Image

വേഷഭക്തി (കവിത: ചാക്കോ ഇട്ടിച്ചെറിയ)

Published on 13 May, 2018
വേഷഭക്തി (കവിത: ചാക്കോ ഇട്ടിച്ചെറിയ)
നാലുഭിത്തിയാല്‍കെട്ടിപ്പൊക്കിമേല്ക്കൂരത്തുമ്പില്‍
നാട്ടിയകുരിശൊന്നുമൂകമായ് നിന്നീടുന്നു
ഉള്ളിലായ്ഭുവനൈക ശില്‍പ്പിയെക്കുടിയേറ്റി
പള്ളികൊണ്ടീടുന്നുപോലപ്പള്ളിക്കുള്ളില്‍!പ്പുള്ളി!?

തൃപ്പാദംതേടുംഭക്തനെന്നവ്യാജേനവന്നു
അപ്പള്ളിയ്ക്കകത്തുനീനിര്‍ലോഭംവിഹരിപ്പൂ
ഉള്‍പ്പരിതാപംമാറ്റിഉയരങ്ങളില്‍വാസം
സ്വര്‍പ്പൂരംചേര്‍ന്നീടുവാന്‍ദാഹിക്കുംഹൃദയവും

ഒപ്പമായിരുന്നീടുംമറ്റുള്ള ജനങ്ങളെ
ഒക്കെയുംതാഴ്ത്തിക്കെട്ടി നേതാവായ്ചമഞ്ഞീടും
ഓര്പ്പിക്കുംകൂടെക്കൂടെ തെറ്റുകള്‍മറ്റുള്ളോരെ
ഒഴിയാതോരോവിധസ്ഥാനവുംകയ്യാളീടും

ക്രമക്കേടുകള്‍പള്ളിക്കുള്ളിലുണ്ടായാലവ
സൂക്ഷ്മമായ്ക്കാണും മാറ്റംവരുത്താന്‍!!പണിപ്പെടും
ദൈവത്തിന്നൊരുകേടും ദോഷവുംഭാവിക്കാതെ
ഇവ്വിധംകാത്തുപരിപാലിക്കുംഭക്തജ്ജനം

ദൈവത്തിനെന്തെങ്കിലുംതെറ്റുപറ്റിയാലതു
ചൊവ്വാക്കാന്‍ശ്രമിച്ചിടുംദൈവത്തെസംരക്ഷിക്കാന്‍
ദൈവത്തിന്‍ഹിതം നിറവേറ്റിടാന്‍പ്രാര്ത്ഥിച്ചിടും
ദൈവമായതു നിറവേറ്റിയാല്‍മുഷിഞ്ഞിടും!?

നിന്നുടെഹിതംദൈവംനടത്തിത്തന്നെന്നാകില്‍
ഉന്നതനവനെന്നും മഹത്വം മഹത്വമേ
അല്ലദൈവത്തിന്‍ഹിതംമറ്റൊന്നായ്മാറിയെങ്കി
ലില്ലപിന്നൊരുശാന്തി വൈരാഗ്യം വൈരാഗ്യമേ!

അപ്പവുംവീഞ്ഞുംവായിലാക്കിനല്‍കുപ്പായത്തി
ലുടക്കിപ്പിടിച്ചീടും കണ്‍കളില്‍കൌടില്യവും
കാമമോഹിതം കഷ്ടമവനില്‍തുടിക്കുന്ന
സ്പന്ദനങ്ങള്‍ക്കുംശുഷ്കജീവതംനിസ്സംശയം!

പാപമാങ്ങകതാരിലുള്ളതൊക്കെയുംപോക്കി
പാവനാത്മാവായ് പരിത്യാഗിയായ് മാറീടുവാന്‍
പണ്ടുതന്‍ദേഹംനിണമെന്നിവനമുക്കേകി
ക്കൊണ്ടുതമ്പുരാന്‍ചൊന്നെന്നോര്‍മ്മക്കായ്‌ചെയ്തീടുവിന്‍!!.

സര്‍വശക്തനാംദൈവംപരിശുദ്ധനാംദൈവം
സര്‍വസൃഷ്ടിക്കുമാദികാരണഭൂതന്‍!ദൈവം
ഒരുമണ്‍തരിയാംനീഎന്തിനുമര്‍ത്യാമന്നി
ലുരുവായ്തീര്‍ന്നുകൃത്യമാരുടെകൈവേലയോ!?

നിന്‍!കരള്‍ത്തുമ്പില്‍തെല്ലും കാണ്മതില്ലലിവേതും
നിര്‍ദയംമരവിച്ചനിര്‍വികാരതമാത്രം
നില്‍ക്കുന്നുകാലംമുന്നിലാര്‍ദ്രതകാട്ടുംദൈവ
മക്കളിന്‍കാലൊച്ഛക്കായ് കാതോര്‍ത്തുവീണ്ടുംവീണ്ടും

പക,വിദ്വേഷം,നന്ദികേടുകള്‍,കാമക്രോധ
വെറിക്കൂത്തുകള്‍,മദ്യപാനമങ്ങതിലേറെ
ഭക്തിതന്‍വേഷംധരിച്ചെത്രനിന്ദ്യമായ് ശക്തി
ത്യജിച്ചുംതമ്മില്‍തമ്മില്‍വൈരാഗ്യംപുലര്‍ത്തിയും

എത്രനാള്‍കഴിച്ചുനീസോദരാദൈവത്തിന്റെ
കാരുണ്യംകൊതിക്കുന്നനിന്നുടെവിന്ന്യാസങ്ങള്‍ !
കണ്ടുകണ്ടനുദിനംസര്‍വശക്തനാംദൈവം
ദുഖിച്ചുവിലപിപ്പൂനിന്നെയോര്‍ത്തിന്നോളവും

എങ്കിലുംവര്ഷിച്ചീടൂ നന്‍മകള്‍നാനാവിധം
നിങ്കലേക്കയപ്പൂതന്‍ദാസരെയൊന്നൊന്നായി
കണ്ടിട്ടുംകാണാതെയുംകേട്ടിട്ടുംകേള്‍ക്കാതെയും
നീണ്ടുനീണ്ടല്ലോനിന്‍റെനാളുകള്‍നിരന്തരം

ഇന്നുനീയവസരമൊക്കെയുംതള്ളിക്കള
ഞ്ഞന്പിന്റെദിനങ്ങളെ യോരോന്നായവഗണി
ച്ചൊടുവില്‍കെണിക്കുള്ളി ലകപ്പെട്ടീടുംദിന
മാഞ്ഞടിക്കുമ്പോള്‍കഷ്ടം!കഷ്ടമേകഥയിതു

നിര്‍വികാരനായ്‌നിന്നുകാപട്യജടിലമാം
ജീവിതംനയിച്ചുനീ പോകുമ്പോളോര്‍ത്തീടുക
കെണിപോല്‍വരുമൊരു ദിനംനിന്നന്ത്യമത്
ഫണമങ്ങുയര്ത്തിടുംഭവിക്കുംമാറ്റംവിനാ!

നിശ്ചലംദേഹംമണ്ണിലലിയുംപറന്നുനിന്
!നിത്യതതേടിപ്പോകുമാത്മാവുംനിസ്സംശയം
ആശ്വസിക്കുവാനാത്മശാന്തിനേടുവാന്‍വിണ്ണില്‍
ഈശ്വരസാക്ഷാത്കാരമീമന്നില്‍നേടേണംനീ

അന്യരെസ്‌നേഹിക്കേണമാദരിച്ചീടേണംനാം
ദീനരില്‍കനിവുമങ്ങേറെയുണ്ടായീടേണം
ദൈവസ്‌നേഹത്തില്‍സൗഹാര്ദത്തില്‍നാംമറ്റുള്ളോരെ
സര്‍വദാകണ്ടെന്നാകിലീശ്വരമാര്‍ഗ്ഗംചേരാം!!!.
************

*ശ്രീമാന്‍ പി പി ചെറിയാന്റെ "ഈശ്വരനെന്തിനാ മനുഷ്യന്റെ പാറാവു" എന്ന ലേഖനം വായിച്ചപ്പോള്‍,
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എഴുതിയ ഈ കവിത ഓര്‍മ്മവന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക