(ബീഹാറിലെ ഒരു ഗ്രാമത്തില്‍നടന്ന സംഭവമാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. വരന്‍ കഷണ്ടിക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ വധു കല്ല്യാണമണ്ഢപത്തില്‍ നിന്ന് ഇറങ്ങിപ്പോയത്രെ. ഡല്‍ഹിയില്‍ ഡോക്ടറായ രവികുമാറെന്ന വരന്‍ മുഹൂര്‍ത്തം മുടങ്ങാതിരിക്കാന്‍ ഗ്രമത്തിലെതന്നെ നേഹാകുമാരിയെന്ന പെണ്‍കുട്ടിയെ കണ്ടുപിടിച്ച് താലികെട്ടി. ഈ വാര്‍ത്ത കഴിഞ്ഞദിവസം നിങ്ങളും വായിച്ചുകാണുമല്ലോ.)
നീയെന്താണ് വിചാരിച്ചത്, ഞങ്ങള്‍വെറും
ഊളന്മാരാണെന്നോ? വിഡ്ഢി , അതാണ് നിനക്കുചേരുന്ന പദം. ഇല്ലെങ്കില്‍
നിനക്കുവന്ന സൗഭാഗ്യം നിസാരമായിട്ട് തട്ടിത്തെറിപ്പിക്കുമായിരുന്നോ?
ബീഹാറിലെ കുഗ്രമാത്തില്‍ കാളവണ്ടിമാത്രം കണ്ടിട്ടുള്ളനിനക്ക്
രാജ്യതലസ്ഥാനത്ത് തീരെക്കുറഞ്ഞത് ഒരു ടാറ്റനാനോ കാറിലെങ്കിലും
സഞ്ചരിക്കാമായിരുന്നില്ലേ? അതിനൊക്കെ ഭാഗ്യംവേണമെടി. നിന്നെപ്പോലെ
തലക്കകത്ത് നിലാവെളിച്ചവുംകൊണ്ട് നടക്കുന്ന പെണ്ണുങ്ങള്‍ക്ക് അതൊന്നും
മനസിലാകത്തില്ല. ഇനി നിന്റെകഴുത്തില്‍ കുരുക്കിടാന്‍പോകുന്നത് ആരാണെന്ന്
നമുക്ക് കാത്തിരുന്നുകാണാം.
നീ രോമങ്ങള്‍ ഇഷ്ടപ്പെടുന്നവള്‍ ആണല്ലോ. ഈ രോമങ്ങള്‍ക്ക്
ഞങ്ങളുടെനാട്ടില്‍, ഇവിടെ പറയാന്‍കൊള്ളാത്ത, ഒരു മറുപേരുണ്ട്. ആ
പേരുമായിട്ട് ബന്ധമുള്ള ഒരു കോവര്‍കഴുതയായിരിക്കും നിനക്ക് വരനായിട്ട്
വരാന്‍പോകുന്നത്. അവനും ഏതാനുംവര്‍ഷങ്ങള്‍കഴിഞ്ഞാല്‍ ഡോക്ട്ടര്‍
രവികുമാറിനെപ്പോലെ കഷണ്ടിക്കാരനാകത്തില്ലെന്ന് നിനക്ക് തിട്ടംപറയാന്‍
സാധിക്കുമോ? അധവാ അങ്ങനെ സംഭവിക്കയാണെങ്കില്‍ തലയില്‍മുടിയില്ലാത്തതിന്റെ
പേരില്‍ നീയവനെ ഉപേക്ഷിക്കുമോ? പിന്നെ നീ ഒരുകൊച്ചിനെ എളിയിലും മറ്റൊന്നിനെ
കൈപിടിച്ചും വഴിനീളെ നടക്കേണ്ടിവരും.
വരന്‍ കഷണ്ടിക്കാരനാണെന്ന് മനസിലായപ്പോള്‍ കല്ല്യാണമണ്ഢപത്തില്‍നിന്ന്
ഇറങ്ങിപ്പോയ നിന്നെ പിടിച്ചുകെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിക്കാതിരുന്ന
നിന്റെ തന്തയുണ്ടല്ലോ അയാളെയാണ് ഞങ്ങള്‍ അധിക്ഷേപിക്കുന്നത്. തലയില്‍
ധാരാളം മുടിയുള്ള ഏതെങ്കിലും ഗറില്ലയെക്കൊണ്ട് നിന്റെ കഴുത്തില്‍
താലികെട്ടിക്കണമെന്നാണ് ഞങ്ങള്‍ക്ക് അയാളോട് പറയാനുള്ളത്.
ഒന്നുപെറ്റുകഴിഞ്ഞാല്‍ നിന്റെ അവസ്ഥ എന്താകുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
കവിളും ചാടി വയറുംവീര്‍ത്ത് മുടിയുംകൊഴിഞ്ഞ് ഒരു തൈക്കിളവിയായിത്തീരുന്ന
നിന്നെ ഒരു പട്ടിപോലും തിരിഞ്ഞു നോക്കത്തില്ല. നിന്റെ ഇപ്പോഴത്തെ
സൗന്ദര്യമൊക്കെ നൈമിഷികമായിരുന്നെന്ന് അന്നേരമാണ് നീ മനസിലാക്കുക. അപ്പോഴും
നീ റിജക്റ്റുചെയ്ത ഡോക്ടര്‍ രവികുമാര്‍ യുവകോമളനായിട്ട് ഡല്‍ഹിയിലെ
തെരുവില്‍കൂടി നാനോയും ഓടിച്ചുപോകുന്നത് നിനക്ക് അവിടെച്ചെന്നാല്‍ കാണാം.
അതിന് കാളവണ്ടിയില്‍ കയറി നീ അവിടംവരെ പോകുമോ? തലയില്‍ മുടിയുള്ള നിന്റെ
ഭര്‍ത്താവെന്ന് പറയുന്ന മനുഷ്യക്കരടിയുണ്ടല്ലോ അവന്‍ വൈകിട്ട്
വാറ്റുചാരായവും കുടിച്ച് നാലുകാലില്‍ വീട്ടില്‍വന്നുകയറി നിന്നെ
എടുത്തിട്ട് ചവിട്ടുമ്പോള്‍ പ്രതിശ്രുതവരന് കഷണ്ടിയാണെന്നുപറഞ്ഞ്
കല്ല്യണമണ്ഢപത്തില്‍നിന്ന് ഇറങ്ങിപ്പോയതോര്‍ത്ത് നീ വിലപിക്കും., ഓര്‍ത്തോ.
എടി പൊട്ടി. കഷണ്ടിക്കാരെപ്പറ്റി നിനക്കെന്ത് അറിയാം. ലോകത്തിലെ
മഹാന്മാരെല്ലാം കഷണ്ടിയുള്ളവരായിരുന്നു. ലോകസാഹിത്യകാരനായിരുന്ന
ഷേക്‌സ്പിയര്‍ മുതല്‍ ഇങ്ങേയറ്റം മലയാളത്തിലെ അത്യുന്നതനായ ബഷീര്‍വരെ
കഷണ്ടിക്കാരായിരുന്നു. മഹാന്മാരായ രാഷ്ട്രീയ നേതാക്കന്മാരെ നോക്കു.
ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും
രണ്ടാംലോകയുദ്ധംനയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍
ചര്‍ച്ചില്‍ വരെ. നീ ആരാധിക്കുന്ന സിനിമ നടന്മാരുണ്ടല്ലോ അവരെല്ലാം
നരച്ചമുടിയുള്ളവരും ചിലരൊക്കെ മുഴുകഷണ്ടിക്കാരുമാണ്. നരയന്മാരൊക്കെ
ഡൈചെയ്തും കഷണ്ടിക്കാരൊക്കെ വിക്ഷുംവെച്ച് നടക്കുന്നത് കണ്ടിട്ടാണ്
നിന്നപ്പോലുള്ള കഴുതപ്പെണ്ണുങ്ങള്‍ അവന്മാരുടെ ഫോട്ടോവച്ച് ആരാധിക്കുന്നത്.
ഡോക്ട്ടര്‍ രവികുമാറിനോടൊപ്പമുള്ള സന്തോഷകരമായ ജീവിതമാണ് നീ പുറംകാലുകൊണ്ട്
തട്ടിത്തെറുപ്പിച്ചത്. നിനക്ക് അറിയില്ലാത്ത ഒരുകാര്യം ഞാന്‍പറയാം.
കഷണ്ടിക്കാര്‍ സഹൃദയരാണ്, സ്‌നേഹമൂര്‍ത്തികളാണ്, തങ്ങളുടെ ഉത്തരവാദിത്തം
എന്താണെന്ന് അറിയാവുന്നവരാണ്, ആഭാസന്മാരല്ല, വിവരദോഷികളല്ല, മദ്യപാനികളല്ല,
അങ്ങനെ പലതുമല്ല. നിനക്ക് ഡല്‍ഹിയിലെ നല്ലൊരുവീട്ടില്‍
സ്വര്‍ക്ഷതുല്ല്യമായ ഒരുജീവിതം പ്രദാനംചെയ്യാന്‍ ഡോക്ട്ടര്‍ രവികുമാറിന്
സാധിക്കുമായിരുന്നു. അദ്ദേഹം നിന്നെയും നിനക്ക് പിറക്കാന്‍പോകുന്ന
കുഞ്ഞുങ്ങളേയും സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുമായിരുന്നു. നിനക്ക്
ആവശ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും അദ്ദേഹം വാങ്ങിത്തന്നേനെ.
ആഴ്ചയിലൊരിക്കല്‍ നിന്നെ സിനിമക്കും അതുകഴിഞ്ഞ് ഡല്‍ഹിയിലെ നല്ലൊരു
റസ്റ്റോറന്റില്‍ കൊണ്ടുപോയി മസാലദോശയും ഉഴുന്നുവടയും
വാങ്ങിത്തരുമായിരുന്നു. ഇതെല്ലാം നിനക്ക് ഭര്‍ത്താവാകാന്‍പോകുന്ന തലയില്‍
മുടിയുള്ള എന്നാല്‍ തലക്കകത്ത് കളിമണ്ണുമാത്രമുള്ള കോവര്‍കഴുത
പ്രദാനംചെയ്യുമെന്ന് കരതേണ്ട. ഗറില്ലയുടെ തലയിലെ പേന്‍നോക്കി നിനക്ക്
ശിഷ്ടകാലം ചിലവഴിക്കാം.
നീ തിരസ്കരിച്ച സുവര്‍ണാവസരം രണ്ടുകയ്യുംനീട്ടി സ്വീകരിച്ച നേഹാകുമാരിയെന്ന
പെണ്‍കുട്ടി എല്ലാ അഭിനന്ദനങ്ങളും അര്‍ഘിക്കുന്നു. അവള്‍
ബുദ്ധിയുള്ളവളാണ്. ഒരുപിടിവള്ളി കിട്ടിയപ്പോള്‍ അതില്‍ പിടിച്ച്
കരകയറിയവളാണ് നേഹ. ദൈവം എല്ലാവര്‍ക്കും ഒരവസരമേ നല്‍കാറുള്ളു. നേഹ അവസരം
വിനിയോഗിച്ചു; നീയത് നിഷേധിച്ചു. ഇനിയൊരവസരം ദൈവം നിനക്ക് നല്‍കുകയില്ല.
ഡോക്ടര്‍ രവികുമാറിനും നേഹാകുമാരിക്കും സന്തോഷംമാത്രമുള്ള വിവാഹജീവിതം ആശംസിക്കുന്നു.
പുറകിൽ കഷണ്ടി ഉള്ളവൻ ചിന്തകൻ
മുന്നിൽ നിന്ന് പുറകു വരെ കഷണ്ടി ഉള്ളവൻ 'താൻ ഒരു സെക്സി ആയ മനുഷ്യൻ എന്ന് ചിന്തിക്കുന്നവൻ .
ഞമ്മടെ കഷണ്ടി കണ്ടാൽ ഇങ്ങള് ഞെട്ടും
അടിമുടി നമ്മുടെ കഷണ്ടിയാണിക്കാ
പടച്ചവൻ പടച്ചപ്പോൾ രോമം വയ്ക്കാൻ
മറന്നു പോയത് കഷ്ടം വളരെ കഷ്ടം
മുടിയന്മാരെ കണ്ടാൽ ഞമ്മടെയുള്ളിൽ
നുരച്ചു കയറും അസൂയ പെരുത്ത അസൂയ
കഷണ്ടി കണ്ട്
നമുക്ക് ഒത്തിരി പെരുത്ത സന്തോഷം
എവിടെ പോയി ഞമ്മടെ അസൂയ
പമ്പ ചാടി പോയിക്കാണും അള്ളാ
പെരുത്ത സന്തോഷം പെരുത്ത സന്തോഷം
കഷണ്ടിയുള്ളൊരു കവിയാ ഞമ്മള്
അടിമുടി നമ്മുടെ കഷണ്ടിയാണിക്ക
എറിയുകായാണെൻ ഫേക്ക് മുടി ഞാൻ
കഷണ്ടിയുള്ളൊരു സെക്സിയാണു ഞാൻ
മൊഞ്ചമുള്ള പെൺകൊടിമാര് നിക്ക്ണു ബരിയായി
ഞമ്മക്ക് പോകേണം ഞമ്മുടെ കഷണ്ടി കാട്ടേണം
വളരെ സെക്സിയായ കഷണ്ടി കാട്ടേണം