Image

കാസര്‍കോട്‌ ബാലകൃഷ്‌ണനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന്‌ കോടതി

Published on 17 May, 2018
 കാസര്‍കോട്‌ ബാലകൃഷ്‌ണനെ കൊലപ്പെടുത്തിയ കേസില്‍  പ്രതികള്‍ കുറ്റക്കാരെന്ന്‌ കോടതി


കൊച്ചി: കാസര്‍കോട്‌ ബാലകൃഷ്‌ണന്‍ വധത്തില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന്‌ കോടതി വിധിച്ചു.എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ്‌ വിധി പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇവര്‍ക്കുളള ശിക്ഷ നാളെ വിധിക്കുന്നതാണ്‌.യൂത്ത്‌ കോണ്‍ഗ്രസ്‌ കാസര്‍കോട്‌ മണ്ഡലം പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ബാലകൃഷ്‌ണന്‍.

2001 സെപ്‌റ്റംബര്‍ 18 നാണ്‌ ബാലകൃഷ്‌ണന്‍ കൊല്ലപ്പെട്ടത്‌. ഇയാളെ അന്നേദിവസം കാസര്‍കോട്‌ നുള്ളിപ്പടിയില്‍നിന്ന്‌ കാറില്‍ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന്‌ ചന്ദ്രഗിരിപ്പുഴ കടവിന്‌ സമീപുവെച്ച്‌ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ കേസ്‌ നിലനില്‍ക്കുന്നത്‌. അബ്ദുല്‍ ഗഫൂറും അബൂബക്കറുമാണ്‌ കൊലക്ക്‌ ക്വെട്ടേഷന്‍ നല്‍കിയതെന്ന്‌ സി.ബി.ഐ വാദിച്ചത്‌.അഞ്ചാം പ്രതിയുടെ മകളെ ബാലകൃഷ്‌ണന്‍ വിവാഹം ചെയ്‌തതിലുള്ള വിരോധമാണ്‌ കൊലക്ക്‌ കാരണമെന്നാണ്‌ സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്‌.

 കാസര്‍കോട്‌ കൂനിക്കുന്ന്‌ പാദൂര്‍ റോഡ്‌ ചട്ടഞ്ചാല്‍ ജന്നത്തുല്‍ ഫിര്‍ദൗസില്‍ ഇക്കു എന്ന മുഹമ്മദ്‌ ഇഖ്‌ബാല്‍, തളങ്കര കെ.എ.ഹൗസില്‍ ജാക്കി ഹനീഫ്‌ എന്ന മുഹമ്മദ്‌ ഹനീഫ്‌ എന്നിവരെയാണ്‌ കോടതി ശിക്ഷിച്ചത്‌.
യുവതിയുടെ പിതാവും അഞ്ചാം പ്രതിയുമായ ഉപ്പള മണ്ണംകുഴി ഹാജി മലഗ്‌ ദര്‍ബാറില്‍ അബൂബക്കറിനെ കോടതി വെറുതെവിട്ടു. തയലങ്ങാടി മല്ലിഗ ഹൗസില്‍ അബ്ദുല്‍ ഗഫൂര്‍, ചെങ്ങള മുട്ടത്തൊടി സഫീനാ മന്‍സിലില്‍ എ.എം.മുഹമ്മദ്‌, എന്നിവരാണ്‌ കേസിലെ മറ്റു പ്രതികള്‍.

ലോക്കല്‍ പൊലീസ്‌ ആറ്‌ വര്‍ഷത്തോളം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിട്ടത്‌. മാത്രമല്ല,പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ കുറ്റമാണ്‌ എ.എം.മുഹമ്മദിനെതിരെയുണ്ടായിരുന്നത്‌. 2010 നവംബറിലാണ്‌ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്‌. സി.ബി.ഐ ചെന്നൈ യൂണിറ്റാണ്‌ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക