Image

കാണാതായ ജസ്‌നയ്‌ക്കൊപ്പം പോയത്‌ അടുപ്പക്കാരന്‍ യുവാവല്ല!

Published on 10 May, 2018
കാണാതായ ജസ്‌നയ്‌ക്കൊപ്പം പോയത്‌ അടുപ്പക്കാരന്‍ യുവാവല്ല!
  കാണാതായ ജസ്‌ന മരിയയെ കണ്ടെത്താനാകാതെ പോലീസ്‌ കുഴങ്ങുന്നു. കഴിഞ്ഞ ദിവസം ജസ്‌നയുടെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയും സുഹൃത്തായ യുവാവും ബെംഗളൂരുവിലെ മഡിവാളയിലുള്ള ആശ്വാസ്‌ ഭവനില്‍ എത്തിയിരുന്നെന്ന്‌ അവിടുത്തെ ജീവനക്കാരന്‍ പോലീസിനോട്‌ വെളിപ്പെടുത്തിയെങ്കിലും അത്‌ ജസ്‌നയല്ലെന്ന്‌ ഉറപ്പിച്ചിരിക്കുകയാണ്‌ പോലീസ്‌. എന്നാല്‍ കണ്ടത്‌ ജസ്‌നയെ തന്നെയാണെന്ന്‌ ജീവനക്കാരന്‍ ഉറപ്പിച്ചതോടെ അന്വേഷണ സംഘം ഇപ്പോഴും ബെംഗളൂരുവില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്‌.

തൃശ്ശൂര്‍ സ്വദേശിയായ അതിസമ്പന്നായ യുവാവാണ്‌ ജസ്‌നയ്‌ക്കൊപ്പം ബൈക്കില്‍ ആശ്വാസ ഭവനില്‍ എത്തിയിരുന്നതെന്നാണ്‌ പോലീസിന്‌ വിവരം ലഭിച്ചത്‌. ഇരുവരും മുറി അന്വേഷിച്ച്‌ ഇവിടെ എത്തിയെന്നും ലഭിക്കാതായതോടെ മൈസൂരിലേക്ക്‌ തിരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മൈസൂരിലേക്ക്‌ ഇവരെ തിരഞ്ഞ്‌ പോയിട്ടുണ്ട്‌.

ജസ്‌നയുടെ ഒപ്പം എത്തിയ യുവാവ്‌ തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വിവാഹം കഴിപ്പിച്ച്‌ തരുവോയെന്നും ആശ്വാസഭവന്‍ ജീവനക്കാരോട്‌ ചോദിച്ചതായും അവിടുത്തെ ജീവനക്കാര്‍ പോലീസിനോട്‌ വെളിപ്പെടുത്തിയിരുന്നു. അതേസമയെ ജസ്‌നയ്‌ക്ക്‌ പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌. ജസ്‌നയുടെ പിതൃസഹോദരിയുടെ വീട്‌ കോട്ടയത്തെ മുണ്ടക്കയത്തിന്‌ അടുത്ത്‌ പുഞ്ചവയലിലാണ്‌. ഇവിടെ അടുത്തുള്ള യുവാവുമായി ജസ്‌നയ്‌ക്ക്‌ സൗഹൃദമുണ്ടായിരുന്നുവെന്ന്‌ വീട്ടുകാര്‍ പോലീസിനോട്‌ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ജസ്‌നയുടെ സഹപാഠികൂടിയായ ഈ യുവാവുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. യുവാവിനെ താക്കീത്‌ ചെയ്യുകയും കൂടി ചെയ്‌തതോടെ ഇരുവരും സൗഹൃദം അവസാനിപ്പിച്ചെന്നും വീട്ടുകാര്‍ പറയുന്നു. ഈ യുവാവ്‌ ഇപ്പോഴും സ്വന്തം വീട്ടില്‍ തന്നെയുണ്ട്‌. അതുകൊണ്ട്‌ തന്നെ ആ വഴിക്കുള്ള അന്വേഷണം പോലീസ്‌ അവസാനിപ്പിച്ചെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്‌.

ജസ്‌നയെ കണ്ടെന്ന രീതിയില്‍ നിരവധി കഥകളാണ്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‌. ജസ്‌നയുമായി മുഖസാദൃശ്യമുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വെച്ചാണ്‌ പ്രചാരണം.
പ്രചരണങ്ങള്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോയെന്ന്‌ സംശയിക്കുന്നതായും പോലീസ്‌ വ്യക്തമാക്കി. ജസ്‌നയും യുവാവും ബൈക്ക്‌ അപകടത്തില്‍ പരിക്കേറ്റ്‌ നിംഹാന്‍സില്‍ ചികിത്സ തേടിയെന്ന്‌ വിവപം ലഭിച്ച ഉടനെ തന്നെ നിംഹാന്‍സിലെ മലയാളി നഴ്‌സുമാരെ വിളിച്ച്‌ വിവരങ്ങള്‍ തിരക്കിയെങ്കിലും അവരൊന്നും അങ്ങനെയൊരു കുട്ടിയെ കണ്ടില്ലെന്നാണ്‌ പറഞ്ഞത്‌.

എന്തായാലും പോലീസ്‌ ഇപ്പോഴും കര്‍ണാടകയില്‍ തുടരുകയാണ്‌.
കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമനിക്‌ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ മാര്‍ച്ച്‌ 22 മുതലാണ്‌ കാണാതായത്‌. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന്‌ പറഞ്ഞ്‌ പോയ ജെസ്‌നയെ പിന്നീട്‌ കാണാതാവുകയായിരുന്നു.

സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന്‌ പറഞ്ഞാണ്‌ ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്‌. തുടര്‍ന്ന്‌ ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തി. എന്നാല്‍ ഇതിനുശേഷം ജെസ്‌നയ്‌ക്ക്‌ എന്തുസംഭവിച്ചുവെന്ന്‌ ആര്‍ക്കുമറിയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക