യാക്കോബായ വിഭാഗത്തിന് മേധാവിത്വമുള്ള ഇടവകയില്‍ ഓര്‍ത്തഡോക്‌സ്
വിഭാഗത്തിന് അനുകൂലമായി കോടതിവിധി ഉണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് വയോധികന്റെ മൃതദേഹം സംസ്‌കരിക്കാനാകാതെ ആറുനാള്‍. പിറവം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിലെ യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് മൃതദേഹം സംസ്‌കരിക്കാനാകാത്ത സാഹചര്യമുണ്ടാക്കിയിരിക്കുന്നത്. വ്യാഴാഴ്ച അന്തരിച്ച 89കാരനായ സി.ജെ.പൈലിയുടെ മൃതദേഹം പള്ളിയില്‍ കൊണ്ടുവന്ന ശേഷം തര്‍ക്കത്തെ തുടര്‍ന്ന് തിരികെ കൊണ്ടുപോവുകയായിരുന്നു. കോടതിവിധി പ്രകാരം ഓര്‍ത്തഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്ന് പൈലിയുടെ കുടുംബം ആവശ്യപ്പെടുമ്പോള്‍ പള്ളിയുടെ കീഴ്‌വഴക്കങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം.
കാലാകാലങ്ങളായി പള്ളി യാക്കോബായ വിഭാഗക്കാരുടെ കീഴിലാണെന്നും ഇടവകയിലെ 90 ശതമാനം അംഗങ്ങളും യാക്കോബായ വിഭാഗത്തില്‍ പെടുന്നവരാണെന്നും ഇടവക അംഗമായ ഫാദര്‍ ജോര്‍ജ് എം. വടാത്ത് പറയുന്നു. 'അന്തരിച്ച പൈലി ആശുപത്രിയിലായപ്പോള്‍ ഞാന്‍ പോയിരുന്നു. സ്ഥിതി ഗുരുതരമാണെന്നറിഞ്ഞപ്പോള്‍ അന്ത്യശുശ്രൂഷകള്‍ ചെയ്തിരുന്നു. അദ്ദേഹം അന്തരിച്ചപ്പോള്‍ മകന്‍ ജോണ്‍സണ്‍ എന്നോടും ഇടവക വികാരിയോടും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് വീട്ടില്‍ ചെല്ലുമ്പോള്‍ എതിര്‍ വിഭാഗത്തിലെ വികാരി കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണ് കണ്ടത്. എങ്കിലും ഞങ്ങള്‍ അതില്‍ പങ്കുകൊണ്ടു. പക്ഷേ, പള്ളിയ്ക്കകത്തെ ചടങ്ങുകളില്‍ ഓര്‍ഡോക്‌സ് വികാരി നേതൃത്വം കൊടുക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തോട് യോജിക്കാനാകില്ല. അത് പള്ളി കീഴ്‌വഴക്കങ്ങള്‍ക്ക് എതിരാണ്', ഫാ. ജോര്‍ജ് പറഞ്ഞു. 'ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. പള്ളിക്കേസുകള്‍ക്കായി പ്രത്യേക കോടതി ഉള്ളതാണ്. എന്നാല്‍, ഞങ്ങളുടെ ആ വാദം എന്തുകൊണ്ടോ അംഗീകരിക്കപ്പെട്ടില്ല. ജൂണിലാണ് ഇനി കേസ് പരിഗണിക്കുന്നത്. ആ വിധി വന്നശേഷം എന്തുവേണമെന്ന് തീരുമാനിക്കാം. കഴിഞ്ഞ ദിവസം കോടതിവിധി പ്രകാരം പള്ളി തുറന്നിട്ട് തഹസില്‍ദാരും ആര്‍ഡിഒയും ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ളവര്‍ ഒരു മണിക്കൂര്‍ കാത്തിരുന്നെങ്കിലും അവര്‍ സംസ്‌കാരത്തിന് എത്താന്‍ വിസമ്മതിക്കുകയായിരുന്നു.
ഞങ്ങള്‍ ഇത്രയും നാള്‍ പരിപാലിച്ചുവന്ന പള്ളി വിട്ടുകൊടുക്കണമെന്ന് പറയുന്നത് നമ്മളുണ്ടാക്കിയ വീട് ഒരു സുപ്രഭാതത്തില്‍ മറ്റൊരാളുടേതാണെന്ന് പറയുന്നത് പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി എന്തു പറഞ്ഞാലും ഇപ്പോള്‍ ഇത് രണ്ട് സഭയാണ്. രണ്ട് വിശ്വാസം. രണ്ട് മേലധ്യക്ഷന്മാര്‍. അത് ഒന്നാകണമെന്നു കോടതി പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. രണ്ട് വിശ്വാസമാകുമ്പോള്‍ രണ്ടായി നില്‍ക്കണം.
തോമ്മാശ്ലീഹ കേരളഠില്‍ വന്നോ എന്നു പോലും ഉറപ്പില്ല. എങ്കിലും അങ്ങേരുടെ പേരില്‍ ഒരു സിംഹാസനം.
രണ്ടായിരം വര്‍ഷം കൊണ്ട് ഈ സിംഹാസനക്കാർ ഇന്ത്യയില്‍ എത്ര പേരെ സുവിശേഷം അറിയിച്ചു?
പോര്‍ട്ട്ഗീസുകാര്‍ വന്നില്ലായിരുന്നെങ്കില്‍ കള്ളി, കാളിയാങ്കല്‍ പരമ്പര്യവുമായി കഴിയാമായിരുന്നു
എന്ത് ചെറ്റത്തരം കാണിച്ചാലും തലച്ചോറ് ഇവറ്റകൾക്ക് പണയം വെച്ച ആടുകൾ എന്ന് അവർ പേരിട്ടിരിക്കുന്ന അല്മായർകു മനസ്സിലാവില്ല. രാജ്യത്തെ നീതി ന്യായ വ്യവസ്ഥകളെ വെല്ലു വിളിക്കുന്ന ഇവറ്റകളുടെ പിറകെ നടന്നു സമയവും പണവും കളയുന്നു.
ഞങ്ങളുടെ കര്‍ദ്ദിനാള്‍, ഞങ്ങളുടെ ഭൂമി, അത് വിറ്റാലും ചുട്ടാലും മറ്റുള്ളവര്‍ക്ക് എന്തു കാര്യം.?
അതല്ലല്ലൊ ഇവിടെ വിഷയം. വിശ്വാസികളുടേത് അല്ലേ പള്ളി? ആ പള്ളിയില്‍ ഭൂരിപക്ഷം വിശ്വാസികള്‍ പറയുന്നതല്ലെ നടക്കേണ്ടത്? അവരുടെ പള്ളി നിങ്ങള്‍ ഏറ്റെടുത്താല്‍ അവര്‍ എവിടെ പോകും? ഉദാഹരണംമണര്‍കാട് പള്ളി. ആ ഇടവകക്കാരുടെതല്ലെ ആ പള്ളി.
പിന്നെ ക്രിസ്തു തന്നെ വിദേശിയായിരുന്നു. തോമ്മാശ്ലീഹായും. പിന്നെ പോര്‍ട്ടുഗീസുകാരോട് ഇത്ര അയിത്തം എന്തിനു?
ആര്‍.എസ്.എസ് കാര്‍ ഒന്നു കണ്ണുരുട്ടിയാല്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചു പോകാന്‍ മടിക്കാത്തവരണ് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം. കത്തോലിക്കരും പെന്തകൊസ്തുകാരും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തും.