Image

രഞ്ജു ജോര്‍ജ് ഫൊക്കാനാ വാഷിംഗ്ടണ്‍ ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ഫ്രാന്‍സിസ് തടത്തില്‍ Published on 27 February, 2018
രഞ്ജു ജോര്‍ജ് ഫൊക്കാനാ വാഷിംഗ്ടണ്‍ ഡി.സി.  റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ബാള്‍ട്ടിമോര്‍: ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് മറ്റൊരു യുവനേതാവ് കൂടി. ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സി.- ബാള്‍ട്ടിമോര്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി പ്രമുഖ യുവ ഐ ടി സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനുമായ രഞ്ജു ജോര്‍ജ് ആണ് 2018-2020 ഭരണസമിതിയിലേക്ക് മത്സരിക്കുന്നയത്.

കൈരളി ഓഫ് ബാള്‍ട്ടിമോര്‍ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനായ രഞ്ജു മികച്ച ഫുട്‌ബോള്‍-ക്രിക്കറ്റ് താരവും ആണ്. കൈരളി ഓഫ് ബാള്‍ട്ടിമോര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെ സംഘാടകനും കഴിഞ്ഞ വര്‍ഷത്തെ സ്‌പോന്‌സറുമായിരുന്നു.

കൈരളി ഓഫ് ബാള്‍ട്ടിമോറിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് ഫൊക്കാനയുടെ മുഖ്യ ധാരയിലേക്ക് രഞ്ജുവിനെ കൈ പിടിച്ചുയര്‍ത്താന്‍ ഫൊക്കാനയുടെ മുതിര്‍ന്ന നേതൃത്വം തീരുമാനിച്ചത്. ഇതോടെ ഇക്കുറി കൂടുതല്‍ യുവാക്കളെ നേതൃ നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഫൊക്കാനക്കു പുതിയ ദിശാബോധം കൊണ്ടുവരാന്‍ കഴിയുമെന്നാണ് രഞ്ജുവിന്റെ സ്ഥാനാര്‍ഥിത്വം കൂടി നല്‍കുന്ന സൂചന.

ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ പോലും യുവാക്കള്‍ക്കായി മാറ്റിവെക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ കാണിച്ച മഹാമനസ്‌കത കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഫൊക്കാനാ നേതൃത്വം തിരിച്ചറിയുന്നു എന്നതിനുള്ള തെളിവായി വേണം കാണേണ്ടതെന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രെട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍)-, ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ്- സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍ദാസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ. മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലൈസി അലക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഏറ്റുമാനൂര്‍ സ്വദേശിയും അഭിഭാഷകനും ബിസിനെസ്സ്‌കാരനുമായ പി.ഡി. ജോര്‍ജിന്റെയും അച്ചാമ്മ ജോര്‍ജിന്റെയും മകനായ രഞ്ജു തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ട്രാന്‍സ്പോര്‍ട്ടിങ് എഞ്ചിനീറിംഗില്‍ ബിരുദം നേടിയ ശേഷം ടെക്‌സസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഇതേ വിഷയത്തില്‍ മാസ്റ്റേഴ്‌സും നേടി.

2000-ല്‍ എത്തിയ രഞ്ജു ബിരുദാനന്തര ബിരുദത്തിനുശേഷം സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ എഞ്ചിനീയര്‍ ആയി സേവനം ആരംഭിച്ചു. ന്യൂയോര്‍ക്കിലെ ഒരു സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ കണ്‍സള്‍റ്റന്റ് ആയി പ്രവര്‍ത്തിച്ച രഞ്ജു ജെ.എഫ്.കെ എയര്‍പോര്‍ട്ട്, ലഗ്വാഡിയ എയര്‍പോര്‍ട്ട്, ന്യുവാര്‍ക്ക് ലിബര്‍ട്ടി തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ റണ്‍വേ പാര്‍ശ്യങ്ങള്‍ (PAVEMENT) നിര്‍മാണങ്ങളുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റും ആയിരുന്നു. രഞ്ജുവിന്റെ രൂപകല്പന പ്രകാരമായിരുന്നു ലിങ്കണ്‍ ടണല്‍, ഹോളണ്ട് ടണല്‍ എന്നിവയുടെ പേവുമെന്റ് നിര്‍മാണവും.

പിന്നീട് ബാള്‍ട്ടിമോറിലേക്കു മാറിയ രഞ്ജു സ്വന്തമായി ട്രാന്‍സ് ഇന്‍ഫോ എന്ന ട്രാന്‍സ്‌പോട്ടേഷന്‍ എഞ്ചിനീയറിംഗിന്റെ ഹൈബ്രിഡ് (highbrid ) സോഫ്റ്റ്വെയര്‍ ആന്‍ഡ് കണ്‍സള്‍റ്റന്റ് സ്ഥാപനം തുടങ്ങി. ഇപ്പോള്‍ മെരിലാന്‍ഡ് സ്റ്റേറ്റിന്റെ ഹൈവേ റോഡുകളുടെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പേവുമെന്റ് ഡിസൈന്‍ ചെയ്യന്നതിലുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് 40 കാരനായ ഈ യുവ സംരംഭകന്‍.

വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ കരാറുകള്‍ സ്റ്റേറ്റ്- ഫെഡറല്‍ ഗവണ്മെന്റുകളുമായി സഹകരിച്ചു നടത്തുവാനുള്ള ശ്രമത്തിലുമാണ്.

ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ ഈ യുവാവ് മലയാളീ സമൂഹത്തോടുള്ള കടപ്പാട് എന്ന നിലയില്‍ തന്റെ അനുഭവ സമ്പത്തും സംഘടനാ പാടവവും പങ്കു വയ്ക്കുകയാണ് നേതൃ നിരയിലേക്ക് കടന്നു വരന്‍ കാരണമായതെന്നും പറഞ്ഞു.

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ അംഗമായിരുന്ന അദ്ദേഹം പഠനകാലത്തു സജീവ കോളേജ് രാഷ്ട്രീയത്തിലും സ്‌പോര്‍ട്‌സിലും നിര സാന്നിധ്യമായിരുന്നു.

ബാള്‍ട്ടിമോറിനടുത്തു ഹൊവാഡ് കൗണ്ടിയില്‍ ഗ്ലെന്നെല്ഗ് (glenelg) സ്വദേശിയായ രഞ്ജു ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ പള്ളിയിലെ സജീവ അംഗമാണ്. ബാള്‍ട്ടിമോര്‍ കേന്ദ്രമായുള്ള ഖിലാഡിസ് സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപക അംഗങ്ങളില്‍ ഒരാളായ രഞ്ജു ഫിലാഡെല്‍ഫിയയിലും ന്യൂയോര്‍ക്കിലുമായി നടന്ന നിരവധി സോക്കര്‍ ടൂര്ണമെന്റുകളുടെ സംഘാടകനും ടീം അംഗവുമായിരുന്നു. കേരള അസോസിയേഷ ണ് ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 5 വര്‍ഷം ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലെ മുഖ്യ കളിക്കാരനുമായിരുന്നു രഞ്ജു.
ഐ.ടി. പ്രൊഫഷണല്‍ ആയ ഷൈനി ആണ് ഭാര്യ. ജൈഡെന്‍, ജോയല്‍ എന്നിവര്‍ മക്കള്‍. 
Join WhatsApp News
Save Fokana 2018-02-27 19:19:54
ഫൊക്കാന രക്ഷപ്പെടണമെങ്കില്‍ ലീല മാരേട്ട് ജയിക്കണം. ഭാരവാഹികളെ തീരുമാനിുക്കുന്ന ഈ മുതിര്‍ന്ന നേതാക്കള്‍ ആരാണ്?
പ്രസിഡന്റാകാന്‍ മാധവന്‍ നായരുടെ യോഗ്യത എന്താണ്? എത്രകാലം സമൂഹത്തിനും ഫൊക്കാനക്കും വേണ്ടി പ്രവര്‍ത്തിച്ചു?
സംഘടന പിടിച്ചെടുക്കാന്‍ സംഘടിത ശ്രമം നടക്കുന്നതു പോലെ തോന്നുന്നു. ഓരോ സ്ഥാനത്തിനും തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മുങ്കൂട്ടി പഴുതടക്കാന്‍ ഇതെന്താ ഭയങ്കര എന്തോ സംഘടനയാണോ? 

പ്രച്ഛന്നം 2018-02-27 21:21:37
കണ്ണുകൾ പോലും ഓളിപ്പിച്ചു വെച്ചിരിക്കുന്ന ഇയാൾക്ക് ആരാണ് വോട്ട് കൊടുക്കുക?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക