Image

തോറ്റുപോയ നിസ്സഹായന്റെ പിടിച്ചു നില്‍ക്കാനുള്ള വാചകമടിയാണ് രാഹുലിന്റേതെന്നു മന്ത്രി നിര്‍മല സീതാരാമന്‍

Published on 18 March, 2018
തോറ്റുപോയ നിസ്സഹായന്റെ പിടിച്ചു നില്‍ക്കാനുള്ള വാചകമടിയാണ് രാഹുലിന്റേതെന്നു മന്ത്രി നിര്‍മല സീതാരാമന്‍
പരാജയത്തിന്റെ പടുകുഴയില്‍ വീണവന്റെ ബോധം നഷ്ടപ്പെട്ടുള്ള വിലാപമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതെന്നു കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. എഐസിസി പ്ലീനറി സമ്മേളനത്തില്‍ ബിജെപിക്കെതിരെ രാഹുല്‍ നടത്തിയ ആക്രമണത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. കോണ്‍ഗ്രസ് എന്നുമുതലാണ് ജുഡീഷറിയുടെ സംരക്ഷകനായതെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു. തനിക്കെതിരായ കോടതി വിധിയുടെ പേരില്‍ ഇന്ദിരാ ഗാന്ധി എന്താണ് ചെയ്തതെന്ന് ഓര്‍മിപ്പിക്കേണ്ടതുണ്ടോയെന്നും അവര്‍ ചോദിച്ചു. 1988-ല്‍ രാജീവ് ഗാന്ധി പ്രസ് ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. അന്ന് എത്ര കേസുകളാണു മാധ്യമങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്തത്? ഇന്ദിരാ ഗാന്ധി മാധ്യമങ്ങളെ നിരോധിച്ചു. അവരുടെ മകനും ചെറുമകനും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക