Image

ദളിത് സംഘടനകളുടെ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ യുവാവിനെ വെടിവെച്ചു കൊന്നു

Published on 08 April, 2018
ദളിത് സംഘടനകളുടെ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ യുവാവിനെ വെടിവെച്ചു കൊന്നു
ദളിത് സംഘടനകളുടെ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ശോഭാപൂര്‍ ഗ്രാമത്തിലെ യുവ ദളിത് നേതാവ് ഗോപി പര്യയാണ് (28) കൊല്ലപ്പെട്ടത്. ഇയാളെ ഒന്നാം പേരുകാരനാക്കി സംഘപരിവാര്‍ പുറത്തിറക്കിയ ഹിറ്റ്‌ലിസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തിലെ ദളിത് യുവാക്കള്‍ പാലായനം ചെയ്യുകയാണ്.

അതേസമയം ഏപ്രില്‍ 14ന് ദളിതര്‍ ആഘോഷിക്കാനിരിക്കുന്ന അംബേദ്ക്കര്‍ ജയന്തി അലങ്കോലമാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമായാണ് കൊലപതാകമെന്നു സംശയിക്കുന്നു. എന്തുവന്നാലും അംബേദ്ക്കര്‍ ജയന്തി ആഘോഷിക്കുമെന്നു പ്രഖ്യാപിച്ച മീററ്റിലെ ദളിതര്‍ ഭീഷണിക്കു മുന്നില്‍ കീഴടങ്ങില്ലെന്നു വ്യക്തമാക്കി. 

നേരത്തെ ഗോപി പര്യയെ ദളിത് ബന്ദിലെ അക്രമകാരിയെന്ന് ആരോപിച്ചു സംഘപരിവാര്‍ പുറത്തിറക്കിയ ഹിറ്റ്‌ലിസ്റ്റ് വന്‍ വിവാദമായിരുന്നു. ഈ ലിസ്റ്റടക്കം ഉള്‍പ്പെടുത്തി പോലീസിന് പരാതി നല്‍കിയിരിക്കുകയാണ് ഗ്രാമവാസികള്‍. ഇനിയും തങ്ങള്‍ക്കുനേരെ സംഘപരിവാര്‍ ആക്രണമങ്ങള്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് ഗ്രാമത്തിലെ ദളിത് സമൂഹം. കൊലപാതകം തങ്ങള്‍ക്കുള്ള സവര്‍ണ്ണരുടെ 'സന്ദേശ'മാണെന്നും അവര്‍ പറഞ്ഞു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക