Image

വേര്‍പാടിന്റെ വേദന ഉണങ്ങും മുന്‍പ്‌ പിറന്നാള്‍ ആഘോഷിച്ച ശ്രീദേവിയുടെ മകളെ വിടാതെ വിമര്‍ശകര്‍

Published on 07 March, 2018
വേര്‍പാടിന്റെ വേദന ഉണങ്ങും മുന്‍പ്‌  പിറന്നാള്‍ ആഘോഷിച്ച ശ്രീദേവിയുടെ മകളെ വിടാതെ വിമര്‍ശകര്‍

മുംബൈ: അമ്മ ശ്രീദേവി ഒപ്പമില്ലാത്ത, ജാന്‍വിയുടെ ജീവിതത്തിലെ ഏറ്റവും ദു;ഖകരമായ പിറന്നാളാഘോഷമായിരിക്കും കഴിഞ്ഞ ദിവസം നടന്നത്‌.

ശ്രീദേവിയുടെ വിയോഗത്തെത്തുടര്‍ന്ന്‌ പിറന്നാളിന്‌ ആഘോഷങ്ങള്‍ വേണ്ടെന്ന്‌ കപൂര്‍ കുടുംബം തീരുമാനിച്ചിരുന്നെങ്കിലും ചെറിയ രീതിയില്‍ ജാന്‍വിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരുന്നു.

മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കൊപ്പം വൃദ്ധസദനത്തിലായിരുന്നു പിറന്നാല്‍ ദിനത്തില്‍ ജാന്‍വി ആദ്യം പോയത്‌.ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ എല്ലാം അവര്‍ ആഘോഷിച്ചിരുന്നത്‌ ആരോരുമില്ലാത്തവര്‍ക്കൊപ്പാമായിരുന്നു. അങ്ങനെയൊരു ശീലം തുടങ്ങിവെച്ചതും ശ്രീദേവിയായിരുന്നു. അമ്മയുടെ വഴിയേ തന്നെ ജാന്‍വിയും നടന്നു.

തുറന്നുവച്ച കേക്കുകള്‍ക്കുമുമ്പില്‍ സങ്കടത്തോടെയിരിക്കുന്ന, എന്നാല്‍ സന്തോഷം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന ജാന്‍വിയുടെ മുഖമായിരുന്നു പുറത്തുവന്ന ചിത്രങ്ങളില്‍

വൃദ്ധസദത്തിലെ അംഗങ്ങള്‍ ഹാപ്പി ബെര്‍ത്ത്‌ ഡെ പാടിയപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന്‌ കൈയടിക്കുന്ന ജാന്‍വിയുടെ വിഡിയോയും വൈറലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക