നോ,വെളുപ്പെന്നോ,കാവി എന്നോ വ്യത്യാസം ഇല്ല.ആദിവാസികള്‍, നമ്മള്‍ പരിഷ്കൃത മനുഷ്യരെ പേടിക്കുന്ന ആദിവാസി മാത്രമായി നിലനിക്കപ്പെടേണ്ടത് കരകള്‍ക്കും അപ്പുറം ഉള്ള വന്‍ കച്ചവടക്കാരുടെ ആവശ്യം കൂടിയാണെന്നും,അവരുടെ വലയില്‍ പല ഉദ്യോഗസ്ഥരും കുടുങ്ങിയിട്ടുണ്ട് എന്നും പൊതു ജനം അറിയേണ്ടിയിരിക്കുന്നു.

പല പ്രശ്‌നങ്ങളെയും രാഷ്ട്രീയ പരമായി കുറ്റപ്പെടുത്തി അതിന്റെ പിന്നിലുള്ള സത്യത്തെ മറക്കുന്നതില്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്.കേരളത്തിലെ മാവോയിസ്‌റ് വേട്ട ഫാബ്രിക്കേറ്റഡ് ആണ് എന്ന വാദത്തെ തള്ളി പറയുവാന്‍ ബഹുഭൂരി പക്ഷവും ശ്രമിക്കുന്നു.എന്നാല്‍ ആ ഒരു വേട്ട മൂലം കാട് കയറിയവരും,നവ വേഷ ധാരികളെ നിര്‍ബാധം കാട്ടില്‍ മേയാന്‍ അനുവാദം കൊടുക്കാന്‍ നിര്ബന്ധിതരായവര്‍ ആണ് ഇന്നുള്ള ആദിവാസികള്‍,കാരണം അവര്‍ക്കു സാമാന്യ വിദ്യാഭ്യാസം ഉണ്ടെങ്കിലും,നേരും,നുണയും തിരിച്ചറിയാന്‍ ഉള്ള അറിവ് നാം നല്‍കിയിട്ടില്ല.ഒറ്റ മാവോയിസ്റ്റുവേട്ടയില്‍ ,മാവോയിസ്റ്റുകളില്‍ നിന്നും സംരക്ഷണം ലഭിക്കുവാന്‍ എന്ന പേരില്‍ കേന്ദ്ര,സംസ്ഥാന ഫണ്ടുകള്‍ കവര്‍ന്നവര്‍ ആണ് ഭരണ വര്‍ഗ്ഗം എന്ന സത്യം എത്ര മാധ്യമങ്ങള്‍/ എത്ര ഭരണാധികാരികള്‍/ പ്രതി പക്ഷം,ഉദോഗസ്ഥരോ അവരുടെ സംഗടനകളോ ഉയര്‍ത്തി കാട്ടി.ആരും തന്നെ ഇല്ല.ആദിവാസി മേഖലയിലെ പട്ടിണിയും,മരണവും നമുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആകുമ്പോള്‍ അവര്‍ സംരക്ഷിക്കുന്ന നമ്മുടെ കേരളത്തിന്റെ മാത്രം ഔഷധങ്ങളുടെയും,വന സമ്പത്തിന്റെയും കണക്കുകള്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല.?കേരളത്തിലെ മാവോയിസ്റ്റുകള്‍ പോലും മറന്ന മാവോയിസ്റ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ആരും പുറം ലോകത്തെ അറിയിക്കുന്നില്ല?

ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തില്‍ മറയുന്നത് വന്‍ കൊള്ളയുടെ നേര്‍ക്കാഴ്ചകള്‍ മാത്രമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക