Image

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി: ബിജെപി നേതാവ്‌ എച്ച്‌ രാജയുടെ ട്വീറ്റ്‌ വന്‍ വിവാദത്തില്‍

Published on 18 April, 2018
കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി: ബിജെപി നേതാവ്‌ എച്ച്‌ രാജയുടെ ട്വീറ്റ്‌ വന്‍ വിവാദത്തില്‍


ചെന്നൈ: കനിമൊഴി ഡിഎംകെ നേതാവ്‌ എം കരുണാനിധിയുടെ അവിഹിത സന്തതിയാണെന്നും അവിഹതബന്ധത്തിലൂടെ ഒരു കുട്ടിയെ പ്രസവിച്ചയാളുമാണെന്ന രാജയുടെ ട്വീറ്റ്‌ വന്‍  വിവാദത്തില്‍.

ദി വീക്ക്‌ റിപ്പോര്‍ട്ടറായ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ ഗവര്‍ണറെ വിമര്‍ശിച്ച്‌ ഡിഎംകെയുടെ രാജ്യസഭാ എംപി കൂടിയായ കനിമൊഴി രംഗത്ത്‌ വന്നതിന്‌ തൊട്ടു പിന്നാലെയാണ്‌ കനിമൊഴിയെ ആക്ഷേപിച്ച്‌ എച്ച്‌ രാജ ട്വീറ്റ്‌ ഇട്ടത്‌. ഇന്ന്‌ രാജ്‌ഭവനില്‍ തമിഴ്‌നാട്‌ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്‌ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ടത്‌ വന്‍ വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തകയെ പിന്തുണച്ച്‌ നിരവധിപ്പേര്‍ രംഗത്തെത്തിയവരില്‍ കനിമൊഴിയും ഉണ്ടായിരുന്നു.

സര്‍വകലാശാല അധികൃതര്‍ക്ക്‌ വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടികളെ അധ്യാപിക പ്രേരിപ്പിച്ചെന്ന തമിഴ്‌നാടിനെ ഇളക്കി മറിച്ചിരിക്കുന്ന വിവാദത്തില്‍ കുടുങ്ങിയ വിരുദുനഗര്‍ ജില്ലയിലെ അറപ്പുകോട്ടൈ ദേവാംഗ ആര്‍ട്‌സ്‌ കോളേജിലെ ഗണിതവകുപ്പ്‌ പ്രഫസര്‍ നിര്‍മ്മലാ ദേവി തനിക്ക്‌ ഗവര്‍ണറുമായി ബന്ധമുണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നടത്തുന്നതിനായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചത്‌. ഇതിനിടയിലാണ്‌ തന്നോട്‌ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ബന്‍വാരിലാല്‍ തലോടിയത്‌. ദ വീക്കിലെ റിപ്പോര്‍ട്ടര്‍ ലക്ഷ്‌മി സുബ്രഹ്മണ്യന്റെ കവിളിലാണ്‌ ബന്‍വാരിലാല്‍ സ്‌പര്‍ശിച്ചത്‌.

പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ലക്ഷ്‌മി സുബ്രഹ്മണ്യന്‍ ട്വീറ്റ്‌ ചെയ്യുകയായിരുന്നു. എംപി കനിമൊഴിയും ലക്ഷ്‌മിയെ പിന്തുണച്ചെത്തിയിരുന്നു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക