Image

വൈദികരുടെ ഇംഗിതത്തിന് വഴങ്ങാത്ത കന്യാസ്ത്രീയെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നു വെളിപ്പെടുത്തല്‍

Published on 17 April, 2018
വൈദികരുടെ ഇംഗിതത്തിന് വഴങ്ങാത്ത കന്യാസ്ത്രീയെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നു വെളിപ്പെടുത്തല്‍
കന്യാസ്ത്രീയെ വൈദികര്‍ നിരന്തരമായി വേട്ടയാടിയെന്നും ഇംഗിതത്തിനു വഴങ്ങാതെ വന്നപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും അഡ്വക്കേറ്റിന്റെ വെളിപ്പെടുത്തല്‍. ഒടുവില്‍ സഹികെട്ടു കന്യാസ്ത്രീ കുപ്പായം ഉപേക്ഷിച്ചു വിവാഹജീവിതം തിരഞ്ഞെടുത്തു എന്നും അഡ്വ: പോളച്ചന്‍ പുതുപ്പാറയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
കത്തോലിക്കാ സഭയില്‍ വൈദികരോടും മെത്രാന്മാരോടും കര്‍ദ്ദിനാളിനോടും ഏറ്റുമുട്ടുന്ന എന്നോട് പലരും പറയാറുണ്ട് നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്. നിങ്ങളുടെ കുടുംബം അവര്‍ നശിപ്പിക്കും. അതൊക്കെ ഞാന്‍ ചിരിച്ചു തള്ളുകയാണ് പതിവ്. എന്നാല്‍, ഇന്നലെ ഒരു കോളേജു അധ്യാപികയായ റോസിലി പറഞ്ഞ ജീവിതകഥ കേട്ടു ഞാന്‍ ഞെട്ടി.
മദര്‍ തെരെസയെപോലെ ഒരു കന്യാസ്ത്രി ആകാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു മഠത്തില്‍ ചേര്‍ന്നു. ഈ പെണ്‍കുട്ടിയുടെ സൗന്ദര്യം മൂലം അതിരൂപതയിലെ ചില വൈദീകര്‍ അവളെ വേട്ടയാടാന്‍ തുടങ്ങി. ഞാന്‍ അറിയുന്ന ചിലരും അവരില്‍ ഉണ്ട്. അവരില്‍ നിന്നും രക്ഷപെട്ടു അവള്‍ കേരളത്തിന് വെളിയില്‍ ഒരു മിഷന്‍ രൂപതയില്‍ സിസ്റ്റര്‍ ആകാന്‍ പോയി. അവിടെയും ഒരു മലയാളി വൈദീകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വിവരം പുറത്തായപ്പോള്‍ ഒരു ടൂറിനു അവളെ അനുനയിപ്പിച്ചു കൊണ്ട് പോയി.

അച്ചന്‍ തന്റെ ക്യാമറ കൊടുത്തു അവളെ കൊണ്ട് ഫോട്ടോകള്‍ എടുപ്പിച്ചു കൊണ്ടിരുന്നു. അവസാനം, ഒരു പ്രത്യേക സ്ഥലത്ത് നിറുത്തി ഫോട്ടോ എടുക്കാന്‍ പറഞ്ഞു. അവള്‍ ഒരു വശതേക്ക് നോക്കിയപ്പോള്‍ അഗാധമായ കൊക്ക. പിറകില്‍ തന്നെ തള്ളിയിടാന്‍ കൈ ഉയര്‍ത്തി നില്‍ക്കുന്ന വൈദീകന്‍. അവള്‍ ഒരു തരത്തില്‍ അവിടെ നിന്നും രക്ഷപെട്ടു. നോക്കുമ്പോള്‍ അടുത്തെങ്ങും ടൂര്‍ ടീമിലെ അംഗങ്ങള്‍ ഇല്ല. അവരെ എല്ലാം അച്ചന്‍ പറഞ്ഞു വിട്ടിരുന്നു. അത്മഹത്യ എന്ന് എഴുതി തള്ളാവുന്ന ഒരു കൊലപാതകം തലനാരിഴ വ്യത്യാസത്തില്‍ ഒഴിവായി. ഭാഗ്യം കൊണ്ട് റോസിലി ഇന്ന് കേരളത്തില്‍ തിരിച്ചു വന്നു ഒരു കോളേജു അധ്യാപികയായി, വിവാഹിതയായി ജീവിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക