Image

അപ്പുകുട്ടന്‍ പിള്ള ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു

Published on 27 March, 2018
അപ്പുകുട്ടന്‍ പിള്ള  ഫൊക്കാന നാഷണല്‍ കമ്മിറ്റി  അംഗമായി മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി പ്രമുഖ നടനും സാംസകാരിക സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമായ അപ്പുകുട്ടന്‍ പിള്ള മത്സരിക്കുന്നു.

ആര്‍.വി.പി ആയി മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ശബരി നായര്‍ ആര്‍.വി.പി ആയി മത്സര രംഗത്തു വന്നതിനാല്‍നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആര്‍.വി.പി ആയി ശബരി നായരും നാഷണല്‍ കമ്മിറ്റിയിലേക്കു അപ്പുക്കൂട്ടന്‍ പിള്ളയും വരുന്നത് സംഘടനക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് പരഞ്ഞു. കറകളഞ്ഞ വ്യക്തിത്വത്തിനുടമകാണു ഇരവരും. കലാ സാംസ്‌കാരിക രംഗങ്ങളില്‍ മികവു തെളിയിച്ചവര്‍. അവരുടെ സേവനം സമൂഹത്തിനു തുടര്‍ന്നും ലഭിക്കുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്-ലീലാ മാരേട്ട് പറഞ്ഞു

ഗണേഷ് നായരുടെ സംവിധാനത്തില്‍ അമേരിക്കയില്‍ ചിത്രികരണം പൂര്‍ത്തിയാക്കിയ ' അവര്‍ക്കൊപ്പം' സിനിമയുടെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളാണ് ഫൊക്കാനയിലെ മുതിര്‍ന്ന അംഗവും കൂടിയായ അപ്പുകുട്ടന്‍ പിള്ള. മികച്ച നാടക നടനും ഓട്ടന്‍തുള്ളല്‍, തകില്‍ വാദ്യം, ചെണ്ട വാദ്യം തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. 1982 ഇല്‍ ഫൊക്കാനയുടെ ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ കണ്‍വെന്‍ഷനിലെ പ്രധാന സംഘടകരില്‍ ഒരാളായിരുന്ന അപ്പുക്കുട്ടന്‍ പിള്ള കെ.സി.എ.എന്‍.എ യുടെ ആഭിമുഖ്യത്തില്‍ കൊളംബിയ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ എന്‍.എം. പിള്ളയുടെ ഗറില്ലാ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു.

പി.ടി.എസ്.ടി എന്ന രോഗാവസ്ഥയിലുള്ളവരുടെ കഥ പറയുന്ന ' അവര്‍ക്കൊപ്പം' എന്ന സിനിമ ഇത്തരം പ്രതിസന്ധികളുടെ കടന്നുപോകുന്ന മൂന്നു കുടുംബങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അതിലൊരു കുടുംബത്തെ യഥാര്‍ഥത്തില് അവതരിപ്പക്കുന്നതു അപ്പുകുട്ടന്‍ പിള്ളയുടെ തന്നെ കുടുംബമാണ്. ന്യൂ യോര്‍ക്കില്‍ നഴ്‌സിംഗ് സുപ്രണ്ട് ആയി വിരമിച്ച അദ്ധേഹത്തിന്റെ ഭാര്യ രാജമ്മ പിള്ളയും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മകളും അമേരിക്കയിലെമലയാളി വനിതാ പോലീസ് ഓഫീസറുമായ (ന്യൂയോര്‍ക്ക് പോലീസ്) ബിനു പിള്ളയും പോലീസ് ഉദ്യോഗസ്ഥനുമായ ഭര്‍ത്താവും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് .

സ്വന്തമായി 'പ്രതിഭ' എന്ന ഇവന്റ് മാനേജ്മന്റ് കമ്പനിയുള്ള അദ്ദേഹം ആദ്യ കാലങ്ങളില്‍ അമേരിക്കയില്‍ സിനിമ-മിമിക്രി താരങ്ങളെ കൊണ്ടുവന്നുസ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും താരങ്ങളെ കൊണ്ടുവരുന്നു. യശഃശരീരനായ ആബേല്‍ അച്ഛനെ അമേരിക്കയില്‍ ആദ്യം കൊണ്ടുവന്നതും ഇദ്ദേഹമാണ്.

കാഞ്ചിപുരത്തെ കല്യാണം, സ്വര്‍ണം,, മുല്ലമൊട്ടും മുന്തിരിച്ചാറും, എന്നീ മലയാളം സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹം കാഞ്ചിപുരത്തെ കല്യാണത്തില്‍ ജ്യോതിഷന്റെ വേഷം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരുന്നു.

കഴിഞ്ഞ 32 വര്‍ഷമായി ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിമുള്ള കുറഞ്ഞത് പത്തു സ്റ്റേജുകളില്‍ വീതമെങ്കിലും ഓണക്കാലത്തെ മാവേലിവേഷം അപ്പുക്കുട്ടന്‍ പിള്ളയ്ക്കു സ്വന്തമാണ്. കേരളം കള്‍ച്ചറല്‍ അസോസിയേഷനു വേണ്ടി ഏതാണ്ട് 14 പേരെ ചെണ്ട വാദ്യം പഠിപ്പിക്കുന്നു.

കേരള അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.എ.എന്‍ . എ.) സ്ഥാപക അംഗങ്ങളില്‍ ഒരാളായ അദ്ദേഹംരണ്ടു തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നായര്‍ ബെനെവെലെന്റ് അസോസിയേഷന്‍ (എന്‍.ബി.എ.) ന്യൂയോര്‍ക്കിന്റെ സ്ഥാപക അംഗംകൂടിയായ അദ്ദേഹം എന്‍..ബി.എ.യുടെ ഇപ്പോള്‍ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റുമാണ്.

1974 ഇല്‍ അമേരിക്കയില്‍ കുടിയേറിയ മാവേലിക്കര സ്വദേശിയായ ഇദ്ദേഹം
യുണൈറ്റഡ്സ്റ്റേറ്റ് പോസ്റ്റല്‍ സര്‍വീസ് (യൂ.എസ്.പി.എസ്) ല്‍ സൂപ്പര്‍വൈസര്‍ ആയി വിരമിച്ച അപ്പുകുട്ടന്‍ പിള്ള ഒരു മികച്ച കലാകാരനെന്നതിലുപരി നല്ല സംഘാടകന്‍ കൂടിയാണ്.

ഡോ. ബിന്ദു പിള്ള (ഫിസിഷ്യന്‍), ഇന്ദു പിള്ള (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍) എന്നിവര്‍ മറ്റു മക്കളാണ്.

(ഫ്രാന്‍സിസ് തടത്തിലിന്റെ റിപ്പോര്‍ട്ടോടെ)
Join WhatsApp News
tarson antony 2018-03-27 15:18:33
ദേ, മൈക്ക് വിഴുങ്ങി വീണ്ടും! ഈ മൈക്ക് എപ്പോഴും കൂടെ കൊണ്ട് നടക്കാറുണ്ടോ? ഇപ്പൊ എവിടെയാ ? ലവടയോ ലിവടയോ? 
മൈക്കിൾ 2018-03-27 23:23:35
അഥവാ മൈക്ക് വിഴുങ്ങിയാൽ  ഹൈമിലിക്ക് മനൂവർ ഉപയോഗിച്ച് പുറത്തെടുക്കാം. പുക്കിളിന്റെ താഴെ കൈ ചുരുട്ടി മെപ്പോട്ട് സമ്മർദ്ദം ചെലുത്തിയാൽ സംഗതി പുറത്തേക്ക് വരും .  ഇദ്ദേഹത്തിന്റെ മൈക്ക് പിടിച്ചിട്ടുള്ള ഇരുപ്പ് കണ്ടിട്ട് വിഴുങ്ങുന്ന മട്ടാണ് കാണുന്നത് . ആരെങ്കിലും കൈ ചുരുട്ടി തയാറായി നിന്നോളു


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക