Image

മോര്‍ഫിംഗ്‌ കേസ്‌; മുഖ്യപ്രതി ബിബീഷിനെ പൊലീസ്‌ കസ്റ്റഡിയില്‍വിട്ടു

Published on 06 April, 2018
മോര്‍ഫിംഗ്‌ കേസ്‌; മുഖ്യപ്രതി ബിബീഷിനെ പൊലീസ്‌ കസ്റ്റഡിയില്‍വിട്ടു

വടകരയില്‍ സ്‌ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതിയായ വീഡിയോ എഡിറ്റര്‍ ബിബീഷിനെ രണ്ടു ദിവസം പോലീസ്‌ കസ്റ്റഡിയില്‍വിട്ടു. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ നടപടി.

കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബിബീഷിനെ ഇടുക്കി മുരിക്കാശ്ശേരി രാജമുടിയില്‍നിന്നുമാണ്‌ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്റ്റുചെയ്‌തത്‌. വടകര സദയം ഷൂട്ട്‌ ആന്റ്‌ എഡിറ്റ്‌ സ്റ്റുഡിയോയിലെ ജീവനക്കാരനായ ബിബീഷ്‌ വിവാഹ വീഡിയോകളില്‍നിന്നു ചിത്രങ്ങളെടുത്ത്‌ മോര്‍ഫിംഗ്‌ നടത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക