Image

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന്റെ രാഷ്ട്രീയ വിജയം

Published on 19 May, 2018
കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന്റെ രാഷ്ട്രീയ വിജയം
ആരോപണ പ്രത്യാരോപണങ്ങള്‍ക്കും നാടകീയ സംഭവ വികാസങ്ങള്‍ക്കും സമാപനം കുറിച്ചുകൊണ്ട് കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് 55 മണിക്കൂറുകള്‍ക്കുള്ളില്‍ യെദിയൂരപ്പ രാജി വെച്ചു. സംസ്ഥാന ഭരണം കോണ്‍ഗ്രസ്ഫജെ.ഡി.എസ് സഖ്യത്തിന്റെ കൈകളിലെത്തി. അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന്റെ രാഷ്ട്രീയ വിജയം തന്നെയായിരുന്നു ഇത്.

222 അംഗ നിയമസഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. 116 എം.എല്‍.മമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്ഫജെ.ഡി.എസ് സഖ്യം ഗവര്‍ണറെ സമീപിച്ചെങ്കിലും ഗവര്‍ണര്‍ യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് കണ്ടത് രാഷ്ട്രീയ തന്ത്രഫകുതന്ത്രങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു.

കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചതോടെ ശനിയാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ബി.ജെ.പിയുടെ ഭാഗത്തു നിന്ന് വലിയ കുതിരക്കച്ചവടം നടന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നു. ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയും യെദിയൂരപ്പയുടെ മകനും വരെ കോടികള്‍ വാഗ്ദാനം ചെയ്യുന്നതായ ആരോപണവുമായി ശബ്ദ ശകലങ്ങള്‍ കോണ്‍ഗ്രസ് പാളയം പുറത്തു വിട്ടു.
വാഗ്ദാനങ്ങളില്‍ വീണുപോകാതെ തങ്ങളുടെ എം.എല്‍.എമാരെ മറുകണ്ടം ചാടാതെ പിടിച്ചു നിര്‍ത്തുകയെന്ന അതീവ സങ്കീര്‍ണമായ കാര്യങ്ങളാണ് കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്ത് റിസോര്‍ട്ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്കും ഒടുവില്‍ നിയമസഭയിലേക്കും എത്തിക്കാന്‍ സാധിച്ചു. മാത്രമല്ല, സഭയിലെത്താതെ ഹോട്ടല്‍ മുറിയില്‍ ഒളിച്ചിരുന്ന രണ്ട് എം.എല്‍.എമാരെ കണ്ടെത്തി വിപ്പു നല്‍കി സഭയിലെത്തിക്കാനും കഴിഞ്ഞതോടെ ബി.ജെ.പി ക്ക് കളം വിട്ടൊഴിയുക തന്നെയായിരുന്നു ഏക പോംവഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക