Image

മധ്യപ്രദേശില്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തശേഷം ചുട്ടുകൊന്നു

Published on 11 May, 2018
മധ്യപ്രദേശില്‍   പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തശേഷം ചുട്ടുകൊന്നു

മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയാക്കിയ പതിനഞ്ച്‌കാരിയെ ചുട്ടു കൊന്നു. മധ്യപ്രദേശ്‌ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗിന്‍റെ മണ്ഡലമായ ഖുറായിലെ ജൂജ്‌ഗര്‍പൂര ഗ്രാമത്തിലാണ്‌ സംഭവം.

പത്താംക്ലാസ്‌ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയാണ്‌ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്‌. മാതാപിതാക്കള്‍ വിവാഹചടങ്ങിനായി പോയ സമയത്തായിരുന്നു ആക്രമണം. 10ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി തനിച്ചായിരുന്ന സമയം വീട്ടിലേക്ക്‌ അതിക്രമിച്ചു കയറിയ രവീന്ദ്ര ഛദ്ദാര്‍ എന്നയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ തീകൊളുത്തുകയായിരുന്നു. തല്‍ക്ഷണം പെണ്‍കുട്ടി മരിച്ചതായി പൊലീസ്‌ പറയുന്നു. പ്രതിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു വരികയാണെന്ന്‌ പൊലീസ്‌ സൂപ്രണ്ട്‌ സത്യാന്ദ്ര സുക്ല പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ 15 വയസുകാരിയായ പെണ്‍കുട്ടിയെ സാഗര്‍ ജില്ലയില്‍ റേപ്പിനെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തിരുന്നു. പിന്നീട്‌ സമീപത്തെ മറ്റൊരു സ്ഥലത്ത്‌ പതിനാലു വയസുകാരി പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തിരുന്നു.  മൂന്ന്‌ വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 വയസുകാരന്‍ അറസ്റ്റിലായതും ഇതേ മണ്ഡലത്തില്‍ തന്നെയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക