ചിതമല്ലെനിക്ക്
മനസ്സില്ലെനിക്ക്
അടിമക്കളികളില്
പാടുവാനായ്.
അടിമകളാക്കി
നടിക്കുവാനായ് .
കണ്ണിലേക്കേയുറ്റു
നോക്കും ഞാനെപ്പൊഴും;
കണ്ണുകളൊക്കെയും
അടയുംവരെ.
കണ്ണുകള്‍ രണ്ടുമിരുണ്ടു
വരണ്ടാലും
കണ്ണുകളില്ലെന്ന്
തോന്നുംവരെ.
കൈവെക്കുമാരുടേം
തോളില്‍ ഞാന്‍
സ്നേഹത്തിന്;
തോളെല്ലു തകര്ന്നെങ്ങാന്
വീഴുംവരെ.
തോളോടു ചേര്‍ന്നേ ഞാന്‍
നില്ക്കുമൊരു വേള
തോഴരൊന്നൊഴിയാതെന്നെ
വിട്ടെന്നാലും.
പൊട്ടിപ്പാളീസായെന്
പാട്ടയെന്നാകിലും
പാടിപ്പറത്തും ഞാന്‍
പാട്ടിന്റെയീണങ്ങള്‍
നാട്ടിന്നിരുളാണ്ട
കോണുകളില്‍.
മണ്ണിന്റെ താളം
മുഴക്കി നടക്കണം
നാവെന്റെ
തൊണ്ണിലുറഞ്ഞൊ
രിക്കലാരാലുമോരാതെ
പോമെന്നാലും.
വിരലുകള്‍ ചേര്‍ത്തു
കെട്ടിപ്പെരുക്കണം
പൊട്ടിച്ചെറിയുവാന്‍;
ഒറ്റക്കൊരിക്കലുമൊക്കാത്ത
കടുംകുറുക്കെട്ടുകള്.
നെഞ്ചുതള്ളിത്തുള്ളി
തൊള്ളയിട്ടെത്തണം ;
തോക്കുകളെവിടെയും
തോറ്റു മണ്ടുംവരെ.
കല്ലുകളൊക്കെയുമുഴുത്
നിരത്തണം.
മുള്ളുകളൊക്കെയും
ചെത്തിയെരിക്കണം.
തൂമണല്പ്പാതകള്
പരക്കെ വിരിക്കണം ;
രക്ഷകളില്ലാപ്പദയാത്രകളില്
പങ്കാളികളെപ്പട ചേര്‍ക്കാന്‍.
കൊടികള്‍
പേറാപ്പോരാളികളുടെ ,
ക്ലേശം പാടിപ്പോക്കാനായ്
ഈണപ്പാട്ടുകള്
മീട്ടാനാണീ
കവിതക്കമ്പക്കളിവീണ .