Image

തൂത്തുക്കുടി വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു ധനസഹായം ഇരുപത് ലക്ഷമാക്കി

Published on 27 May, 2018
തൂത്തുക്കുടി വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു ധനസഹായം  ഇരുപത് ലക്ഷമാക്കി
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം സര്‍ക്കാര്‍ ഇരട്ടിയാക്കി. പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് ഇരുപത് ലക്ഷമായി വര്‍ധിപ്പിച്ചു. വെടിവയ്പില്‍ പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുകള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

തൂത്തുക്കുടില്‍ സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെ സമരം നടത്തിയവര്‍ക്കെതിരെ ചൊവ്വാഴ്ചയാണ് പോലീസ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫാക്ടറിക്കെതിരെ ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടത്തിവരികയായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക