Image

ടോര്‍ച്ച്‌ വെട്ടത്തില്‍ ഓപ്പറേഷന്‌ വിധേയയായ സ്‌ത്രീ മരിച്ചു: സംഭവം ബീഹാറില്‍

Published on 22 March, 2018
ടോര്‍ച്ച്‌ വെട്ടത്തില്‍ ഓപ്പറേഷന്‌ വിധേയയായ സ്‌ത്രീ മരിച്ചു: സംഭവം ബീഹാറില്‍

പാറ്റ്‌ന: വൈദ്യുതിയുടെ അഭാവത്തില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ബീഹാറിലെ ആശുപത്രിയില്‍ ഓപ്പറേഷന്‌ വിധേയയായ സ്‌ത്രീ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ യുവതി മരണപ്പെട്ടത്‌. മാര്‍ച്ച്‌ 19 ാം തിയതിയായിരുന്നു യുവതിയുടെ ഓപ്പറേഷന്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടത്തുന്ന വീഡിയോ വാര്‍ത്തയായത്‌. ബീഹാറിലെ സഹരാസയിലുള്ള സര്‍ദാര്‍ ആശുപത്രിയിലായിരുന്നു സംഭവം.

ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതുമായിരുന്നു വീഡിയോ. ടോര്‍ച്ചിന്റേയും മൊബൈല്‍ ഫോണിന്റേയും വെളിച്ചത്തിലായിരുന്നു ഓപ്പറേഷന്‍ നടത്തിയത്‌.

എന്നാല്‍ യുവതിക്ക്‌ നല്‍കിയ ചികിത്സയില്‍ തങ്ങള്‍ തൃപ്‌തരായിരുന്നില്ലെന്ന്‌ ബന്ധുക്കള്‍ പറയുന്നു. അതുകൊണ്ട്‌ തന്നെ യുവതിയെ പിന്നീട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവര്‍ സുരക്ഷിതയാണെന്നും രണ്ട്‌ ദിവസം കൂടി കാത്തുനില്‍ക്കണം എന്നുമായിരുന്നു അവര്‍ പറഞ്ഞത്‌.

പിന്നെ പെട്ടെന്നാണ്‌ പാറ്റ്‌നയിലെ ആശുപത്രിയിലേക്ക്‌ മാറ്റണമെന്ന്‌ അവര്‍ പറയുന്നത്‌. എല്ലുപൊട്ടിയിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടെന്നും പറഞ്ഞു. അങ്ങനെയാണ്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റുന്നത്‌. -ബന്ധുക്കള്‍ പറയുന്നു.

യുവതിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ വൈദ്യുതിയില്ലാത്തത്‌ പരിഗണിക്കാതെ തന്നെ ഡോക്ടര്‍ ഓപ്പറേഷന്‌ നിര്‍ദേശിക്കുകയായിരുന്നുവെന്നായിരുന്നു ലോക്കല്‍ ന്യൂസ്‌ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്‌. ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനം ഇല്ലാത്തതുകൊണ്ട്‌ മൊബൈലിന്റേയും ടോര്‍ച്ചിന്റേയും വെട്ടത്തില്‍ ഓപ്പറേഷന്‍ നടത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക