ന്യൂജേഴ്സി: ബാബിലോണിന്റെ അഞ്ചു
വിലാപങ്ങളിലൊന്നാണ് മാതാപിതാക്കളുടെ കണ്ണുനീര് ഭൂമിയില്‍ വീണാല്‍
അതുണങ്ങും മുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ ലഭിച്ചിരിക്കുമെന്നത്. കാരണം
അവരാകട്ടെ നിങ്ങളുടെ സൃഷ്ടിക്ക് പൂര്ത്തീകരണമാകാനുള്ള ദൈവത്തിന്റെ
ഉപകരണമാകുന്നു. അവരെ നിന്ദിക്കുന്നവര്‍ ദൈവത്തെ തന്നെയാണ് നിന്ദിക്കുന്നത്.
അല്ലയോ വൈദിക ശ്രേഷ്ഠന്മാരെ, വൈദികരെ! നിങ്ങള്‍ സീറോ മലബാര്‍ സഭ
മുഴുവനുമുള്ള വിശ്വാസികളുടെയും വലിയ പിതാവായ കര്‍ദ്ദിനാള്‍ മാര്‍
ആലഞ്ചേരിയെ ഇത്രകണ്ട് പീഢിപ്പിക്കുന്നതെന്തിന്? ഒരു കൊടും
ക്രിമിനിലിനോടെന്നപോലെ അദ്ദേഹത്തോട് പെരുമാറുന്നതെന്തിന്. ഒരു സീറോ മലബാര്‍
വിശ്വാസി എന്നതിലുപരി അദ്ദേഹത്തെ നേരിട്ടറിയാവുന്ന വ്യക്തി എന്ന നിലയില്‍
പറയട്ടെ നിഷ്കളങ്കനായ ആ മഹാപുരോഹിതനെതിരെ നിങ്ങള്‍ കലഹിക്കുന്നത്
ഇസ്രായേല്‍ ജനത്തിന്റെ കൊടിയ പാപങ്ങള്‍ ക്ഷമിക്കാനായി ദൈവത്തിനു മുമ്പില്‍
സ്വയം വിനയാന്വിതനായി അനേക തവണ മാപ്പിരന്ന മോശക്കെതിരെ ഇസ്രായേല്‍ ജനത
പിറുപിറുത്തതിനെക്കാള് ഭയാനകമാണ്. ഈ കൊടിയപാപങ്ങള്‍ നിങ്ങള്‍ എവിടെ പറഞ്ഞു
കുമ്പസാരിക്കും? മാര്‍ ആലഞ്ചേരി സീറോ മലബാർ സഭയോട് എന്ത് തെറ്റ് ചെയ്തു?
ബലിയര്‍പ്പണത്തിനായി ബലിപീഡത്തിലെത്തുമ്പോള് നിങ്ങള്‍ ആരോടെങ്കിലും
ക്ഷമിക്കാതിരുന്നിട്ടുണ്ടെങ്കില് ബലിവസ്തുക്കള്‍ ബലിപീഠത്തില്‍ വച്ച്
അയാളോട് ക്ഷമ പറഞ്ഞ് പശ്ചാത്തപിച്ചശേഷം മാത്രമെ ബലി അര്‍പ്പിക്കാവൂ.
അല്ലാത്തപക്ഷം ആ ബലി ദൈവം സ്വീകരിക്കുന്നതല്ല. ' ഒരു വിശ്വാസി എന്ന
നിലയില്‍ ഒരു നൂറാവര്‍ത്തിയെങ്കിലും നല്ലവരായ വൈദികര്‍ ബലിപീഡത്തില്‍
നിന്നുകൊണ്ട് ആഹ്വാനം ചെയ്തു കേട്ട വചനമാണിത്.
തെറ്റ് മനുഷ്യ സഹജമാണ്. ക്ഷമിക്കുക ദൈവികവും. യേശുക്രിസ്തു ബൈബിളിലുടനീളം
പറഞ്ഞിട്ടുള്ള വചനം ക്ഷമയും സ്നേഹവുമാണ്. ക്ഷമയുള്ളിടത്ത്
സ്നേഹമുണ്ടാകും, സ്നേഹമുള്ളിടത്ത് വിശ്വാസമുണ്ടാകും. വിശ്വാമുള്ളവര്‍ക്ക്
ദൈവാനുഗ്രഹവും ദൈവകൃപയും ലഭിക്കും. ഇതാണ് കത്തോലിക്കാസഭ ആത്മായരായ
വിശ്വാസികളെ പഠിപ്പിക്കുന്നത്.
അടുത്തയിടെ എറണാകുളത്തെ സീറോ മലബാര്‍ ആസ്ഥാനത്ത് നടന്നത് ഹൃദയഭേദകമായ
സംഭവങ്ങളാണ്. സംഭവങ്ങളുടെ പൂര്‍ണരൂപം പുറത്തറിയാത്തതിനാല്‍ സഭയ്ക്ക്
കൂടുതല്‍ ആശ്വസിക്കാം.
കുമ്പസാരക്കൂട്ടിലിരുന്ന് അനുതപിക്കാന്‍ ആഹ്വാനം ചെയ്യുന്ന വൈദികര്‍ തന്നെ
പിന്നീട് തെരുവിലിറങ്ങി അവരുടെ പിതാമഹനെ അധിക്ഷേപിക്കുകയും കൊലയാളി എന്ന
നിലയില്‍ വരെ മുദ്രകുത്തുകയും ചെയ്തത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപം
തന്നെയല്ലേ?
ഏതെങ്കിലും പിതാവ് മകന് മീന്‍ ചോദിച്ചാല്‍ പാമ്പിനെ നല്‍കുമോ?' ബൈബിള്‍
വചനമാണ്. ഏതെങ്കിലും പിതാവ് മകന് ഏതെങ്കിലും കാര്യത്തിന് രേഖകളില്‍
ഒപ്പിടാന്‍ പറഞ്ഞാല്‍ ഒപ്പിടുമോ? ഇത് ഒരു ലേഖകന്റെ ചോദ്യമാണ്. സാധാരണ നിലയില്‍
കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി രേഖകളില്‍ ഒപ്പിടാന്‍ ഒരു
പിതാക്കന്മാരും മടിക്കാറില്ല. അതിനു പകരമായി പണയ വസ്തു സ്വീകരിക്കാറില്ല. കാരണം
അവന് തന്റെ മകനാണ്. പിതാവെന്ന നിലയില്‍ മകനെ അവിശ്വസിക്കേണ്ടതില്ല.
അങ്ങനെ വിശ്വസിച്ച് രേഖകള്‍ ഒപ്പിട്ട് വെട്ടിലായ പിതാക്കന്മാരുണ്ട്.
മേല്‍പ്പറഞ്ഞ പിതാക്കന്മാരില് ഒരാളാണ് കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ്
ആലഞ്ചേരി. തന്റെ വിശ്വസ്തരായി നടിച്ചു നടന്ന ചിലര്‍ ഒരുക്കിയ വലയില്‍
അദ്ദേഹത്തെപ്പെടുത്തുകയായിരുന്നു ഭൂമിവിവാദം എന്ന പൊറാട്ടുനാടകം. ഒരു വിദേശ
പര്യടനത്തിനു പോകാനൊരുങ്ങിനിന്ന മാര്‍ ആലഞ്ചേരിയുടെ അടുത്ത്
വസ്തുക്കച്ചവടത്തിനു ചുമതലയുള്ള വൈദികര്‍ വന്ന് രേഖകള്‍ ഒപ്പിടാന്‍
ആവശ്യപ്പെടുന്നു.
'എല്ലാം നന്നായി വായിച്ചു നോക്കിയതാണല്ലെ?' അദ്ദേഹം ചോദിച്ചു. വൈദികന്
തലകുലുക്കി. അദ്ദേഹം രേഖകള്‍ ഒപ്പിട്ടു. ഇനി ഈ നാടകത്തിന്റെ
അന്തര്‍ധാരയിലേക്ക്...
സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഭൂമി ഇടപാട് കേസ്
അത്രഭയാനകമായ സംഭവമൊന്നുമല്ല. ഊതിപെരുപ്പിച്ച് പോത്തിനെ ചാരി എരുമയെ
വെട്ടുന്ന സംഭവമാണ്. എറണാകുളം അതിരൂപതയെ സംബന്ധിച്ച് ഭൂമിവിവാദം വളരെ
സത്യമായും വിവേകത്തോടെയും തീര്‍ക്കാവുന്ന ഒരു ഇടപാട് മാത്രമാണ്.
ഇവിടെ വിഷയം അതല്ല. കര്‍ദ്ദിനാള്‍ കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി. കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി വിധി.
കര്‍ദ്ദിനാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കും മുമ്പ് അദ്ദേഹം
സ്ഥാനമൊഴിയണമെന്നും അദ്ദേഹത്തെ നിയന്ത്രിക്കാനും അല്ലെങ്കില്‍
ഉപദേശിക്കാനും സമിതിയെ നിയമിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് അതിരൂപതയിലെ
വൈദിക കൂട്ടായ്മയിലെ വൈദികരുടെ ഒപ്പുശേഖരണവും പരാതിയും. പരാതി
ഏറ്റുവാങ്ങാന്‍ കര്‍ദ്ദിനാള്‍ എത്താതിരുന്നപ്പോള്‍ അങ്കമാലി എറണാകുളം
അതിരൂപതയുടെ സഹായമെത്രാന്മാരായ മാര്‍ എടയന്ത്രത്തും മാര്‍
പുത്തന്‍വീട്ടിലും ചേര്‍ന്ന് അത് കൈപ്പറ്റി കര്‍ദിനാളിനെ ഏല്‍പ്പിക്കുന്നു.
അതിനിടെ കര്‍ദ്ദിനാളിന് ശാരീരികാസ്വാസ്ത്യമാണെന്നും വരുത്തി തീര്‍ക്കാന്‍
രോഗിയാക്കി മാറ്റുന്നു. മലയാറ്റൂര്‍ കുരിശുമലയുടെ റെക്ടര്‍ ആയിരുന്ന
ഫാ.സേവ്യര്‍ തേലക്കാട്ട് മരിക്കാനിടയായതിനും കാരണക്കാരനായത് കര്‍ദ്ദിനാള്‍
ആലഞ്ചേരി. എന്നിങ്ങനെ പോകുന്നു വിമത വൈദികര്‍ മാര്‍ ആലഞ്ചേരിക്കെതിരെ
ഉന്നയിക്കുന്ന ആരോപണങ്ങള്‍.
ഒരു പ്രവാസി എന്ന നിലയില്‍ വരികള്‍ക്കിടയിലൂടെ കണ്ടതും കേട്ടതുമായചില
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തട്ടെ. ആരാണീ പ്രതിഷേധക്കൂട്ടായ്മയ്ക്കു
നേതൃത്വം നല്കുന്ന വൈദികര്‍. സഭയില്‍ സഭാവിരുദ്ധ പ്രവര്‍ത്തനം
നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഒരു ചുമതലകളും
കൊടുക്കാതെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന വൈദികര്‍. അതിലൊരാള്‍ക്ക്
മാവേയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് കുറച്ചുകാലം മുമ്പുവരെ
വാര്‍ത്തകളില്‍ നിലനിന്നിരുന്ന ആള്. ആ വൈദികനുള്‍പ്പെടെ സ്ഥാനമോഹികളായ ചില
വൈദികര്‍ അതി വിദഗ്ധമായി കര്‍ദ്ദിനാളിനെ
കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്ന് പിന്നാലെ പറയുന്ന കാര്യങ്ങളില്‍
ബോധ്യമാകും.
വിവാദമായ ഭൂമികച്ചവടം നടക്കുന്ന സമയം ഏറെ പ്രസക്തമാണ്. മെഡിക്കല്‍ കോളേജ്
നിര്‍മ്മാണത്തിനായി ബാങ്കില്‍ നിന്ന് എടുത്ത വായ്പ ബാധ്യത ആയപ്പോള്‍ ഭൂമി
വിറ്റ് കടം തീര്‍ക്കാനുള്ള ശ്രമം ബന്ധപ്പെട്ട അധികാരികള്‍ എല്ലാവരും
ചേര്‍ന്നെടുത്ത തീരുമാനമാണ്. അല്ലാതെ മേജര്‍ ആര്‍ച്ചു ബിഷപ്പും എറണാകുളം
അങ്കമാലി രൂപതയുടെ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്
ആലഞ്ചേരിഒറ്റക്കെടുത്ത തീരുമാനമല്ല. സഭയുടെ സ്വത്ത് പലര്‍ക്കായി മുറിച്ചു
കൊടുക്കാന്‍ പാടില്ലെന്നത് തീരുമാനമെടുത്തതും ഭൂമി വില്‍ക്കാനുള്ള ചുമതല
പൂര്‍ണ്ണ അധികാരത്തോടെ ഫാ.ജോഷി പുതുവയെ ഏല്‍പ്പിച്ചതും എല്ലാവരുടെയും
അറിവോടെ തന്നെ.
എന്നാല്‍ റിയല്‍ എസ്റ്റേറ്റുകാരന് സാജു വര്‍ഗീസ് സഭയുടെ അറിവോ സമ്മതമോ
ഇല്ലാതെ ഭൂമി പലര്‍ക്കായി മറിച്ചു വിറ്റു. ആ വകയില്‍ നല്ലൊരു
തുകയും ലഭിച്ചു. കള്ളപ്പണം സ്വീകരിക്കാന്‍ സഭയുടെ നിയമം അനുവദിക്കുന്നില്ല.
കൃത്യം ഈ സമയത്താണ് മോഡിയുടെ പ്രസിദ്ധമായ ഡിമോണട്ടൈസേഷന് അഥവാ നോട്ടു
നിരോധനം വന്നത്. ഇത്രയും തുക വെളുപ്പിക്കാനുള്ള ഇടനിലക്കാരന്റെ ശ്രമം
അനുവദിച്ച സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നോട്ടു നിരോധനം മൂലം
അയാളുടെ വന്‍തുക ആവി ആയി പോയി എന്നു കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ച
പലരുമുണ്ട് കേരളത്തില്‍.
ഈ കാലയളവില്‍ കൊടുക്കാനുള്ള തുക പണമായി സ്വീകരിക്കാന്‍ ഇയാള്‍ ബന്ധപ്പെട്ട
അധികാരികളോടു ആവശ്യപ്പെട്ടു. എന്നാല്‍ സഭാ നിയമപ്രകാരം കള്ളപ്പണം
സ്വീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് വില്‍പ്പനകളുടെ ഭരണകാര്യ ചുമതലയുള്ള
സഹായ മെത്രാന് മാര്‍ എടയന്ത്രത്ത് സ്വീകരിച്ചത്. ഇതിന്റെ ഉദ്ദേശ ശുദ്ധി
എന്തു തന്നെയായാലും അതില്‍ കര്‍ദ്ദിനാളിനെതിരെ ഒരു വലിയ ആപ്പ് കരുതി
വച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള നിലപാടുകളില്‍ നിന്നും
വ്യക്തമാണ്.
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം അങ്കമാലി രൂപതകളുടെ അധിപനാണെങ്കിലും
ആകമാന സീറോ മലബാര്‍സഭയുടെ മുഴുവനും ചുമതലയുള്ള മേജര്‍ ആര്‍ച്ച്
ബിഷപ്പാണ്.സീറോ മലബാര്‍ സഭക്ക് പാട്രിയാര്‍ക്കിയല്‍ പദവി ലഭിച്ചാല്‍
കര്‍ദ്ദിനാളിന്റെ അധികാരപരിധി മാര്‍പാപ്പയ്ക്കു തൊട്ടു താഴെയായി. മറ്റ് 21
പൗരസ്തയ സഭകളില്‍ സ്വതന്ത്ര അധികാരമുള്ള മാര്‍പാപ്പയോടു വിധേയപ്പെട്ടുള്ള
സഭാചട്ടക്കൂടാണ് ഇപ്പോഴും സീറോ മലബാര്‍ സഭക്കുള്ളത്. മെത്രാന്മാരുടെ
നിയമനമുള്‍പ്പെടെ എല്ലാ ഭരണകാര്യങ്ങളും സീറോ മലബാര്‍ സിനഡിനു തന്നെ
ചെയ്യാം. മാര്‍പാപ്പയെ വിധേയപ്പെട്ടു നില്ക്കുന്നതിനാല്
സര്‍ക്കുലറുകള്‍ വഴി മാര്പാപ്പെയെ അറിയിക്കുക മാത്രമെ വേണ്ടു.
ഒരു കര്‍ദ്ദിനാളിന്റെ ഭരണ കാലാവധിയും മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള
വോട്ടിംഗിനുള്ള പ്രായപരിധിയും 80 വയസാണ്. നിലവില്‍ ആഗോള കത്തോലിക്കാ
സഭയില്‍ മൊത്തം 80 വയസിനു താഴെ വോട്ടിംഗ് അധികാരമുള്ള 80
കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലവ് ആണുള്ളത്. കര്‍ദ്ദിനാളിന്റെ പദവി മരണം
വരെ.
മെത്രാന്മാരുടെയും വൈദികരുടെയും അധികാര തര്‍ക്കത്തില്‍ മുന്‍ കര്‍ദ്ദിനാള്‍
മാര്‍ വര്‍ക്കി വിതയത്തില്‍ ഏറെ മനഃപ്രയാസം അനുഭവിച്ച വ്യക്തിയാണ്. ചില
ചെറുപ്പക്കാരായ വൈദികര്‍വരെ അദ്ദേഹത്തെ അപമാനിക്കുകയും ആക്ഷേപിക്കുകയും
ചെയ്തിരുന്നുവത്രെ. അദ്ദേഹം കാലം ചെയ്തതിനു ശേഷം മെത്രാന് സിനഡ് കൂടി
അവരില്‍ നിന്ന് തന്നെ ഒരു മെത്രാനെ തെരഞ്ഞെടുക്കുകയായിരുന്നു.
പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ സിനഡിലെ ധ്യാനവേളയില്‍ അവരുടെ ഹൃദയത്തില്‍
തെരഞ്ഞെടുക്കാന്‍ പോകുന്ന വ്യക്തി രൂപപ്പെടും. തുടര്‍ന്ന് ബാലറ്റിലൂടെ ആ
വ്യക്തിയെതീരുമാനിക്കും. അങ്ങനെപരിശുദ്ധാത്മാവിനാല് തെരഞ്ഞെടുക്കപ്പെട്ട
ഒരു പാവം മെത്രാന് തമിഴ്നാടിനോടു ചേര്‍ന്നുള്ള തക്കല എന്ന രൂപത
ഭരിച്ചിരുന്നു. വളരെ എളിമയും കാരുണ്യവാനുമായ അദ്ദേഹം ബസുകളിലും മറ്റും
യാത്ര ചെയ്താണ് തന്റെ അജപാലനകര്‍മ്മം നടത്തിയിരുന്നത്.
ആ പുണ്യപുരുഷനെയാണ് പരിശുദ്ധാത്മാവ് സഭയുടെ പിതാവായി മെത്രാന്മാര്ക്ക്
വെളിപ്പെടുത്തിക്കൊടുത്തത്. ആലഞ്ചേരി പിതാവ് മേജര്‍ ആര്‍ച്ച് ബിഷപ്
ആയതിനുശേഷവും എളിമയും ലാളിത്യവും അദ്ദേഹം മറന്നില്ല. ഇന്നും സാധാരണക്കാരും
ലളിതമായ വസ്ത്രധാരണവും നടത്തുന്ന മാര്‍ ആലഞ്ചേരിക്ക് എന്തിനാണ്
കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം?
ഈ മെത്രാന്മാരും വൈദികരും പറയാതെ പറയുന്നത് ഈ ക്രമക്കേടിന് മാര്‍ ആലഞ്ചേരി
കൂട്ടുനിന്നു എന്നാണ്. അദ്ദേഹത്തിന്റെ ഇടത്തും വലത്തും നിന്നും
പ്രവര്‍ത്തിക്കേണ്ട സഹായ മെത്രാന്മാര് ഒന്നും അറിഞ്ഞില്ലത്രേ. ഒരു
മെത്രാനെന്ന നിലയിലും ഒരു വൈദികനെന്ന നിലയിലും തന്റെ വൈദികാന്തസിനു
അപമാനവും അവമതിയും ഉളവാക്കുന്ന വിധമാണ് മാര്‍ ആലഞ്ചേരി
പ്രവര്‍ത്തിച്ചതെന്ന് മാര്‍ എടയാന്ത്രത്ത് വൈദിക സമിതി യോഗത്തില്‍
പരാമര്‍ശിച്ചതിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയാകളില്‍ സജീവമായിരുന്നു.
പണം കൊടുക്കാന്‍ പറ്റാത്തതിനാല്‍ പകരം ഭൂമി നല്‍കാമെന്ന് പറഞ്ഞ്
ഇടനിലക്കാരന് നടത്തിയ ഇടപാട് താന്‍ അറിയാതെ ആണെന്നും മാര്‍ എടയന്ത്രത്ത്
ആരോപിക്കുന്നു. രൂപതയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ സര്‍ക്കുലറില്‍
ഇത് പള്ളികളില്‍ വായിക്കേണ്ടതില്ല എന്നും അറിയിക്കുന്നുണ്ട്. രഹസ്യ
സ്വഭാവമുള്ള ഈ സര്‍ക്കുലര്‍ പിന്നെന്തിന് രൂപതയുടെ വെബ്സൈറ്റില്‍
പ്രസിദ്ധീകരിച്ചു? അതിലും വലിയ നുണ ഈ ഇടപാടിനെക്കുറിച്ച്
തനിക്കറിവില്ലെന്നതാണ്.
അതിന്റെ കള്ളിവെളിച്ചത്തായി. ഇടപാടുകാരന്റെ പകരം ഭൂമി നല്‍കാനുള്ളത് ഓഫര്‍
ലെറ്ററില്‍ വിശദമായി പരിശോധിച്ച് നടപടി എടുക്കാന്‍ ഫാ.ജോഷിയോട്
ആവശ്യപ്പെട്ട് നോട്ട് എഴുതി അദ്ദേഹം തന്നെ ഒപ്പിട്ട ഇമെയില്‍ സന്ദേശവും
പുറത്തായി. എന്തൊരു വിശ്വാസ്യത?
കാര്യങ്ങള്‍ ഇത്രകണ്ട് വഷളാക്കിയിട്ടും കര്‍ദിനാളിനെതിരെയുള്ള
ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനുള്ള ചുമതല മാര്‍ എടയന്ത്രത്തിനും തന്നെ
നല്‍കാനുള്ള മഹാമനസ്കതയും കര്‍ദ്ദിനാള്‍ ആലഞ്ചേരി അംഗീകരിച്ചു. വൈദിക
സമിതിയുടെ സമ്മര്‍ദ്ദമായിരുന്നു ഇതിനു പിന്നില്‍. തന്നെ പിന്നില്‍ നിന്നും
കുത്താനുള്ള ആയുധമാണ് ആ തീരുമാനമെന്ന് കാര്യങ്ങള്‍ വഷളായപ്പോഴാണഅ അദ്ദേഹം
തിരിച്ചറിഞ്ഞത്.
സഭയിലെ സ്വത്തുക്കളുടെ പരമാധികാരി കനോനിക നിയമം പ്രകാരം മെത്രാനാണ്.
ഹൈക്കോടതിയില്‍ കേസ് വാദത്തിന് വന്നപ്പോള്‍ ഹാജരായ അഭിഭാഷകനാണ് കേസ്
ഇത്രയും വഷളാക്കാന്‍ കാരണമായത്. 'പരമാധികാരി' എന്ന പ്രയോഗത്തെ ചോദ്യം ചെയ്ത
ജഡ്ജി കമാല്‍ പാഷ അദ്ദേഹത്തെ 'രാജാവാണോ' എന്ന ചോദ്യം ചോദിച്ചപ്പോള്‍ അതെ
എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഈ ഉത്തരമാണ് സ്വതവേ മുന്‍കോപിയായ ജഡ്ജി
കമാല്‍ പാഷയെ ചൊടിപ്പിച്ചത്. 'രാജാവ്' എന്ന പ്രയോഗത്തിന്റെ പ്രസക്തി
മനസിലാക്കി കൊടുക്കാന്‍ അഭിഭാഷകനു കഴിഞ്ഞില്ല.
മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന 80 അംഗ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗമാണ്
മാര്‍ ആലഞ്ചേരി. ഈ കര്‍ദ്ദിനാള്‍ അറിയപ്പെടുന്നത് സഭയുടെ 'രാജകുമാരന്മാര്'
എന്നാണ്. കാനോനിക നിയമപ്രകാരമുള്ള ആ പ്രയോഗത്തെയാണ് അഭിഭാഷകന്റെ അക്രൈസ്തവനായ ജഡ്ജി കമാല്‍ പാഷയോട് പറഞ്ഞത്. ഭൂമി ത്ട്ടിപ്പു കേസില്‍
കാനോനിക നിയമത്തിനു പ്രസക്തിയെല്ലെന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം
അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷിക്കാനാണ്
ഹൈക്കോടതി ഉത്തരവിട്ടത്. എറണാകുളം സെന്‍ട്രല്‍ പോലീസ് അദ്ദേഹത്തിനും മറ്റു
മൂന്നു പേര്ക്കുമെതിരെഎഫ്.ഐ.ആര്. തയ്യാറാക്കി. ഐ.പി.സി420 നേട്ടത്തിനായി
വഞ്ചന, 402 വിശ്വാസവഞ്ചന, 406 ചതി, 120 ഗൂഢാലോചന തുടങ്ങിയ ക്രിമിനല്‍
കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
സഹായ മെത്രാന് എടയന്ത്രത്തിനെ കേസിന്റെ എല്ലാ ചുമതലകളില്‍ നിന്നും
ഒഴിവാക്കി. ഈ ഞായറാഴ്ച കാക്കനാട്ട് സമ്പൂര്‍ണ്ണ മെത്രാന് സിനഡ്
കൂടുന്നുണ്ട്. ഭൂരിപക്ഷം മെത്രാന്മാരും ഈ വിഷയത്തില്‍
കര്ദ്ദിനാളിനൊപ്പമാണ്.
ഇതിനിടെ, കര്ദ്ദാനാളിനുവേണ്ടി വാദിച്ച അഭിഭാഷകനില്‍ നിന്ന് വക്കാലത്ത്
മാറ്റി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി. സിംഗിള്‍
ബഞ്ച് വിധിക്കെതിരെയുള്ള അപ്പീലില്‍ വെള്ളിയാഴ്ച അദ്ദേഹമായിരിക്കും
ഹാജരാക്കുക.
കര്‍ദ്ദിനാളിനെ പുകച്ചു പുറത്തു ചാടിക്കാന്‍ ഏതാനും ആത്മായരെ കൂട്ടു
പിടിച്ച് ചില വൈദികര്‍ നടത്തുന്ന പൊറോട്ടു നാടകത്തിന്റെമുഖം മൂടി
പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. വൈദികരാകുന്ന ഏതൊരു വ്യക്തിയും എടുക്കുന്ന
വ്രതങ്ങളായ ദാരിദ്രം, ബ്രഹ്മചര്യം, അനുസരണം ഈ മൂന്നുകാര്യങ്ങള്‍
കാറ്റിപ്പറത്തുന്ന കാഴ്ചകളാണ് മാധ്യമങ്ങളിലൂടെ കണ്ടുവരുന്നത്. ബ്രഹ്മചര്യം
മുഖം മൂടിയാക്കിയ ചില റോബിന്മാര് ദാരിദ്ര്യം എന്ന വ്രതം പണ്ടേ
മറന്നവരാണ്. ഇപ്പോഴിതാ 'അനുസണ' എന്ന വ്രതം പരസ്യമായി കാറ്റില്‍ പറത്തി
തങ്ങള്‍ ധിക്കാരികളാണെന്നു തെളിയിച്ചിരിക്കുന്നു.
മെത്രാന്മാരും വൈദികരും ചേര്‍ന്ന് തുറന്നുവിട്ട ഭൂമി വിവാദം എന്ന ഭൂതം
വിശ്വാസികളില്‍ ആദ്യം അങ്കലാപ്പ് ഉണ്ടാക്കിയെങ്കിലും പിന്നീട് നിജസ്ഥിതി
പുറത്തു വന്നപ്പോള്‍ വിശ്വാസികള്‍ ഒറ്റക്കെട്ടായി വലിയ പിതാവിനെ
പിന്തുണയ്ക്കുകയാണ്. സോഷ്യല്‍ മീഡിയകളെല്ലാം മാര്‍ ആലഞ്ചേരിയെ
പിന്തുണച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു.
ഇതിനിടെ, ചില രാഷ്ട്രീയ പ്രവര്‍ത്തകരും മാര്‍ ആലഞ്ചേരിയെ പരസ്യമായി
പിന്തുണച്ചു. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ തോമസ് വാഴക്കന്,
പി.സി.ജോര്‍ജ് എം.എല്‍.എ. എന്നിവരാണ് വിമത വിഭാഗത്തെ രൂക്ഷമായി
വിമര്‍ശിച്ചുകൊണ്ടും കര്‍ദ്ദിനാളിനെ അനുകൂലിച്ചുകൊണ്ടും രംഗത്തെത്തിയത്. സഭ
ഏതാനും വൈദികരല്ല, വിശ്വാസികളാണ് സഭയുടെ ശക്തിയും അടിത്തറയുമെന്ന് ജോസഫ്
വാഴക്കന് പറഞ്ഞു. സഭാ പിതാവിനെ ബഹുമാനിക്കാത്ത വൈദികര്‍ക്ക് അവരവരുടെ
ഇടവകകളില്‍ തന്നെതിരിച്ചടി ലഭിക്കുമെന്നും റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍
ഏതെങ്കിലുമൊരു സാധാരണക്കാരനു പറ്റിയ പിഴവെ ഇവിടെയും
സംഭവിച്ചിട്ടുള്ളൂവെന്നും വാഴക്കന് അഭിപ്രായപ്പെട്ടു. തെറ്റ് പറ്റിയാല്‍
അത് പരിഹരിക്കാന്‍ സഭയില്‍ സംവിധാനമുണ്ട്. അല്ലാതെ തെരുവിലിറങ്ങുകയല്ല
വേണ്ടത്.
അതേ സമയം ഇടനിലക്കാരന് സാജു വര്‍ഗീസ്, ഫാരിസ് മുഹമ്മദിന്റെ റിയല്‍
എസ്റ്റേറ്റ് ലോബിയുടെ കണ്ണിയാണെന്ന വാദവുമായാണ് പി.സി.ജോര്‍ജ് രംഗത്ത്
വന്നിട്ടുള്ളത്.
സാജു വര്‍ഗീസ് കുന്നേല്‍ കുമളി സ്വദേശിയാണ്. കര്‍ദ്ദിനാളിനു പറ്റിയത് സത്യം
തുറന്നു പറയുന്നതിലുള്ള പിഴവാണ്. അദ്ദേഹം പരിശുദ്ധനായ പിതാവാണ്.
വീഴ്ചപറ്റിയാല്‍ ക്ഷമിക്കാന്‍ പറയുന്നത് വൈദികര്‍ ക്ഷമിക്കുകയല്ലെ വേണ്ടത്.
താനാണെ ഒന്നല്ല എഴുപതു തവണ ക്ഷമിക്കുമെന്നും പിസി പറയുന്നു.
ഇതിനിടെ, മലയാറ്റൂര്‍ കുരിശുമലറെക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്പ്രമുഖ
രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ജയശങ്കറുടെ പരാമര്‍ശവും
ശ്രദ്ധേയമാണ്.അദ്ദേഹത്തിന്റെ മരണത്തിനു പിന്നില്‍ ചില ക്വാറി
ലോബികളാകാമെന്നു ജയശങ്കര്‍ ആരോപിക്കുന്നു.ചില അനധികൃത കരിങ്കല്‍
ക്വാറികള്‍ക്കെതിരെ ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ സമരം
നടത്തി പൂട്ടിച്ചിരുന്നു.
ഈകേസും കൂടി പാവം കര്ദ്ദിനാളിന്റെതലയില് കെട്ടിവയ്ക്കുന്ന രീതിയിലുള്ള പ്രചാരമാണ് ചില വൈദികര്‍ നടത്തിവരുന്നത്.
കുത്തേറ്റു മരിച്ച ഫാ. തേലക്കാട്ടിലിന്റെ സംസ്ക്കാര ചടങ്ങിനു മുമ്പായി
നടത്തിയ പ്രസംഗത്തില്‍ ജോണിക്കു പ്രാര്‍ത്ഥനാ മനോഭാവത്തില്‍ മാപ്പു
നല്കാന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തിരുന്നു. ജോണിയോടു
ക്ഷമിക്കാന്‍ ഫാ. തേലക്കാട്ടിന്റെ കുടുംബങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും
കഴിയാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ജോണിയുടെ കുടുംബം പ്രത്യാശയോടെ
ജീവിക്കാന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കുക. ഇതായിരുന്നു അദ്ദേഹം നടത്തിയ
പ്രസംഗത്തിന്റെ ഉള്ളടക്കം. എന്നാല്‍ ഈ കൊലപാതകത്തെ എത്ര മനോഹരമായാണ്
സ്ക്രിപ്റ്റ് തയ്യാറാക്കിയാണു വിമത വൈദികര്‍ മാര്‍ ആലഞ്ചേരിക്കെതിരെ
ഉപയോഗിച്ചത്?
ഭൂമി ഇടപാട് എറണാകുളം രൂപതയുടെ ആഭ്യന്തര പ്രശ്നം മാത്രമാണ്, അത് സഭയുടെ
ആകമാന പ്രശ്നമല്ല. അതിനായി കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്ന്
ആവശ്യപ്പെടുന്നത് ശുദ്ധ ഭോഷ്ക്ക് എന്നതല്ലാതെ എന്തു പറയാന്‍ . എറണാകുളം
ചങ്ങനാശ്ശേരി അതിരൂപതകളുടെ താന്‍പ്രമാണിത്വം കാട്ടാനുള്ളതല്ല ആകമാന സീറോ
മലബാര്‍ കത്തോലിക്കാസഭ. കര്‍ദ്ദിനാളിനെ മാറ്റാനുള്ള തീരുമാനമെടുക്കാന്‍
സിനഡിനും കഴിയുകയില്ല. അങ്ങനെ ഒരു ചര്‍ച്ച അജണ്ടയില്‍പോലും വരില്ല. മറിച്ച്
വിമത വൈദികര്‍ സഹായ മെത്രാന്മാര് എന്നിവര്‍ക്കെതിരെ സമ്പൂര്‍ണ്ണ
സിനഡില്രൂക്ഷ വിമര്‍ശനമുയര്‍ന്നേക്കാം.സഭയെ തകര്‍ക്കാന്‍ ഒരുമ്പിട്ടറങ്ങിയ
വൈദികരെയും ചില ആത്മായരെയും സമൂഹമാധ്യമങ്ങളില്‍ കൂട്ടായി
ആക്രമിച്ചുകൊണ്ടിരിക്കുകയാണ് വിശ്വാസികള്‍.
ഭൂമി വിവാദമുയര്‍ത്തി ശബ്ദ കോലാഹലങ്ങള്‍ നടത്തിയവര്‍ പലരും
മാളത്തിലൊളിച്ചു. ഇതിലുണ്ടായിരുന്ന പലരും കൂടുമാറി കര്‍ദ്ദിനാളിനു
വിധേയത്വം ചെയ്തതും വിമതവിഭാഗത്തെ വെട്ടിലാക്കിയിരിക്കുകയാണ്. അല്ലെങ്കില്‍
തന്നെ എന്തിനായിരുന്നു ഈ പൊറോട്ട് നാടകം.
With the spreading of Hinduism worldwide, a nun in Warsaw, Poland, filed a case against ISKCON (International Society for Krishna Consciousness)
With the spreading of Hinduism worldwide, a nun in Warsaw, Poland, filed a case against ISKCON (International Society for Krishna Consciousness). The case came up in court.
The nun remarked that ISKCON was spreading its activities and gaining followers in Poland. She wanted ISKCON banned because its followers were glorifying a character called ‘Krishna’ “who had loose morals,” having married 16,000 women called Gopis.
The ISKCON defendant requested the Judge: “Please ask the nun to repeat the oath she took when she was ordained as a nun.”
The Judge asked the nun to recite the oath loudly. She would not. The ISKCON man asked permission if he could read out the oath for the nun.
“Go ahead,” said the judge. The oath said in effect that the nun is married to Jesus Christ.
The ISKCON man said, “Your Lordship! Lord Krishna is alleged to have ‘married’ 16,000 women only. There are more than a million nuns who assert that they are married to Jesus Christ. Between the two, Krishna and Jesus Christ, who has a loose character? And what about the nuns?”
ആടുകള്‍ പലതരം. മുട്ടാട്, പെണ്ണാട്, കുഞ്ഞാട്.
മുട്ടാടുകള്‍ പ്രശ്നക്കാര്‍ തന്നെ, ഇവന്മാരെ പുരോഹിതര്‍ക്ക് താല്പര്യം ഇല്ല. എല്ലാ അവനും എറ്റു പറയുന്നത് ഒരേ പാപം. കേട്ടു മടുത്ത് ഇവന്മാരോട് പറയും ഇനി മുതല്‍ ‘ഞാന്‍ പ്ലാവില പെറുക്കി’ എന്ന് പറഞ്ഞാല്‍ മതി എന്ന്. മിടുക്കന്മാര് പ്ലാവിന് കൊമ്പ് വെട്ടി കൊടുത്തു സ്ഥലം വിടും. പിന്നെ ആണ് പെണ്ണാട്കള് മേയുവാന്‍ ഇറങ്ങുന്നത്. ഇഷ്ടം പോലെ പ്ലാവില. കറക്കലും, പിഴിച്ചിലും തിരുമാലും എക്സ്ട്രാ. ഇടക്കിടെ മേമേ എന്ന് കരയും എന്നത് മാത്രം.തീറ്റ കഴിഞ്ഞു കൊന്തയും തിരുമി വീട്ടില്‍ പോകും. എന്നെ കണ്ടാല്‍ കിണ്ണം കട്ടവന് എന്ന് തോന്നുമോ എന്ന മട്ടില്‍. പക്ഷെ കുഞ്ഞാടുകളുടെ കാര്യം കഷ്ടം തന്നെ.കറവ, പിന്നെ കശാപ്പ് .
ദൈവമില്ല. പ്രപഞ്ചത്തെ ആരും സൃഷ്ടിച്ചതല്ല, വിധി എന്നൊന്നില്ല, സ്വര്‍ഗ്ഗ നരകങ്ങളില്ല. പുനര്‍ജ്ജന്മവുമില്ല. അത്ഭുതകരമായ ഈ പ്രപഞ്ചത്തിലെ ജീവിതം ഒറ്റത്തവണയേയുള്ളൂ, അതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.
Stephen Hawkins.
കര്‍ദിനാള്‍, കാതോലിക്ക, മെത്രാന്, കത്തനാര്- ഇവര്‍ക്ക് എല്ലാം ഇ സത്യം അറിയാം,ചുരുക്കം ചില മുട്ടാടുകള്ക്കും. അതാണ് ഏതു നീചതയും കാണിക്കാന്‍ അവര്‍ക്ക് മടി ഇല്ലാത്തതു
-നാരദന്