Image

വാക്കേറ്റത്തെ തുടര്‍ന്നുള്ള മരണം; സിദ്ദു കുറ്റക്കാരനല്ലെന്ന്‌ സുപ്രീം കോടതി

Published on 15 May, 2018
വാക്കേറ്റത്തെ തുടര്‍ന്നുള്ള മരണം; സിദ്ദു കുറ്റക്കാരനല്ലെന്ന്‌ സുപ്രീം കോടതി


ന്യൂദല്‍ഹി: മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കേസില്‍ മുന്‍ ക്രിക്കറ്ററും പഞ്ചാബ്‌ ടൂറിസം മന്ത്രിയുമായ നവജ്യോത്‌ സിങ്ങ്‌ സിദ്ദു കുറ്റക്കാരനല്ലെന്ന്‌ സുപ്രീം കോടതി. നിസാര ശിക്ഷയെന്ന നിലയില്‍ 1000 രൂപ പിഴയടയ്‌ക്കാനാണ്‌ കോടതി വിധി. 1998 ല്‍ പട്യാലയില്‍ റോഡില്‍ നിന്ന്‌ വാഹനം മാറ്റുന്നതിനെക്കുറിച്ചുണ്ടായ വാക്കേറ്റത്തില്‍ സിദ്ദു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന്‌ ഗുര്‍നാംസിങ്ങ്‌ എന്നയാള്‍ കൊല്ലപ്പെട്ടതായാണ്‌ കേസ്‌.

എന്നാല്‍ വാക്കേറ്റത്തിനിടയില്‍ പരിക്കേല്‍പ്പിച്ചു എന്നതുമാത്രമാണ്‌ സിദ്ദുവിനെതിരെ ജസ്റ്റിസ്‌ ചെലമേശ്വറും എസ്‌. കെ. കൗളും ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച്‌ കണ്ടത്തെിയത്‌. അതേസമയം ഇന്ത്യന്‍ ശിക്ഷാനിയമം 304(2) പ്രകാരം മന:പൂര്‍വ്വമല്ലെങ്കിലും ശിക്ഷാര്‍ഹമായ നരഹത്യയെന്ന പരിഗണനയോടെ പഞ്ചാബ്‌ ഹരിയാന ഹൈക്കോടതി സിദ്ദുവിനും സുഹൃത്ത്‌ രുപീന്ദര്‍സിങ്ങ്‌ സന്ധുവിനും മൂന്നു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചിരുന്നു. കോടതി പിന്നീട്‌ ഇരുവര്‍ക്കും ജാമ്യം നല്‍കി.

ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നെങ്കില്‍ സിദ്ദുവിന്‌ മന്ത്രിസ്ഥാനം നഷ്ടമായേനെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക