Image

`വയല്‍ക്കിളി' നേതാവ്‌ സുരേഷ്‌ കീഴാറ്റൂറിന്റെ വീടിന്‌ നേരെ ആക്രമണം

Published on 22 March, 2018
`വയല്‍ക്കിളി' നേതാവ്‌ സുരേഷ്‌ കീഴാറ്റൂറിന്റെ വീടിന്‌ നേരെ ആക്രമണം
കണ്ണൂര്‍: കീഴാറ്റൂരിലെ `വയല്‍ക്കിളി' നേതാവ്‌ സുരേഷ്‌ കീഴാറ്റൂരിന്റെ വീടിനു നേരെ അക്രമണം നടത്തിയതിന്‌ പിന്നില്‍ ആര്‍.എസ്‌.എസ്‌ ആണെന്ന്‌ സി.പി.ഐ.എം. ആര്‍.എസ്‌.എസ്‌ കലാപത്തിന്‌ ആസൂത്രണം നടത്തുവെന്നും സി.പി.ഐ.എം നേതാവ്‌ എം.വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ സി.പി.ഐ.എമ്മിന്റെ ആരോപണം നിഷേധിച്ച്‌ ബി.ജെ.പി രംഗത്തെത്തി. തങ്ങള്‍ സമരത്തിനൊപ്പമാണെന്നും സന്തോഷ്‌ കീഴാറ്റൂരിന്റെ വീട്‌ അക്രമിച്ചിട്ടില്ല എന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ്‌ റോഡ്‌ നിര്‍മിക്കുന്നതിനെതിരെ കര്‍ഷക സമരം നടത്തുന്ന `വയല്‍ക്കിളി' നേതാവ്‌ സുരേഷ്‌ കീഴാറ്റൂരിന്റെ വീടിനു നേരെ്‌ ഇന്ന്‌ പുലര്‍ച്ചെയാണ്‌ അക്രമമുണ്ടായത്‌. ബൈക്കിലെത്തിയ ചിലരാണ്‌ കല്ലെറിഞ്ഞെതെന്ന്‌ പൊലീസ്‌ അറിയിച്ചു. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

സുരേഷും കുടുംബവും വീട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ്‌ സംഭവം. കല്ലേറുണ്ടായ ഉടന്‍ സുരേഷ്‌ പൊലീസിനെ വിവരമറിയിക്കുയയിരുന്നു. എന്നാല്‍ പൊലീസ്‌ സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

വയല്‍കിളികള്‍ക്ക്‌ പിന്നാലെ സി.പി.ഐ.എമ്മും സമരരംഗത്ത്‌ എത്തിയതോടെ കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യതയെന്ന്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌. ഇരുവിഭാഗവും സമരപരിപാടി ശക്തിപ്രകടനത്തിനുളള വേദിയാക്കി മാറ്റുമെന്ന്‌ ഉറപ്പായതോടെയാണ്‌ പ്രദേശത്ത്‌ നാളെ മുതല്‍ കനത്ത സുരക്ഷയൊരുക്കാന്‍ ജില്ലാ പോലീസ്‌ മേധാവി നിര്‍ദേശം നല്‍കിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക