Image

എന്‍ഡോഗമിയും ഇടവകാംഗത്വവും (ചാക്കോ കളരിക്കല്‍)

Published on 03 May, 2018
എന്‍ഡോഗമിയും ഇടവകാംഗത്വവും (ചാക്കോ കളരിക്കല്‍)
മലങ്കരയിലെ മാര്‍തോമ ക്രിസ്ത്യാനികളെ പുനരുദ്ധരിക്കാനുള്ള പ്രേഷിതദൗത്യവുമായി ക്‌നായി തൊമ്മനും അനുയായികളും എഡി 345ല്‍മെസപ്പൊട്ടേമിയായില്‍ നിന്നും കേരളത്തിലേയ്ക്ക് കുടിയേറിപാര്‍ത്തെന്നും അവരുടെപ ാരമ്പരവംശമാണ് തെക്കുംഭാഗര്‍ അഥവാ ക്‌നാനായക്കാര്‍ എന്നും ഭൂരിപക്ഷം ക്‌നാനായക്കാരും വിശ്വസിക്കുന്നു. 16 നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ക്‌നാനായ സമുദായം ഇന്നും തനതായ ആചാരങ്ങളും പൈ തൃകങ്ങളും നിലനിര്‍ത്തുന്നുണ്ടെന്നും സൂര്യചന്ദ്രന്മാര്‍ ഉള്ളടത്തോളം കാലം ആസമുദായം ഈഭൂമിയില്‍ നിലനില്‍ക്കുമെന്നും അവര്‍ കരുതുന്നു.

ആചാരങ്ങളില്‍ ഏറ്റവുംപ്രധാനപ്പെട്ടത് ജാതിയുടെ മുഖ്യതെളിവായ സ്വജാതി വിവാഹനിഷ്ഠയാണ്. കാലാകാലങ്ങളായിട്ട് മറ്റുവര്‍ഗങ്ങളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതെ വംശശുദ്ധിനിലനിര്‍ത്തിയിട്ടുണ്ടെന്നും, ജാതിവര്‍ഗരഹിത സമൂഹത്തെ കെട്ടിപ്പടുക്കാന്‍ തത്രപ്പെടുന്ന ഈ അത്യാധുനികകാലത്തും ഒരുജാതിയായി നിലനിര്‍ത്തികൊണ്ടുപോകാനുള്ള വാശിയിലുമാണ് ഒരുവിഭാഗം തെക്കുംഭാഗക്കാര്‍.സമുദായത്തിന്‍റെ നിലനില്‍പിന് ആവശ്യമായതെല്ലാം ചെയ്യാന്‍ക്‌നാനായ സമുദായം ഇന്നുംശ്രമിച്ചുകൊണ്ടാണിരിക്കുന്നു എന്ന വസ്തുതഎടുത്തു പറയേണ്ടകാര്യമാണ്.

ഓഗസ്റ്റ് 29, 1911ല്‍ വിശുദ്ധപത്താം പിയൂസ് മാര്‍ പാപ്പ തെക്കും ഭാഗജനതയ്ക്കുവേണ്ടി കോട്ടയം രൂപതസ്ഥാപിച്ചു. സ്ഥാപനോദ്ദേശ്യം വിശ്വാസികളുടെ ആധ്യത്മികഗുണ വര്‍ദ്ധനവിനും വടക്കുതെക്കുഭാഗര്‍ക്കാരുടെ മനസ്സുകള്‍ തമ്മില്‍ യോജിപ്പിക്ക ുന്നതിനും വേണ്ടിയാണെന്ന്രൂ പതാസ്ഥാപനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, സ്വജാതിയില്‍നിന്നും മാറിവിവാഹംകഴിക്കാന്‍ ആഗ്രഹിക്കുന്നവരെ സ്വവംശവിവാഹനിഷ്ഠയുടെ പേരില്‍ സ്വന്തം ഇടവകയില്‍ തുടരാന്‍അനുവദിക്കുകയില്ല. മറിച്ച്, മറ്റ്‌സീറോമലബാര്‍ രൂപതയിലെ ഇടവകപള്ളിയില്‍ അംഗത്വംസ്വീകരിച്ചുകൊള്ളണം. സമുദായത്തില്‍ സ്വവംശവിവാഹനിഷ്ഠനിലനിര്‍ത്താന്‍ സമുദായം പരിശ്രമിക്കുമ്പോഴും സ്വജാതിയില്‍നിന്നും മാറിവിവാഹംകഴിക്കുന്നവരുടെ കുടുംബത്തിനെ തെക്കും ഭാഗക്കാരുടെ ഇടവകകളില്‍ അംഗത്വം നിഷേധിക്കുന്നത് ശരിയോ എന്നതാണ് മുഖ്യവിഷയം. ഗുഹാമനുഷര്‍ ജീവിച്ചിരുന്ന പഴയകാലങ്ങളില്‍ നിന്നും വളരെ വിഭിന്ന മായ സാമൂഹ്യചുറ്റുപാടാണ് ആധുനികകാലത്തുള്ളത്. ഇന്നത്തെയുവതീയുവാക്കള്‍ സമുദായം, ജാതി, വര്‍ഗം, വംശം, ഗോത്രം, നിറം, മതംതുടങ്ങിയവകള്‍ക്കൊന്നിനും പ്രത്യേകപരിഗണനമല്‍ക്കാതെ സ്വതന്ത്രമായി ഇണകളെകണ്ടുപിടിക്കുന്നു. കൂടാതെ, സാമ്പത്തികം, ജോലി, കുടുംബബന്ധങ്ങള്‍ തുടങ്ങിയകാരണങ്ങളാല്‍ ജന്മ നാടുവിട്ട് മറ്റ്പ്രദേശങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും ധാരാളംപേര്‍ കുടിയേറുന്നു.

അമേരിക്കയിലെ ഷിക്കാഗോയില്‍ കുടിയേറിയ തെക്കും ഭാഗക്കാര്‍ അവരുടെ ആധ്യാത്മിക ശുശ്രൂഷകള്‍ നടത്തിക്കിട്ടാന്‍ ഷിക്കാഗോ അതിരൂപതയുടെ കീഴില്‍നിന്നുകൊണ്ട് ഒരുഅസോസിയേഷന്‍ ആരംഭിച്ചു. മറ്റുസമുദായത്തില്‍ നിന്നും വിവാഹംകഴിച്ച ക്‌നാനായക്കാരും സംഘടനയിലെഅംഗങ്ങളായിരുന്നു. മാറിക്കെട്ടിയ വര്‍ക്കും അംഗത്വംനല്കിയതില്‍ അതൃപ്തരായ വര്‍ഷിക്കാഗോ അതിരൂപതാധ്യക്ഷന് പരാതിനല്‍കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ റോമില്‍നിന്നു എലയ. 22,1986ല്‍സമുദായം മാറിവിവാഹംചെയ്തവര്‍ക്കും അംഗത്വംനല്‍കണമെന്ന തീരുമാനംഉണ്ടാകുകയുംചെയ്തു ("This Congregation does not accept that the customary practice followed in Kerala, of excluding from the communtiy those who marry non-Knanaya spouses, is extensible to the United States of America.").റോമിന്‍റെ ആതീര്‍പ്പിനെയും മാര്‍അങ്ങാടിയാത്തിന്റെ Nov. 21, 2001ല്‍ നല്‍കിയ നിര്‍ദേശത്തെയും ("The congregation foresees a pastoral care which is sensitive to the Knanaya expectation to be served by Knanaya priestsbut does not make any allowance for endogamy to play a role in defining the membership of faithful in any mission or parish established by the Eparchy.")അവഗണിച്ച് സെപ്തംബര്‍ 19, 2014ല്‍ മാറിക്കെട്ടിയവരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കുംപള്ളിയംഗത്വം നിഷേധിച്ചുകൊണ്ടുള്ള കത്ത് മാര്‍ അങ്ങാടിയത്ത് പുറപ്പെടുവിച്ചതിന്‍റെയും("Personal parish/mission for Knanaya Catholics will have only Knanaya Catholics as members. If a Knanaya Catholic belonging to a Knanaya parish/mission enters into marriage with a non-Knanaya partner that non-Knanaya partner and children from that marriage will not become members of Knanayaparish/mission but will remain members of the local non-KnanayaSyro-Malabar parish/mission.") വിട്ടുവീഴ്ചമനഃസ്ഥിതിയില്ലാത്ത ക്‌നാനായക്കാരുടെ പരാതിമൂലവും റോംഒരുക മ്മീഷനെ വയ്ക്കുകയും ആകമ്മീഷന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍മാറി െക്കട്ടിയവര്‍ക്ക്, കോട്ടയംഅതിരൂപതയുടെ റോം നിശ്ചയിച്ചിരിക്കുന്ന ശരിയായ അതിര്‍ത്തിക്ക് വെളിയിലുള്ള പള്ളികളില്‍, ഇടവകഅംഗത്വവും പങ്കാളിത്വവും നല്‍കണമെന്നും 1986ല്‍റോംസ്വീകരിച്ച നിലപാടിന് വ്യത്യാസമൊന്നുമില്ലെന്നും റോമില്‍നിന്ന് നവംബര്‍ 15, 2017ല്‍ കോട്ടയം മൂലേക്കാട്ട് മെത്രാപ്പോലീത്തയ്ക്കും ഡിസംബര്‍ 18,2017ല്‍ഷിക്കാഗോഅങ്ങാടിയത്ത്‌മെത്രാനുമുള്ളകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈവിഷയ ത്തിലെ കോട്ടയം അതിരൂപതയുടെനിലപാടിനെ അംഗീകരിക്കാനാവില്ലെന്നും റോമിന്‍റെ തീരുമാനത്തിലുണ്ട്. ("......, the basic position of this Congregation remains unchanged. Specially, while the link, which has developed between the practice of Endogamy and ecclesial life, has been tolerated de facto in the territoriumproperum, it is not to be permitted elsewhere.")

ഇന്ത്യയിലെ സിവില്‍കോടതിയും ബിജു ഉതുപ്പുകേസില്‍ കോട്ടയം രൂപത യുടെ നിലപാടിനെതിരായി വിധിപ്രസ്താവിച്ചിട്ടുണ്ടെന്നുള്ള കാര്യം ഇവിടെ ഓര്‍മ്മിക്കേണ്ടതാണ്.
'കാലങ്ങള്‍ക്കും ജാതികള്‍ക്കും അതീതമായ' (രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രി) കത്തോലിക്കസഭയിലെ ഒരുആര്‍ച്ച് എപ്പാര്‍ക്കിയാണ് കോട്ടയംരൂപത, ഇന്ന്. രൂപതകള്‍ സാര്‍വത്രികസഭയുടെ മാതൃകയില്‍ ആയിരിക്കേണ്ടതാണ്.

ജാതിയിലോ വര്‍ഗത്തിലോ ഒതുങ്ങിനില്‍ക്കാതെ ഏകവും, പരിശുദ്ധവും, സാര്‍വത്രികവും, ശ്ലൈഹീകവുമായ സഭയുടെസാന്നിദ്ധ്യം ഓരോരൂപതയുടെയുംപ്രവര്‍ത്തനങ്ങളില്‍ പ്രകടമാകേണ്ടതാണ്. ആ പ്രതിച്ഛായപ്രകടമാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യേണ്ടത്ര് രൂപതാമെത്രാന്‍ െറകടമയാണ്.
സഭസ്വഭാവത്താല്‍ത്തന്നെ പ്രേഷിതമാണ്. അപ്പോള്‍ പ്രേഷിതസ്വഭാവമില്ലാത്ത ഒരുരൂപതയെ സഭയുടെ ഭാഗമായിചിന്തിക്കാന്‍ സാധിക്കയില്ല. കത്തോലിക്കസഭയിലുള്ള അതിന്‍റെ നിലനില്പിനെ സാധൂകരിക്കുന്നത് അപഹാസ്യമാണ്. ദൈവകല്പനയെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയും "യേശുക്രിസ്തുപറഞ്ഞിരിക്കുന്നതെല്ലാം നിയമമല്ല" ബിജുഉതുപ്പ്‌കേസിലെ കുന്നശ്ശേരി മെത്രാന്‍റെ കുപ്രസിദ്ധമായ മറുപടിഓര്‍മിക്കുക പഴംപാട്ടിനെ ആധാരമാക്കി രൂപതാംഗങ്ങളുടെ മനുഷ്യാവക ാശത്തെയും മനുഷ്യസ്‌നേഹത്തെയും നിഷേധിക്കുകയും ചെയ്യുന്നരൂപത എങ്ങ നെ സാര്‍വത്രികസഭയെ പ്രതിബിംബിക്കും? സമുദായാചാരങ്ങള്‍ യേശുപഠനങ്ങ ള്‍ക്കുംപള്ളിനിയമങ്ങള്‍ക്കും യോജിച്ചുപോകുന്നതല്ലായെങ്കില്‍ അത്തിരുത്താന്‍ ഓരോവ്യക്തിയും കടപ്പെട്ടിരിക്കുന്നു.

പള്ളിയുടെ ഉന്നതാധികാരത്തിന്‍റെ തീരുമാനങ്ങളെ അനുസരിക്കാന്‍ഓരോവിശ്വാസിയും കടപ്പെട്ടിരിക്കുന്നു.സഭകള്‍ സമുദായങ്ങളല്ല. യേശുവിനെവഴികാട്ടിയും രക്ഷകനുമായിഅംഗീകരിച്ചുകൊണ്ട് ആധ്യാത്മികതയില്‍വളരുന്നസമൂഹമാണ്, സഭ.'പ്രശംസിക്കുന്നവര്‍ കര്‍ത്താവില്‍ മാത്രമാണ്പ്രശംസിക്കേണ്ടത്' (എഫെ. 1: 6); സ്വന്തംരക്തത്തിലും കാലഹരണപ്പെട്ടമിഥ്യാപാരമ്പര്യങ്ങളിലും പ്രശംസിക്കുന്നത് മാനുഷികമാണ്.
തെക്കുംഭാഗരും വടക്കുംഭാഗരും തമ്മിലുള്ളവിയോജിപ്പിന ്ശമനംവരുത്താന്‍ വിശുദ്ധപത്താം പിയൂസ്മാര്‍പാപ്പ‘ തെക്കുംഭാഗ ജനത്തിനുവേണ്ടി’ (Pro GenteSuddistica) എന്നപദപ്രയോഗത്തില്‍ കടിച്ചുതൂങ്ങിമരിക്കുന്നത്വം ശശുദ്ധിയെന്ന മിഥ്യയ്ക്കുവേണ്ടിയാണ്. ദൈവജനത്തിന്‍റെ അടിസ്ഥാന കര്‍ത്തവ്യമായപ്രേഷിത പ്രവര്‍ത്തനം, സുവിശേഷവല്‍ക്കരണം, ആന്തരികനവീകരണം എല്ലാംആമിഥ്യയോടെ നശിക്കുന്നു. കേരളത്തിലെ മാര്‍തോമ നസ്രാണികത്തോലിക്കര്‍ക്കുവേണ്ടി റോംവികാരിയേത്തുകള്‍ സ്ഥാപിച്ചപ്പോള്‍ ‘സീറോമലബാര്‍ ജനതയ്ക്കുവേണ്ടി’ (Pro GenteSyro-Malabarica) എന്നപദപ്രയോഗത്തില്‍ മാര്‍തോ മനസ്രാണികളല്ലാത്ത തെക്കുംഭാഗരെ ആ വികാരിയേത്തുകളില്‍ അംഗങ്ങളാക്കെരുതെന്ന് മാര്‍പാപ്പ ഉദ്ദേശിച്ചിട്ടില്ലെന്നുള്ളത് വ്യക്തമാണ്. അപ്പോള്‍ തെക്കുംഭാഗജനത്തിനുവേണ്ടി എന്നപദപ്രയോഗം കൊണ്ട ്മറ്റാര്‍ക്കും ആ രൂപതയിലെ ഇടവകകളില്‍ അംഗത്വംനല്‍കി കൂടെന്നോഒരാള്‍ സമുദായത്തിനു വെളിയില്‍നിന്ന് വിവാഹംകഴിക്കു മ്പോള്‍സ്വന്തം ഇടവകയിലെഅംഗത്വം നിര്‍ബന്ധമായ ിഉപേക്ഷിക്കണമെന്നോ അര്‍ത്ഥമാകുന്നില്ല.
കത്തോലിക്ക സഭവിശ്വാസ സമൂഹമാണ്; സ്വജാതി സമുദായമല്ല.

തെക്കുംഭാഗസമുദായത്തിന്‍റ തനതായ ആചാരങ്ങളാ യമാര്‍ഗംകളിയും നടവിളിയും മൈലാഞ്ചിയിടീലും സ്വജാതിവാഹവുമൊന്നു ംസഭയെ സൃഷ്ടിക്കുന്നില്ല.സഭയില്‍ പുതിയ ഒരുകമ്പാര്‍ട്ടുമെന്‍റ് ഉണ്ടാക്കി അതിന്‍റെ പേരില്‍ സമുദായത്തിനു വെളിയില്‍നിന്ന് വിവാഹംചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂദാശകള്‍ നിഷേധിക്കുകയും കുടുംബങ്ങളെചിന്നഭിന്നമാക്കുകയും ചെയ്യുന്നരൂപത എങ്ങനെ കത്തോലിക്കരൂപതയാകും? മുത്തശ്ശിതെക്കും ഭാഗത്തിഅല്ലാത്തതിന്‍റെ പേരില്‍ ശിശുവിന് മാമ്മോദീസനല്കാത്ത രൂപതകത്തോലിക്ക രൂപതയോ? ഒരേ വിശ്വാസം, ആരാധനക്രമം, ഭരണരീതി, ആധ്യാത്മികപാരമ്പര്യം (spiritual heritage) എല്ലാമുള്ളഇതരസീറോമലബാര്‍ രൂപതകളില്‍നിന്നും വിവാഹംകഴിക്കണമെങ്കില്‍ കോട്ടയം രൂപതവിട്ടുപോകണം! ഷിക്കാഗോയില്‍ ജീവിതപങ്കാളിക്കും മക്കള്‍ക്കുംഇടവകയില്‍ അംഗത്വംനല്‍കുകയില്ല!! ഈ വിഷയത്തില്‍ വത്തിക്കാനെപ്പോലും ധിക്കരിക്കുന്ന കോട്ടയം മെത്രാനും ഷിക്കാഗോമെത്രാനും കത്തോലിക്കമെത്രാന്മാരോ? യഥാര്‍ത്ഥകത്തോലിക്ക വിശ്വാസികള്‍ ആ മെത്രാന്മാരെ അക്രൈസ്തവ മെത്രാന്മാരായി അവജ്ഞയോടെയെ വീക്ഷിക്കൂ.

തെക്കുംഭാഗരുടെ സ്വജാതിവിവാഹത്തെയും ഇടവകഅംഗത്വത്തെയും സംബന്ധിച്ചതീരുമാനം, ഷിക്കാഗോയില്‍ സംഭവിച്ചഅസ്വസ്ഥതയുടെ പേരില്‍, 32 വര്‍ഷങ്ങള്‍ക്കുമുമ്പ് റോം എടുത്തിട്ടുള്ളതാണ്. ജാതി, വര്‍ഗം, മതം, നിറം, ലിംഗംതുടങ്ങിയവകളില്‍ അധിഷ്ഠിതമായ വിവേചന ത്തെ ഉല്‍മൂലനം ചെയ്യാന്‍ രാഷ്ട്രങ്ങള്‍തത്രപ്പെടുന്ന ഈകാലഘട്ടത്തില്‍ മറ്റുജാതിയില്‍ നിന്നും ഇണയെതെരഞ്ഞെടുത്തതിന്‍റെ പേരില്‍ഒരുകത്തോലിക്ക പള്ളിയില്‍ വിവേചനം അനുഭവിക്കേണ്ടിവ രുകഎത്രയോ ശോചനീയമായ അവസ്ഥയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈവിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുംഅ ഭിപ്രായമുള്ളവര്‍ക്ക് പൊതുവേദിയില്‍തങ്ങളുടെഅഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ കെസിആര്‍എം നോര്‍ത്ത്അമേരിക്ക ടെലികോണ്‍ഫറന്‍സിലൂടെവേദിഒരുക്കിയിരിക്കുന്നു. എല്ലാവരുടെയും സഹായസഹകരണങ്ങള്‍അഭ്യര്‍ത്ഥിക്കുന്നു.

പ്രകാശമേനയിച്ചാലും. ഹൃദയംഹൃദയത്തോട്‌സംസാരിക്കട്ടെ.
വിഷയം: ‘എന്‍ഡോഗമിയുംഇടവകാംഗത്വവും’
വിഷയം അവതരിപ്പിക്കുന്നത്: ശ്രീ. എബ്രഹാം നെടുങ്ങാട്ട്, ഷിക്കാഗോ
തീയതി: മെയ് 09, 2018; സമയം: വൈകീട്ട് ഒന്‍പതുമണി (9 pm Eastern Standard Time).
വിളിക്കണ്ടനമ്പര്‍: 17127704160; ഇീറല: 605988#
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക