Image

കശ്‌മീരി മുസ്‌ലീങ്ങളെ കൊന്നുതള്ളാന്‍ പോസ്റ്റിട്ട യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കി

Published on 13 May, 2018
കശ്‌മീരി മുസ്‌ലീങ്ങളെ  കൊന്നുതള്ളാന്‍ പോസ്റ്റിട്ട യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കി

ന്യൂദല്‍ഹി: ജമ്മുകശ്‌മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട്‌ ഇന്ത്യന്‍ യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കി.

മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കശ്‌മീരി പണ്ഡിറ്റ്‌ യുവാവായ അശിഷ്‌ കൗളിനെയാണ്‌ ജോലിയില്‍ നിന്നും പുറത്താക്കിയത്‌.

കശ്‌മീരി മുസ്‌ലീങ്ങളെ ചിലവുകുറഞ്ഞ രീതിയില്‍ കൊലപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു ആശിഷ്‌. ഭാര്യമാരെയും മക്കളേയും ദല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും വിറ്റ്‌ ഭക്ഷണം കഴിക്കേണ്ട ഗതി അവര്‍ക്കുണ്ടാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

`കശ്‌മീരി മുസ്‌ലിം സ്‌ത്രീകള്‍ റോഡിലിരുന്ന്‌ കരയുന്നത്‌ കാണാന്‍ എനിക്കിഷ്ടമാണ്‌. കഴിഞ്ഞ ഒരുവര്‍ഷത്തെ അല്ല 28 വര്‍ഷത്തെ പരുക്കുകളുടെ കണക്കാണ്‌ തെളിവ്‌. ഞങ്ങള്‍ കൊല്ലുകയും അംഗവൈകല്യം വരുത്തുകയും ബലാത്സംഗം ചെയ്യുകയുമാണ്‌. ഹഹഹ ഉറക്കെ പറയൂ ആസാദീ' എന്നായിരുന്നു ഇയാളുടെ ട്വീറ്റ്‌.

മറ്റൊരു ട്വീറ്റിലൂടെ കശ്‌മീരി മുസ്‌ലീങ്ങളെ ചെലവുകുറഞ്ഞ രീതിയില്‍ കൊലചെയ്യാനും ഇയാള്‍ ആഹ്വാനം നല്‍കിയിരുന്നു.

`ആ തന്തയില്ലാത്തവരെ ചെലവുകുറഞ്ഞ രീതിയില്‍ കൊല്ലൂ. വിശപ്പകറ്റാന്‍ അവര്‍ മക്കളേയും ഭാര്യയേയും മുംബൈയിലും ദല്‍ഹിയിലും ചെന്നൈയിലും വില്‍ക്കട്ടെ.'

ട്വീറ്റ്‌ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. ഇയാള്‍ ജോലി ചെയ്യുന്ന ഡി.ഡി.ഐ വേള്‍ഡിനെ ടാഗ്‌ ചെയ്‌തുകൊണ്ടായിരുന്നു വിമര്‍ശനങ്ങളില്‍ ഏറെയും.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക