Image

കെവിന് ഏറ്റത് കൂരമര്‍ദ്ദനം , മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ലാത്ത നിലയില്‍

Published on 28 May, 2018
കെവിന് ഏറ്റത് കൂരമര്‍ദ്ദനം , മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ലാത്ത നിലയില്‍
പ്രണയ വിവാഹത്തെ തുടര്‍ന്ന യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന് ഏറ്റത് ക്രൂരമര്‍ദ്ദനം. തെന്മലയില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ചാലിയാറില്‍ നിന്നും കണ്ടെടുത്ത ഏറ്റത്‌ലാണ്. ശരീരത്ത് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായും ശരീരംമുഴുവന്‍ മര്‍ദ്ദനമേറ്റ പാടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.ബന്ധുക്കളും മറ്റും ഇവിടേയ്ക്ക് എത്തുന്നുണ്ട്. അതിന് ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങു. മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനുചാക്കോയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന 12 പേര്‍ക്കും ഡിവൈഎഫ്‌ഐ ബന്ധം ആരോപിക്കപ്പെടുന്നുണ്ട്.

സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇബ്രാഹീംകുട്ടിയുടെ വാഹനം ഓടിച്ചിരുന്ന നിയാസ് ഡിവൈഎഫ്‌ഐയുടെ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. പിടിയിലായ ഇശാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. മറ്റു പത്തു പേര്‍ക്കും ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
നിയാസിന്റെയും ഈശലിന്റെയും നേതൃത്വത്തിലാണ് കെവിനെ തട്ടിക്കൊണ്ടു വരാന്‍ പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന. ഞായറാഴ്ചയാണ് കെവിനെയും അമ്മാവന്റെ മകന്‍ അനീഷിനെയും തട്ടിക്കൊണ്ടു പോയത്.
പുലര്‍ച്ചെ രണ്ടു കാറുകളില്‍ എത്തിയസംഘം അനീഷിന്റെ വീടും വീട്ടുപകരണങ്ങളും അടിച്ചു തകര്‍ത്ത ശേഷം ഇരുവരേയും രണ്ടു കാറുകളിലായി കടത്തിക്കൊണ്ടു പോകുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അധികം ആഴമില്ലാത്ത പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക