ഹൂസ്റ്റണ്‍: ഗാല്‍ വസ്റ്റനടുത്ത് സാന്റാ ഫീ സ്കൂളില്‍ നടന്ന വെടിവയ്പില്‍10 പേര് മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു പോലീസ് പറഞ്ഞു. 9 വിദ്യാര്‍ഥികളും ഒരു അധ്യാപികയുമാണ് മരിച്ചത്
വെടിവച്ചത് പതിനേഴുകാരനായ ഡിമിട്രിയസ് പഗുര്സിസ് എന്ന വിദ്യാര്‍ഥിയാണെന്നു സ്ഥിരീകരിച്ചു. ഗ്രീക്ക് വംശജനായ ഇയാള്‍ മറ്റു വിദ്യാര്‍ഥികളുടെ ബുള്ളിയിംഗില്‍ (കളിയാക്കലും ശാരീരികോപദ്രവവും) സഹികെട്ടാണു അക്രമം നടത്തിയതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എ.ആര്.15 റൈഫിള്‍, തോക്ക്, ഷോട്ട് ഗണ്‍, പൈപ്പ് ബോംബ് എന്നിവയെല്ലാം കോണ്ടാണു അയാള്‍ എത്തിയത്. തോക്ക് പിതാവിന്റേതായിരുന്നു
അതിനു പുറമെ സ്കൂളിനകത്തും പുറത്തും സ്ഫോടക വസ്തു വച്ചതായും കണ്ടെത്തി. എവിടെയെങ്കിലും സംശയകരമായി എന്തെങ്കിലും വസ്തു കണ്ടാല്‍ തൊടരുതെന്നും ഉടനെ 911 വിളിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.
മറ്റൊരാളും കസ്റ്റഡിയിലുണ്ട്. ആയിരത്തഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ പഠനം നടത്തുന്നത്.
അടുത്തയിടക്ക് അമേരിക്കയില്‍ നടക്കുന്ന മൂന്നാമത്തെ സ്കൂള്‍ വെടിവയ്പാണിത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. വ്യക്തിക്കും സമൂഹത്തിനും ദോഷം വരുത്തുന്നവരുടെ കയ്യില്‍ തോക്ക് എത്താതിരിക്കാന്‍ ശ്രമിക്കും
In October, 2017, the worst mass shooting in US history took place at a country music concert in Las Vegas. Fifty-eight people were killed and more than 500 people injured. Bill O'Reilly boiled the massacre down to six words: "This is the price of freedom."