Image

ഉത്തര്‍ പ്രദേശില്‍ കാറ്റിലും മഴയിലും 75 മരണം

Published on 03 May, 2018
ഉത്തര്‍ പ്രദേശില്‍ കാറ്റിലും മഴയിലും 75 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച പൊടിക്കാറ്റും മഴയും കാരണം 75 പേര്‍ മരിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ കൂടുതല്‍ നാശനഷ്ടം വിതച്ചത്‌. പഞ്ചാബ്‌, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും ദുരന്തം ഭാഗികമായി ബാധിച്ചു.

ഉത്തര്‍പ്രദേശിലെ നാല്‌ ജില്ലകളിലായി ഏകേദശം 42 പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ആഗ്രയില്‍ 36പേരും സഹരന്‍പൂരില്‍ രണ്ട്‌ പേരും ബരേലിയില്‍ ഒരാളും മരിച്ചു. രാജസ്ഥാനില്‍ രാത്രി ഉണ്ടായ പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു.

ആള്‍വാര്‍, ദോല്‍പൂര്‍, ഭാരത്‌പൂര്‍ എന്നിവിടങ്ങളിലാണ്‌ കനത്ത നാശനഷ്ടം വിതച്ചത്‌. ദുരന്തത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

കാറ്റില്‍പ്പെട്ടു തകര്‍ന്ന്‌ വീണ മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും അടിയില്‍പ്പെട്ടാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്‌. ബുധനാഴ്‌ച രാത്രി മുതല്‍ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്‌. മരിച്ചവരുടെ കുടുംബത്തിന്‌ നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപ വീതവും നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക