Image

ഈ 'ഗര്‍ഭ' കഥയിലും ദുഖ സത്യങ്ങള്‍

Published on 20 April, 2018
ഈ 'ഗര്‍ഭ' കഥയിലും ദുഖ സത്യങ്ങള്‍
 കഴിഞ്ഞ ദിവസം എസ്‌എടിയില്‍ നിന്ന്‌ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഗര്‍ഭിണിയായ യുവതിയെ ഇന്നലെ വൈകീട്ടോടെ കരുനാഗപ്പള്ളിയില്‍ നിന്ന്‌ കണ്ടെത്തി.

 കരുനാഗപ്പള്ളിയില്‍ നിന്ന്‌ ഓട്ടോ െ്രെഡവര്‍മാരാണ്‌ ഷംനയെ കണ്ടെത്തിയത്‌. തീര്‍ത്തും അവശനിലയിലായിരുന്ന ഇവരെ കുറിച്ച്‌ ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. പിന്നാലെ പോലീസ്‌ എത്തി ഇവരെ ആ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചപ്പാടെയാണ്‌ രണ്ടുദിവ
സംആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയ തിരോധാനത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്‌. താന്‍ ഗര്‍ഭിണി അല്ലെന്നും ഗര്‍ഭിണി അല്ലെന്ന്‌ വീട്ടുകാര്‍ അറിഞ്ഞാലുണ്ടാകുന്ന നാണക്കേട്‌ ഭയന്നാണ്‌ നാടുവിട്ടതുമെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

കിളിമാനൂര്‍ മടവൂര്‍ വിളയ്‌ക്കാട്‌ സ്വദേശിനിയായ ഷംനയെ   ആശുപത്രിയില്‍ നിന്ന്‌ കാണാതാവുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ ഭര്‍ത്താവ്‌ അന്‍ഷാദിനും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അപ്രത്യക്ഷമാകല്‍.

ഷംനയുടെ ആറാഴ്‌ച പ്രായമുള്ള  ഗര്‍ഭം നേരത്തേ അലസിപ്പോയിരുന്നു. എന്നാല്‍ ഇത്‌ ഭര്‍തൃവീട്ടുകാരെ അറിയിക്കാന്‍ ഭയമായതിനാല്‍ ഷംന ഗര്‍ഭിയിണി ആണെന്ന്‌ തന്നെ വീട്ടുകാരെ ധരിപ്പിച്ചു. എന്നാല്‍ പ്രസവ തീയതി അടുത്തെന്ന്‌ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഷംനയേയും കൂട്ടി ഭര്‍ത്താവ്‌ അന്‍ഷാദ്‌ ആസ്‌പത്രിയില്‍ എത്തി.തുടര്‍ ചികിത്സയ്‌ക്കിടെ താന്‍ ഗര്‍ഭിണി അല്ലെന്ന്‌ ആസ്‌പത്രി അധികൃതര്‍ തിരിച്ചറിയുമെന്ന്‌ വ്യക്തമായതോടെ ഷംന അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ഒളിച്ചോടുകയായിരുന്നു.

 പതിനൊന്നരയോടെ എസ്‌എടി ആസ്‌പത്രിയിലേക്ക്‌ കയറിയപോയ ഷംന ഒന്നര മണിക്കൂറായിട്ടും പുറത്തുവരായതായതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ കാണാതായ വിവരം ബന്ധുക്കള്‍ അറിയുന്നത്‌.

 പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടനെ തന്നെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്‌ പോലീസ്‌ ഷംനയുടെ മൊബൈല്‍ കേന്ദ്രീകരിച്ച്‌ തിരച്ചില്‍ വ്യാപിപ്പിച്ചു.
  ഷംന ഗര്‍ഭിണി അല്ലെന്ന്‌ പരിശോധനയില്‍  ആസ്‌പത്രി അധികൃതര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ സംഭവത്തിലെ ദുരൂഹത നീക്കാനായി പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഷംനയുടെ ഫോണുകള്‍ പോലീസ്‌ വിശദമായി പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ പോലീസിന്‌ കഴിഞ്ഞില്ല. ഇതോടെയാണ്‌ യഥാര്‍ത്ഥ കാരണം ഷംന വ്യക്തമാക്കിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക